പേജുകള്‍‌

2009, നവംബർ 29, ഞായറാഴ്‌ച

കൈയൊപ്പ്

               

നിശ്ശബ്ദമായ ഇടനാഴിയില്‍ ഞാനെന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു.പ്രഷുബ്ദമായ മനസ്സ് വീണികിട്ടിയ ഇടവേളയില്‍ എന്നിലെ ചിത്രകാരനെ വീണ്ടും ചികഞ്ഞെടുത്തു.
ഒരിക്കല്‍ വരയ്ക്കാന്‍ ശ്രമിച്ചു പരാജയമനഞ്ഞ ചിത്രം വീണ്ടും കാന്‍വാസില്‍ പകര്‍ത്താന്‍ ഒരു വിഫല ശ്രമം.
ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞ ചിത്രത്തിന്റെ കണ്ണുകല്‍ എന്നെനോക്കൈ പരിഹസിക്കുന്നു.അധരങ്ങളില്‍ പുച്ഛം.ഇഷ്ടപ്പെട്ട നിറങ്ങല്‍ മാറ്റി,മാറ്റി പരീകഷിച്ചു നോക്കി.
എന്നിട്ടും മുഖത്തിന്റെ ഭാവം മാറുന്നില്ല.തീവ്രമായ ഭാവങ്ങല്‍ എന്നെ വേട്ടയാടികൊണ്ടിരിക്കുന്നു.
മനസ്സിന്റെ ഏകാഗ്രത പോയി കൈകളില്‍ നിന്നു വഴുതിപോയ ചായക്കൂട്ടുകള്‍ എന്നെ നോക്കി പല്ലിളിക്കുന്നു.
എന്റെ ഊഴത്തിനൊടുവില്‍ വിയര്‍പ്പിനെ കണികള്‍ കാഴ്ച മറയ്ക്കുന്നിടയില്‍ ഞാനാരജിസ്റ്ററില്‍ ഒപ്പുവച്ചു.
വേര്‍പെടലിന്റെ നിമിഷാര്‍ദ്രത്തില്‍ ഞാനാ കണ്ണുകളിലേക്ക് ഒരിക്കല്‍കൂടി നോക്കി.ഭാവ പകര്‍ച്ചയ്ക്കൊടുവില്‍ വന്ന വിജയ ഭാവം.
എന്റെ കാന്‍വാസിനു കഴിയാത്തത് കൈയൊപ്പിനു സാധിച്ചു.
സാവധാനം ഞാന്‍ കോടതിയുടെ പടികള്‍ ഇറങ്ങി....
പുതിയ ചിത്രത്തിന്റെ പണിപുരയിലേക്ക്....

കൊല്ലം ഷിഹാബ്.

ബോണസ്

പ്രവാസിയായ എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം വിഷമവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റെ
അവസാനം.കാരണം അപ്പോളാണ് ശമ്പളം കിട്ടുക.
രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു,എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ്
ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി.കമ്പനി ബോണസ് നല്‍കുന്നു.കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ
ന്യൂസ് ആണ്.എല്ലാവര്‍ക്കും ആഹ്ലാദവും ,ഒപ്പം ആകാംക്ഷയും.പക്ഷെ എനിക്കൊരു സംശയം ആഗോള സാമ്പത്തിക മാന്ദ്യം നടക്കുന്ന
ഈ അവസ്ഥയില്‍ കമ്പനി എങ്ങനെ ബോണസ് നല്‍കാനാണ്,കമ്പനിയില്‍ ജോലിക്കു യാതൊരു കുറവും ഇല്ല അതിന്റെ മറുവശം
ഇതായിരുന്നു.അപ്പൊഴാണ് ഫൈനാസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ചേട്ടനെ കണ്ടത്.
എടാ നീ അറിഞ്ഞില്ലേ ? ബൊണസ് നല്‍കുന്നുണ്ട് ,നിനക്കും ഉണ്ട് .ഈ വാക്ക് മനസ്സിനു വല്ലാത്ത കുളിര്‍മയേകി.
പിന്നീടത്തെ സംശയം എങ്ങനെയാണ് ബോണസ് നല്‍കുക.അതിനും ഉത്തരം ഉണ്ടായി ശമ്പളത്തിനു ശേഷം രണ്ടുനാള്‍ കഴിഞ്ഞ്
ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ ഉണ്ടാകും.ആ വാക്കുകളുടെ നിര്‍വ്രിതിയില്‍ ജോലി ചെയ്യാനുള്ള ശേഷി പതിന്‍ മടങ്ങു വര്‍ദ്ധിച്ചു.
ശമ്പളം കിട്ടി രണ്ടുനാള്‍ കഴിഞ്ഞ് ഉച്ചയുറക്കിന്റെ ആലസ്യത്തില്‍ സുഹ്രത്തിന്റെ ഫോണ്‍ വിളിയില്‍ ഞാനുണര്‍ന്നു.
എടാബോണസ് ബാങ്കില്‍ വന്നിട്ടുണ്ട്,പോയി നോക്ക്,ഉറക്കം എവിടെ പോയി എന്നറിയില്ല ഞാനോടി ബാങ്കിലേക്ക്.
എ.ടി.എം കൗണ്ടറില്‍ പതിവിനു വിപരീതമായി ഭയങ്കര തിരക്ക്.ഞാനും ക്യൂവില്‍ സ്ഥലം പിടിച്ചു.
പത്രത്തില്‍ വന്ന എക്സേഞ്ച് റേറ്റിനെക്കുറിച്ചോര്‍ത്തു,രൂപയുടെ വിനിമയന് നിരക്കു വളരെ കുറവാണ്.ശമ്പളം നേരത്തെ തന്നെ അയച്ചു
കഴിഞ്ഞിരുന്നു,നാട്ടില്‍ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്,ബോണസ്സുകൂടെ കിട്ടിയാല്‍ രണ്ടാമത്തെ നിലയുടെ ടൈല്‍സിന്റെ
പണി പൂര്‍ത്തിയാവും.പകല്‍ കിനാവില്‍ ഞാനെന്റെ പണി തീര്‍ന്നവീട് കണ്ടു.
എന്റെ പിന്നില്‍ നിന്ന അറബി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ യാഥാര്‍ത്യത്തിലേക്കു തിരികെ വന്നത്.
എന്റെ ഊഴമായി കാര്‍ഡ് ഇട്ടു .രഹസ്യ നമ്പര്‍ അടിച്ചു,എത്ര പൈസ ഉണ്ടെന്നറിയാന്‍ ചെക്കിങില്‍ വിരലമര്‍ത്തി.വരാന്‍ പോകുന്ന പൈസയുടെ
അക്കങ്ങളില്‍ മാത്രം മനസ് കേന്ദ്രീകരിച്ചു. മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി പൊട്ടാന്‍ വെമ്പി നിന്നു. ഒരു
സെക്കന്റിന്റെ ഇടവേളയില്‍ കപ്യൂട്ടറിന്റെ സ്കീറിനില്‍ ഒരു ആള്‍ രൂപം വന്നു റ്റാ,റ്റാ കാണിച്ചു മറഞ്ഞു.ആ രൂപം എന്നെ കളിയാക്കുകയാണോ?
നിരാശനായി റൂമിലേക്കു മടങ്ങുമ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥ എനിക്കോര്‍മ വന്നു.
ഉണ്ണിയേ പണ്ട്, പണ്ട് ഒരു നാട്ടില്‍ ഒരു രാജാവുണ്ടായിരുന്നു,ഒരിക്കല്‍ ഒരു ഗായകന്‍ കൊട്ടാരത്തില്‍ എത്തി,പാട്ടു പാടി എല്ലാരുടെയും
പ്രശംസ പിടിച്ചു പറ്റി,അപ്പോള്‍ രാജാവു പറഞ്ഞു ഒരു പൊതി ഇയാള്‍ക്കു കൊടുക്കൂ,ആ വാക്കുകളുടെ ഉണര്‍വ്വില്‍ ഗായകന്‍ വീണ്ടും
രാഗങ്ങള്‍ മാറ്റി ,മാറ്റി പാടി.പിന്നെയും രാജാവു പറഞ്ഞു ഒരു പൊതി കൂടെ കൊടുക്കൂ,അവസാനം ഗായകന്‍ തളര്‍ന്നു.
രാജാവിനോട് വിനീതനായി ചോദിച്ചു,മഹാരാജന്‍ ഇതു വരെ പൊതി ഇങ്ങെത്തിയില്ല.അപ്പോള്‍ രാജാവു ചോദിച്ചു,താങ്കള്‍ എനിക്കെന്താണ്
തന്നത്,ഞാന്‍ പാട്ടു പാടി,അങ്ങയുടെ ശ്രവണത്തിനു ഞാന്‍ ആനന്ദം പകര്‍ന്നില്ലേ? ഞാന്‍ പൊതി കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍
തനിക്കും കിട്ടിയില്ലെ ശ്രവണസുഖം ഇതാണു നിനക്കുള്ള പ്രതിഫലം.
ബോണസ് എന്ന ശ്രവണ സുഖത്തിനു പിന്നാലെ പോയ ഞാന്‍ ഇളഭ്യനായി

രക്തസാക്ഷി

നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് . ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ
സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു .പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം.
എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു അതിന്റെ പരിശ്രമഫലം എന്റെ കുട്ടികളില്‍ തുടങ്ങി.
ആദ്യ കുട്ടി ജനിച്ചപ്പോള്‍ ഞാന്‍ അതിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.നീതിമാനായി അവന്‍ വളരണം.തെറ്റുകള്‍ക്ക് ഒരിക്കലും അടിമയാകരുത്,
കണ്ണ്‍ ഇല്ല എങ്കില്‍ കാണില്ല ഒന്നും, കണ്ടില്ല എങ്കില്‍ തെറ്റുകാരനാകില്ല .നീതി ദേവതയ്ക്കും കണ്ണില്ലല്ലോ?
എന്റെ ഒന്നാമത്തെ വിശ്വാസപ്രമാണം.
രണ്ടാമത്തെ മകന്‍ ജനിച്ചയുടനെ ഞാനവന്റെ നാവ് ചെത്തിയെടുത്തു.എന്റെ ന്യായീകരണം വ്യക്തവും അചഞ്ചലിതവും ആയിരുന്നു.
ഒരിക്കല്‍ വേണ്ടതിനും,വേണ്ടാത്തതിനും പ്രതികരിച്ചതിനു ധാരാളം പീഢനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണു ഞാന്‍.
എന്റെ പ്രസ്ഥാനം പരാജയമടയാനും ഇതു കാരണമായി.ഇവനാകട്ടെ പ്രതികരിക്കാത്ത പുതു ജനതയുടെ പ്രതീകം.
എന്റെ രണ്ടാമത്തെ വിശ്വാസപ്രമാണം.
മൂന്നാമതും മകന്‍ ജനിച്ചു,എന്റെ കാഴ്ചപ്പാടും വ്യത്യസ്ഥമല്ലായിരുന്നു. അവന്റെ ചെവികള്‍ കുത്തിപ്പൊട്ടിച്ചു.പിന്‍ കാലത്തെ അനുഭവം തന്നെ
അതിനു കാരണം .ക്രൂരമ്പുപോലെ കേട്ട വാക്കുകള്‍ മറ്റൊന്നും ചിന്തിക്കാതെ മഹാവിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചത്.
കൂടാതെ പരദൂഷണം എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യാം എന്നതായിരുന്നു എന്റെ മൂന്നാ​‍മത്തെ വിശ്വാസ പ്രമാണം.
നാലാമതു ജനിച്ചതാകട്ടെ ഒരു മകള്‍,പ്രായപൂര്‍ത്തിയായപ്പോള്‍ ഞാനവളുടെ മാറിടം ചീന്തിയെറിഞ്ഞു.
മുല കൊടുത്തവള്‍ അറിയുന്നില്ല ഞാന്‍ പാലു കൊടുത്തത് ഒരു അസുര വിത്തിനാണെന്ന്‍,പാലു കൊടുത്ത കൈക്കു കൊത്തുമെന്നാണല്ലോ
പ്രമാണം,കൊടുക്കാതിരുന്നാല്‍ കൊത്തില്ലല്ലോ?അതായിരുന്നു എന്റെ നാലാമത്തെ വിശ്വാസ പ്രമാണം.
അഞ്ചാമത്തെ കുട്ടിയുടെ ലിംഗം ഞാന്‍ വിച്ഛേദിച്ചു. അതിനും ന്യായമായ കാരണം ഉണ്ടായിരുന്നു.ഇവനിലൂടെ ഒരു പീഢനം ഉണ്ടാകാന്‍
പാടില്ല.അവിവാഹിതരായ അമ്മമാര്‍ ഭൂമിക്ക് ഒരു ഭാരം ആണ്,സമൂഹത്തിനിവര്‍ ഒരു നേരമ്പോക്ക് അവിടെ എന്റെ
അഞ്ചാമത്തെ വിശ്വാസപ്രമാണം ഊട്ടിയുറപ്പിച്ചു.
എല്ലാ വിശ്വാസപ്രമാണങ്ങളും കൂട്ടിയോജിപ്പിച്ചു കാലങ്ങള്‍ പിന്തള്ളി.
ഒരിക്കല്‍ രാവിന്റെ ഏതോ യാമത്തില്‍ ഞാന്‍ സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണര്‍ന്നു,എന്റെ കഴിത്തിനു നേരെ പാഞ്ഞുവരുന്ന വാള്‍
അതിന്റെ പ്രഭയില്‍ ഞാന്‍ എന്റെ മക്കളുടെ മുഖം കണ്ടു.ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി
എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോഴേക്കും ഞാന്‍ രക്തസാക്ഷി ആയി.
അവിടെ സാമൂഹിക നന്മയ്ക്കായി ജീവിച്ച ഒരു വിപ്ലവകാരി പൊലിഞ്ഞു പോയി.

മനസ്സിലെ അശ്വമേധം

അന്ന്‍ രാവിലെ മാത്രമാണ് രാജീവന്‍ ആ നഗരത്തില്‍ എത്തിയത് .പലപ്പോഴായി വന്നു പോയിട്ടുണ്ടെങ്കിലും ഈ നഗരത്തില്‍ താമസിച്ചിരുന്നില്ല.
സാഹിത്യകാരന്മാരുടെ ഒരു ക്യമ്പില്‍ പങ്കെടുക്കാനായിരുന്നു വന്നത്.പക്ഷെ നഗരത്തില്‍ അന്നു ഹര്‍ത്താല്‍ ആയിരുന്നു.

കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ നഗരത്തെ കൂടുതല്‍ സുന്തരമാക്കി,വിജനമായ നടപ്പാതകള്‍.ചീറിപ്പാഞ്ഞു പോകുന്ന
പോലീസ് വാഹനങ്ങള്‍ എല്ലാം വേറിട്ടൊരു അനുഭൂതി പകര്‍ന്നു തന്നു.

എഴുതി തുടങ്ങിയ കാലത്ത് രാജീവന്റെ ഹരമായിരുന്നു ആള്‍ക്കൂട്ടങ്ങള്‍,പൂരപ്പറമ്പുകളിലെ കാഴ്ചകള്‍ കണ്ട് അലഞ്ഞു തിരിയുക ഒരു ശീലമാക്കി
മാറ്റിയിരുന്നു.രാജീവന്റെ പ്രശസ്തമായ പല ക്രിതികളിലും ആള്‍ക്കൂട്ടം ഒരു മുഖ്യവിഷയമായിരുന്നു.
ബാഗില്‍ നിന്നു ഒരു പുസ്തകമെടുത്തു തുറന്നു. മനസിന്റെ കടിഞ്ഞാണ്‍ കൈകളില്‍നിന്നു നഷ്ടമായിക്കൊണ്ടിരിക്കുന്നു.
പ്രഷുബ്ദമായ മനസിനെ തളച്ചിടാന്‍ ആ വലിയ മുറിക്കു കരുത്തു പോരാ എന്നു തോന്നിപ്പൊയി.
മുറിക്കുള്ളിലെ എയര്‍ കണ്ടീഷണര്‍ മുരണ്ടുകൊണ്ടിരിക്കുന്നു .മുന്‍പ് ഒരിക്കലും ഇത്രയും വലിയ ഹോട്ടലില്‍ താമസിച്ചിരുന്നില്ല .
സംഘാടകര്‍ ഒരുക്കി കൊടുത്ത ആ മുറിയില്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി.
മുറിക്കുള്ളിലെ ടി.വി ഓണ്‍ ചെയ്തു.കേരളം എന്ന സംസ്ഥാനം ഇന്ന്‍ ചാനല്‍ സംസ്കാരത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു.
നമ്മുടെ പാരമ്പര്യതനിമതന്നെ ഇവര്‍ മാറ്റിമറിച്ചു.പലചാനലുകള്‍ മാറ്റി,മാറ്റി ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഫലമായി മലയാളിക്കു
കിട്ടിയ കൈരളി ചാനലില്‍ എത്തിയപ്പോള്‍ ജനപ്രിയ പരിപാടികളില്‍ ഒന്നായ അശ്വമേധം ആരംഭിക്കയായി.
അവതാരക അതിലെ പാനല്‍ അംഗങ്ങളേയും,മത്സരാര്‍ത്തികളെയും പരിചയപ്പെടുത്തുന്നു.
അതിനു പിന്നാലെ സ്വതസിദ്ദമായ വാക്ചാതുരിയില്‍ എല്ലാവര്‍ക്കും സ്വാഗതമോതി കേരളത്തിന്റെ സ്വന്തം യാഗാശ്വം ജി.എസ് പ്രദീപ്
എത്തുകയായി.
ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുത്തു.
പേരു പറയൂ. .ശോഭ
സ്ഥലം.... കോഴിക്കോട്.
ഒരു നിമിഷം ചഞ്ജല മനസ് ഒരേ ദിശയില്‍ കേന്ദ്രീകരിക്കപ്പെട്ടു.
ശോഭ ഒരു കാലത്ത് തന്റെ സ്വപ്നമായിരുന്ന,ചിലദിവസങ്ങളില്‍ നഗരകാഴ്ച കാണാനും ആള്‍ക്കൂട്ടത്തില്‍ തോളുരുമ്മി നടക്കുകയും ചെയ്ത..
പിന്നീട് ജീവിതയാഥാര്‍ത്യത്തില്‍ എന്നോടൊപ്പം ഇറങ്ങി തിരിച്ച മുത്ത് .
മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ദിനചര്യകള്‍ അവസാനിക്കുകയും പകരം യാതാര്‍ഥ്യത്തിന്റെ കപടമുഖം തുറന്നു വരികയും
ചെയ്ത വേളകളില്‍ഞങ്ങള്‍ കണ്ട ജീവിതം വ്യത്യസ്തമായിരുന്നു.
കുമ്പസാരങ്ങള്‍ ഏറ്റുമുട്ടലിന്റെ വഴിതിരിവിലേക്കുമാറുകയും ,ദിശാബോധവും,മൗനവും ഞങ്ങള്‍ക്കിടയിലേക്കുവന്നത് തികച്ചും യാദ്രിശ്ചികം
മാത്രമായിരുന്നു.അശാന്തിയുടെ പരിസമാപ്തിക്കൊടുവില്‍ നിലാവില്‍ കുളിച്ച ഒരു രാത്രിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കി അവള്‍ പറഞ്ഞു
രാജീവേട്ടാ.................നമുക്കു പിരിയാം.
തികഞ്ഞ ശാന്തതയോടെ രാജീവനും പറഞ്ഞു .........പിരിയാം.
നേരം പുലര്‍ന്നു ,എപ്പോളോ ശോഭ പോയികഴിഞ്ഞിരുന്നു.എവിടേയ്ക്ക്..............?
എന്തിനായിരുന്നു ഇതെല്ലാം ?ജീവിതം പഠിക്കാന്‍ ഞങ്ങളിരുവരും ചേര്‍ന്ന നടത്തിയ പഠനശാലയോ? ഒരു സമസ്യയായി.......
യൗവനംവ്വനം കൊഴിഞ്ഞിറങ്ങിയെങ്കിലും ശോഭ ഇന്നും സുന്തരി തന്നെ. മാറ്റങ്ങള്‍ അധികമില്ല.തികഞ്ഞ ഗൗരവക്കാരിയായിരിക്കുന്നു.
മുഖത്തു കണ്ണട വച്ചതിന്റെ ആകാം.
ചോദ്യങ്ങള്‍ എല്ലാം കഴിഞ്ഞിരിക്കുന്നു.പ്രദീപിന്റെ മുഖത്ത് ഉദ്ദേശിച്ച വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ നിസ്സഹായത.
ഒരു നിമിഷത്തിന്റെ ഇടവേളയില്‍ പ്രദീപ് തോല്‍ വി സമ്മദിച്ചു.ആരായിരുന്നു മനസ്സില്‍...
രാജീവന്‍, കേരള,കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡുനേടിയ...............
ശോഭയുടെ ഉത്തരത്തിനു മുന്‍പില്‍ എന്റെ മുഖം മൂടി ചീന്തിയെരിയപ്പെട്ടു.സ്നേഹത്തിന്റെ വ്യാപ്തതലങ്ങള്‍ എവിടെ വരെ എന്നറിയാതെ
ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണു.
ശുഭരാത്രി പ്രേക്ഷകര്‍ക്കു സമ്മാനിച്ചു പ്രദീപ് ക്യാമറയ്ക്കു മുമ്പില്‍ നിന്നു മറഞ്ഞിട്ടും ചരടറ്റ മോഹഭംഗങ്ങള്‍ കുറച്ചു നേരത്തേക്കെങ്കിലും
കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വ്രിതിയില്‍ ആയിരുന്നു രാജീവന്‍

മൂന്നു പെണ്ണുങ്ങള്‍

പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി.
ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന.
കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍.
ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി,
രണ്ടാമത്തവള്‍ എന്റെ കാമുകി,
മൂന്നാമത്തവള്‍ എന്റെ ഭാര്യ.

ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി.ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം മുതല്‍ എന്റെ,എന്റേതു മാത്രം എന്നു
പറഞ്ഞു എല്ലാരും എന്നെ മോഹിപ്പിച്ചു.എന്റെ എല്ലാ സ്നേഹങ്ങളും കവര്‍ന്നെടുത്തു.തിരികെ ഇറ്റു സ്നേഹം പോലും തന്നില്ല.
നിഷ്കരണം എന്നെ ഉപേക്ഷിച്ചു.എന്റെ സ്നേഹത്തിന്റെ വില അതെന്റെ കണ്ണീര്‍ മാത്രം ആയിരുന്നു.
യമരാജാവ് എന്നോടാരാഞ്ഞു,തനിക്ക് എന്താണു ബോധിപ്പിക്കാന്‍ ഉള്ളത്,
എന്റെ മറുപടി ഇങ്ങനെയായിരുന്നു.ഇവള്‍ എന്റേതു മാത്രമായിരുന്നു,ജീവിതയാത്രയില്‍ പരാജയം മാത്രം ഏറ്റു വങ്ങേണ്ടി വന്ന
ഞാന്‍ എങ്ങനെയാണിവളെ സ്വീകരിക്കുക.എനിക്കിവളെ ദുഖിപ്പിക്കേണ്ടി വന്നെങ്കിലും എന്നെക്കാട്ടില്‍ നല്ല ഒരുവന്റെ ഭാര്യ
ആയി ജീവിക്കുന്നതു കണ്ടുകൊണ്ടാണു വിടപറഞ്ഞത്.ഇതു വഞ്ചനയോ?
ഒരു നിമിഷം യമരാജാവു മൗനം അവലംബിച്ചു.എന്നിട്ടു രണ്ടാമത്തവളോടു ആരാഞ്ഞു.
നിനക്കന്താണു പറയാനുള്ളത്?
അവള്‍ പറഞ്ഞു തുടങ്ങി.ഞാന്‍ ഇയാളെ കണ്ടു മുട്ടുന്നത് മഹാനഗരത്തിലെ ഇടുങ്ങിയ വഴികളില്‍ വച്ചായിരുന്നു.
ആഹാരത്തിനു വഴി ഇല്ലാതെയും,ദുര്‍ബലനും ആയ ഇയാളെ ഞാന്‍ സ്നേഹിച്ചു പോറ്റി വളര്‍ത്തി,എന്നെ തന്നെ ഇയാള്‍ക്കു സമര്‍പ്പിച്ചു,
അവസാനം എന്റെ വയറ്റില്‍ വളര്‍ന്നു വന്ന ജീവനെയും നശിപ്പിച്ചു കടന്നു കളഞ്ഞു,ഇയാല്‍ക്കു പരമാവധി ശിക്ഷ കൊടുക്കണം.
യമരാജാവിന്റെ നോട്ടം എന്നിലേക്കായി,ഞാന്‍ പറഞ്ഞു തുടങ്ങി,
ശരിയാണിവള്‍ പറഞ്ഞതു പക്ഷെ അതിന്റെ പിന്നിലെ കഥ എന്താണു?ഞാന്‍ മാഹാനഗരത്തില്‍ അവള്‍ക്കു തുണയായിരുന്നു.
രാവിന്റെ മറവില്‍ ഞാനിവള്‍ക്കു എന്റെ ശക്തി പര്‍ന്നു കൊടുത്തു.ജീവിതമുന്നേറ്റ പാതയില്‍ വിലങ്ങായി നിന്ന ഭ്രൂണത്തെ
നശിപ്പിക്കേണ്ടി വന്നു.ഇവളുടെ നന്മമാത്രമായിരുന്നു എന്റെ ലക്ഷ്യം.ഇതു വഞ്ചനയോ?
മൂന്നാമത്തവള്‍ പറഞ്ഞു തുടങ്ങി
ഞാന്‍ ഉന്നതവിദ്യാഭ്യാസം ഉള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു,സ്വപ്നങ്ങള്‍ ധാരാളം കണ്ട് വന്ന ഇവിടെ എനിക്കു
നരകയാതനയാണു അനുഭവിക്കാന്‍ കഴിഞ്ഞത്,എന്റെ ശരീരത്തിനോടു മാത്രം ആസക്തി കാണിക്കുന്ന ഭര്‍ത്താവ്,ഉത്തരവാദിത്വം
ഇല്ലാതെ ,സ്നേഹിക്കാന്‍ കഴിയാതെ,എന്റെ യൗവ്വനം ഇയാള്‍ തച്ചുടച്ചു.ഇയാള്‍ക്കു നരകം തന്നെ കൊടുക്കണം.
ഞാനിവളോട് ക്രൂരത കാട്ടി എന്നു പറയുന്നതു സത്യമോ?
വിദ്യാഭ്യാസവും,സമ്പന്നയും,സൗന്തര്യവും ഒക്കെ ഒത്തിണങ്ങിയവള്‍,പക്ഷെ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവം.ഭര്‍ത്താവിന്റെ വാക്കുകള്‍
അനുസരിക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയവള്‍,വൈവാഹിക ജീവിതത്തില്‍ ഭര്‍ത്താവിന്റെ പങ്ക് എന്തെന്നറിയാതെ
വെറും ശാരീരികസുഖം മാത്രം അനുഭവിക്കാന്‍ ആയി ജനിച്ചവള്‍.അവളെ ഉപേക്ഷിച്ചതു തെറ്റോ?
ഇതു വഞ്ചനയോ?
വിധി പറയാന്‍ അറിയാതെ യമരാജനും കുഴങ്ങി,പരവശനായി ചുറ്റും നോക്കി,എന്നിട്ടിങ്ങനെ പറഞ്ഞു.
വ്യത്യസ്ഥമായ ഈകേസ് നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ,ഇയാള്‍ക്കു ശിക്ഷ പ്രജകള്‍ തീരുമാനിക്കട്ടേ.
ഇയാള്‍ക്കു നരകമോ,സ്വര്‍ഗമോ?എല്ലാവരും എനിക്കു sms ചെയ്യൂ.
ഇതിന്റെ ഫോര്‍മാറ്റ്യെമരാജ്‌@പരലോകം.കോം .ഇതിന്റെ ഫലം പിന്നീട് പ്രഖ്യാപിക്കുന്നതാണു
ഞാന്‍ sms വിധിക്കായി കാത്തിരിക്കുന്നു.

2009, നവംബർ 27, വെള്ളിയാഴ്‌ച

ലാഭവിഹിതം

പ്രവാസത്തിന്റെ നോവില്‍ പെട്ട് ഉഴറുകയായിരുന്നു.കടന്നുപോയ വര്‍ഷങ്ങളെക്കുറിച്ച് യാതൊരു ഓര്‍മയും ഇല്ല.
ഞാനിപ്പോഴും ഇന്നലെ ഈ മണലാരണ്യത്തില്‍ കാലുകുത്തിയ പ്രതീതിയില്‍ ആയിരുന്നു എന്റെ ചിന്ത.എന്റെ കൂടെ ജോലി
ചെയ്യുന്നവരുടെയോ,ഫ്ലാറ്റിലെ അയല്‍പക്കത്തെ കുട്ടികളെ കാണുമ്പോഴാണ് ഞാന്‍ എന്റെ പ്രായത്തെക്കുറിച്ച് ബോധവാന്‍ ആകുന്നത്.കുടുംമ്പത്തിന്റെ പ്രാരാബ്ദങ്ങള്‍ക്കിടയിലും രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ ഞാന്‍ പെടുന്ന ബുദ്ദിമുട്ട് അതെനിക്കു മാത്രമേ അറിയുകയുള്ളൂ.
ഒരു കമ്പനിയിലെ ജോലിക്കാരനായ ഞാന്‍ ശമ്പളത്തിനുപുറമേ കുറച്ചുപൈസകൂടി അധികമായികിട്ടിയാലെ കുടുംബത്തിലെ കാര്യങ്ങള്‍
ഭംഗിയായി നടക്കുകയുള്ളൂ എന്നകാരണത്താല്‍ ആയിരുന്നു ഞാന്‍ അല്ലറ,ചില്ലറ പാര്‍ട്ട് ടൈം പണിക്ക് പോയിതുടങ്ങിയത്.പിന്നെ
കുറച്ചുനാള്‍ ടെലഫോണ്‍ കാര്‍ഡിന്റെ ബിസിനസ്സ്ചെയ്തു.വാങ്ങുന്ന ആള്‍ക്കാര്‍ എന്നെപ്പോലെ ബുദ്ദിമുട്ടുള്ളവര്‍ ആയതിനാല്‍ മാസവസാനം
പണം പൂര്‍ണ്ണമായും പിരിഞ്ഞു കിട്ടുക അസാധ്യമായിരുന്നു.
ഒരു ദിനം രാവിലത്തെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി ബസില്‍ വരവേ എന്റെ സുഹ്രുത്ത് സ്വകാര്യം പോലെ പറഞ്ഞു .തനിക്ക് ഒരു ബിസിനസ്സില്‍
പങ്കാളിയാകാന്‍ താല്‍പര്യമുണ്ടോ? എന്തു ബിസിനസ്സ്...? ഇന്നു ഡ്യൂട്ടി കഴിഞ്ഞു നമുക്കു വിശദമായി സംസാരിക്കാം.ഡ്യൂട്ടിക്കിടയിലും
എന്റെ ചിന്ത തുടങ്ങാന്‍ പോകുന്ന ബിസിനസ്സിനെപ്പറ്റിമാത്രമായിരുന്നു.ബിസിനസ്സ് പച്ചപിടിച്ചിട്ടുവേണം ഈ ജോലി ഉപേക്ഷിക്കാന്‍
അത്രയ്ക്കു പീഡനമാണിവിടെ.ജോലി കഴിഞ്ഞു റൂമില്‍ എത്തി.ഉച്ചയൂണും കഴിഞ്ഞ് ഒരു ഉറക്കം.എല്ലാം മറന്നുറങ്ങുന്നത് അപ്പോള്‍ മാത്രമാണ്.
ഉറക്കത്തിന്റെ പാതിയിലെവിടെയോ വാതിലില്‍ തുടര്‍ച്ചയായ മുട്ടുകേട്ട് ഞാനുണര്‍ന്നു.എന്റെ സുഹ്രുത്തും ഒപ്പം ഒരു അപരിചിതനും.
ഞാനവരെ സ്വീകരിച്ചിരുത്തി.അപരിചിതനെ സുഹ്രുത്ത് പരിചയപ്പെടുത്തി.ഇതെന്റെ അളിയനാണ്,ഒരു കഫ്റ്റീരിയ നടത്തുന്നു.
ഇദ്ധേഹത്തിന്റെ പങ്കാളിയാകാനാണ്.ശരിക്കും വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി.എന്റെ സുഹ്രുത്തിനെ എനിക്ക് അവിശ്വസിക്കേണ്ട
കാര്യമില്ല.ഞങ്ങള്‍ വര്‍ഷങ്ങളാ​‍യി പരിചയമുള്ളവരാണ്.അപ്പോള്‍ അപരിചിതന്‍ പറഞ്ഞു.നിങ്ങള്‍ വന്ന്‍ കട കണ്ടു നോക്ക്,
നാലുപേരോട് ആരാഞ്ഞിട്ടു കൂടിയാല്‍ മതി.അവര്‍ യാത്ര പറഞ്ഞുപിരിഞ്ഞു.
പിറ്റേന്ന ഞാന്‍ കട കാണാനായി പോയി.ജിദ്ദയുടെ ഹ്രിദയഭാഗത്ത് നല്ല ജനത്തിരക്കുള്ള ഭാഗത്താണ്.ഒരു ഭാഗത്ത് ധാരാളം കരിമ്പ്
അടുക്കി വച്ചിരിക്കുന്നു.മറുഭാഗത്ത് ഐസ്ക്രീം,സാന്‍ഡ് വിച്ച് എന്നു വേണ്ട എല്ലാം അവിടെയുണ്ട്.സാമാന്യം നല്ല കച്ചവടവും ഉണ്ട്.
സമീപത്തെ കടകളില്‍ കൂടി ഞാന്‍ അന്വേഷിച്ചു.ചോദിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.ഞാനൊന്നും ആലോചിച്ചില്ല അയാള്‍ക്ക്
വാക്കുകൊടുത്തു.അയാള്‍ പറഞ്ഞ പൈസ എന്റെ ബഡ്ജറ്റില്‍ ഒതുങ്ങുമായിരുന്നില്ല.പൈസ സംഘടിപ്പിക്കാന്‍ യാതൊരു നിര്‍വ്വാഹവും
കാണുന്നില്ല.ഒടുവില്‍ കമ്പനിയെ തന്നെ ശരണം പ്രാപിച്ചു.കമ്പനി ചില ഉപാധികള്‍ മുന്നോട്ടുവച്ചു.സര്‍വ്വീസ് പൈസ തരാം പക്ഷെ
ജോലി രാജിവച്ച് പുതിയ കോണ്‍ട്രാക്ട് ഒപ്പിടണം.അത് ഒരു വലിയ നഷ്ടം തന്നെ ആയിരുന്നു.വര്‍ഷത്തിലെ ടിക്കറ്റ്,ഒരു ഇങ്ക്രിമെന്റ്
അങ്ങനെ പലതും.പക്ഷെ ഭാവിയില്‍ വരാന്‍ പോകുന്ന ലാഭനഷ്ടങ്ങള്‍ തുലാസില്‍ വച്ചു തൂക്കിയപ്പോള്‍ ഇതിന്റെ ഭാരം വളരെ കുറവായിരുന്നു.
സര്‍വ്വീസ് പൈസയും കുറച്ചു പണം പലിശയ്ക്ക് എടുത്തും ഞാനാ സംരഭത്തില്‍ ഭാഗഭാക്കായി.
എന്റെ പങ്കാളി വളരെ മര്യാദക്കാരന്‍ ആയിരുന്നു.എത്ര ലാഭം കിട്ടുന്നുവോ അതിന്റെ പകുതി തരാം എന്നായിരുന്നു.അപ്പോള്‍ ഞാന്‍
പറഞ്ഞു നമ്മള്‍ തമ്മില്‍ ഒരു കണക്കു പറയണ്ട മാസം ആയിരം റിയാല്‍ എനിക്കു തന്നാല്‍ മതി.രണ്ടു കൂട്ടര്‍ക്കും പൂര്‍ണ്ണസമ്മതം..
എല്ലാ ഉപാധികളും വച്ച് ഞങ്ങള്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കി കൂടാതെ തതുല്യ തുകയ്ക്ക് ചെക്കും തന്നു.
ഇടയ്ക്കിടെ ഞാന്‍ കടയില്‍ ചെല്ലും അപ്പോഴൊക്കെ എനിക്കു ഊഷ്മളമായ വരവേല്‍പായിരുന്നു നല്‍കിയത്.മാസം ഒന്നാം തീയാതി
ആയപ്പോള്‍ തന്നെ എന്റെ ലാഭവിഹിതം എത്തി.ഞാന്‍ അതിയായ ആഹ്ലാദതിമിര്‍പ്പില്‍ ആയിരുന്നു.ഒരു ബുദ്ദിമുട്ടുമില്ലാതെ പണം എത്തുക.
രണ്ടാമത്തെ മാസവും പണം എത്തി.ഇതിനിടയില്‍ എന്റെ പങ്കാളിയെ പരിചയപ്പെടുത്തിയ സുഹ്രുത്ത് പ്രവാസം മതിയാക്കി നാട്ടിലേക്കു പോയി.

എന്റെ പങ്കാളിയും ഞാനും കൂടുതല്‍ അടുത്തു,നല്ല ഒരു സുഹ്രുത്ത് ബന്ധം ഉടലെടുത്തു.മാസത്തിന്റെ അവസാനം എന്റെ പങ്കാളി അവിചാരിതമായികാണാന്‍ വന്നു.ഞാന്‍ റിയാദ് വരെ പോകുന്നു.ഇക്കാമ പുതുക്കാനാണ്.തല്‍ക്കാലം കടയില്‍ എന്റെ കുടുംബക്കാരനെ നിര്‍ത്തിയിട്ടാണ്
പോകുന്നത്.പത്തു ദിവസത്തിനുള്ളില്‍ ഞാന്‍ തിരികെ വരും.തന്റെ കൈയില്‍ പൈസ വല്ലതും ഉണ്ടോ? ഞാന്‍ കൈവശം ഉണ്ടായിരുന്ന
അഞ്ഞൂറു റിയാലും കൊടുത്തു.യാത്ര പറയാന്‍ നേരം എന്നെ ഓര്‍മിപ്പിച്ചു ഇടയ്ക്കിടെ കടയില്‍ ചെന്നു നോക്കണേ ,നമ്മള്‍ രണ്ടാളും ഇല്ലാത്തതാണ് ഒരു കണ്ണവിടെ വേണം...അവന്റെ ആത്മാര്‍ത്തതയെ ഞാന്‍ മനസ്സില്‍ വാഴ്ത്തി.

റിയാദില്‍ എത്തിയ ഉടനെ തന്നെ അവന്‍ വിളിച്ചു.എത്തിയ വിവരം പറഞ്ഞു.പിറ്റേനാളും ഫോണ്‍ വന്നു.സ്പോണ്‍സറെ എല്ലാം ഏല്‍പ്പിച്ചു ഉടനെ തന്നെ കിട്ടും ഞാന്‍ വേഗം തന്നെ എത്താം.

രണ്ടു നാള്‍ കഴിഞ്ഞു ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു.അത് സ്വിച്ച് ഓഫ് ആയിരുന്നു.അതിന്റെ തുടര്‍ച്ചയായിരുന്നു വരും ദിനങ്ങളിലും.പങ്കാളിയെപറ്റി എന്തെങ്കിലും വിവരം അറിയാമോ എന്നറിയാന്‍ ഞാന്‍ കടയില്‍ എത്തി
.നല്ല തിരക്കുള്ള സമയമായിരുന്നു അപ്പോള്‍.ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കൈയ്യും,മെയ്യും മറന്ന്‍ ജോലി ചെയ്യുന്നു.
ഒരു കൈ സഹായത്തിന് ഞാനും കൂടി.കരിമ്പിന്‍ ജ്യൂസ് ആവശ്യപ്പെട്ടആള്‍ക്ക് കൊടുക്കാനായി കരിമ്പ് എടുത്ത് ഞാന്‍ മെഷീനില്‍ കുത്തി അതു ചതഞ്ഞു തീരും മുമ്പ് ചെറുപ്പക്കാരന്‍ എന്റെ കൈകളില്‍ കടന്നു പിടിച്ചു
.
.നിങ്ങള്‍ എന്താണ് കാട്ടണത്? മലപ്പുറം ഭാഷാ ചുവയില്‍ എന്നോട് ആരാഞ്ഞു.
ഞാന്‍ ശാന്തനായി പറഞ്ഞു,സുഹ്രുത്തെ ഞാനീ കടയുടെ ഉടമസ്ഥനാണ്.
എന്താനിങ്ങള്‍ക്കു ഭ്രാന്തുണ്ടോ മനുഷ്യാ......ഞാനീ കടവാങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.നിങ്ങള്‍ ബുദ്ദിമുട്ടിക്കാതെ പോകു.......
കച്ചവടം നടക്കുന്ന സമയമാണ്.
തലയില്‍ ശക്തമായ മര്‍ദ്ദനം ഏറ്റപോലെ ആയി ഞാന്‍.കാഴ്ചശക്തി എവിടെയോ പോയി മറഞ്ഞു.നാവു വരണ്ടു.ഒരു സഹായത്തിനു ഞാന്‍
ചുറ്റുപാടും പരതി.സ്വന്തം നാട്ടുകാരന്റെ ചതിയില്‍ പെട്ട ഞാന്‍ എങ്ങോട്ടന്നില്ലാതെ നടന്നു.
പാതിരാവില്‍ മനസ്സിന്റെ കടിഞ്ഞാണ്‍ കൈകളില്‍ നിന്നു നഷ്ടപ്പെട്ട ഞാന്‍ എങ്ങനെയോ റൂമില്‍ എത്തി.
രാവിന്റെ അവസാനയാമത്തില്‍ അലമാരയില്‍ നിന്നിറങ്ങിയ എഗ്രിമെന്റും,ചെക്കും എന്റെ മുമ്പില്‍ വന്നു നിന്നു.ഒരു നിമിഷാര്‍ദ്രത്തില്‍ അതുവളര്‍ന്നു വലുതായി ഭീമാകാരം പൂണ്ടു.കൈകള്‍ എന്റെ കഴുത്തിനു നേരെ പാഞ്ഞു വന്നു.

ഞാനോടി എന്റെ പിന്നാലെ പാഞ്ഞു വരുന്ന ധൂമകേതുക്കള്‍,,,,,,,,,,,,,,എന്റെ ഉമ്മോ...............................

ജിദ്ദയിലെ മാനസികാശുപത്രിയില്‍ ഞാനിപ്പോഴും കണക്കുകൂട്ടുകയാണ്,വരാന്‍ പോകുന്ന ലാഭത്തിന്റെ.

ശാപമോചനം

വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കു ചിര പരിചിതമായ വഴികളിലൂടെ പോകുകയായിരുന്നു.തോട്ടം തൊഴിലാളികള്‍ ധാരാളമായി അധിവസിക്കുന്ന സ്ഥലമായിരുനു അത്.
വഴിയുടെ അവസാനം നാലും കൂടിയ കവലയാണ്.ഞാന്‍ അവിടെ എത്തുമ്പോള്‍ അവിടെ ഒരു പൊതു സമ്മേളനം നടക്കുന്നു.എന്റെ സ്വതസിദ്ധമായ ആകാംക്ഷ അവിടേയ്ക്കു നയിച്ചു.
വേദിയില്‍ സ്ഥലത്തെ പ്രമുഖനായ ഒരു നേതാവ് പ്രസംഗിക്കുന്നു.പിന്നിലായി
രക്തഹാരാര്‍പ്പിതമായ ഒരു വലിയ ചിത്രം സഖാവ് സെയ്തലവി അനുസ്മരണം.
നേതാവിന്റെ ശബ്ദം കൂടുതല്‍ തീവ്രമായി തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ധീരനായ നേതാവായിരുന്നു........................
എനിക്കു പുച്ഛം തോന്നി..... അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എവിടെയായിരുന്നു ഇവര്‍?
എന്റെ ഓര്‍മകളില്‍ ഇപ്പോഴും ആ മനുഷ്യന്റെ നിലവിളി കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുന്നു.മദ്യത്തിന്റെ ആസക്തിമൂലം എന്റെ കരളുകള്‍ക്കുസംഭവിച്ച തകരാറുകള്‍ മാറ്റിയെടുക്കാന്‍ എത്തിയതായിരുന്നു ഞാന്‍,
മുഷിപ്പുകള്‍ നിറഞ്ഞ ദിനങ്ങള്‍ക്കിടയി കേട്ട ഒരു നിലവിളിയായിരുന്നു
എന്നെ ആമനുഷ്യനിലേക്കു അടുപ്പിച്ചത് ഹെന്റെ ഉമ്മോ​‍ാ​‍ാ​‍.........ദീന രോദനം കേട്ട ദിശയിലേക്കു എന്നെ പോകാന്‍ പ്രേരിപ്പിച്ചു.ഒരു
വ്യദ്ദന്‍ കൈകാല്‍ ഇളക്കി നിലവിളിക്കുന്നു,വേദനസഹിക്കാന്‍ കഴിയാതെ അയാള്‍ പല്ലുകള്‍ കടിച്ചു പൊട്ടിക്കുന്നു.സഹായത്തിനായി ആരുമില്ല ഞാന്‍ ഡോക്ടര്‍മാരെ വിവരം ധരിപ്പിച്ചു.
അവര്‍ നല്‍കിയ ഇന്‍ജക്ഷനില്‍ വ്യദ്ദന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം ഞാന്‍ ഉറങ്ങാന്‍ ഒരു ശ്രമം നടത്തി വിജയിച്ചില്ല അസ്വസ്ഥതയേറികൊണ്ടിരിക്കുന്നു.അപ്പോഴാണ് ആ വ്യദ്ദന്റെ കാര്യം ഓര്‍മയില്‍ വന്നത്.
ഞാനങ്ങോട്ടേക്കു നടന്നു.അപ്പോള്‍ അവിടെ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു.വ്യദ്ദന്‍അപ്പോഴും നല്ല മയക്കത്തില്‍
ആയിരുന്നു.ഞാനാ ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു,താങ്കളുടെ ആരാണിദ്ദേഹം?എന്റെ ആരുമല്ല.അച്ഛന്റെ ആത്മ സുഹ്രുത്താണിദ്ദേഹം.അച്ഛന്‍ മരിച്ചു പോയി ,
പക്ഷെ ഇദ്ദേഹം എനിക്കു അച്ഛനെപ്പോലെയാണ്.ചെറുപ്പക്കാരന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.ഈ മനുഷ്യനെപ്പറ്റി പറയാന്‍ വാക്കുകള്‍ തികയില്ല.
ഇദ്ദേഹമാണു സഖാവ് സെയ്തലവി.ഞങ്ങള്‍ താമസിച്ചിരുന്നത് വലിയ ഒരു കമ്പനിയുടെ റബ്ബര്‍ എസ്റ്റേറ്റില്‍ ആയിരുന്നു.
വളരെ വര്‍ഷങ്ങള്‍ക്കു മുമ്പെ മലബാറില്‍ നിന്നു തെക്കന്‍ കേരളത്തില്‍ കുടിയേറിയതാണ്.ഇവിടെ നിന്നു വിവാഹവും കഴിച്ചു.തൊഴിലാളികളുടെ ഏത് പ്രശനത്തിനും മുന്നിട്ടിറങ്ങുമായിരുന്നു .
എന്റെ ഓര്‍മകളില്‍ എത്രയോ പ്രാവിശ്യം കമ്പനിയുടെ കവാടത്തില്‍ നിരാഹാര സത്യാഗ്രഹം കിടന്നിരിക്കുന്നു.
എല്ലാം ഇവിടുത്തെ തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു.ഞങ്ങളുടെ ദേശത്ത് ആദ്യമായി ചെങ്കൊടി പാറിപ്പിച്ചതും
ഇദ്ദേഹമായിരുന്നു.അങ്ങനെയാണ് പേരിനുമുമ്പില്‍ സഖാവ് എന്നു വന്നത്.
എനിക്കാമനുഷ്യനോട് എന്തിനെന്നറിയാത്ത ആദരവുതോന്നി ഒപ്പം സ്നേഹവും.
പിന്നെയും രണ്ടുനാള്‍ കഴിഞ്ഞു എനിക്കാവ്യദ്ദനോട് സംസാരിക്കാന്‍ കഴിഞ്ഞത്.സഖാവേ ഇപ്പോള്‍ എങ്ങനെയുണ്ട്?എന്റെ ചോദ്യത്തിനു പൂര്‍ത്തിയാകാത്ത പുഞ്ചിരിയായിരുന്നു മറുപടി.
എന്നിട്ടിങ്ങനെ പറഞ്ഞു.സഖാവ് ആ വാക്കു തന്നെ മറന്നു കുട്ടി.... എന്താണസുഖം?
കഴിഞ്ഞ ദിവസങ്ങളില്‍ നിലവിളികേട്ടുവല്ലോ? എന്റെ വ്യക്ക രണ്ടും തകരാറിലായി.ഞാനിപ്പോള്‍ ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.
വെല്ലുവിളികളെ അതിജീവിച്ച സഖാവിന്റെ മുഖത്ത് പ്രതീക്ഷാനിര്‍ഭരം.പിന്നീടുള്ള എന്റെ ദിനങ്ങള്‍ സഖാവിനൊപ്പം
ആയിരുന്നു.അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്കു ജീവിതത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍തുറന്നു തന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു സഖാവെ അങ്ങേയ്ക്കാ​‍രുമില്ലേ? ഇതുവരെ ഞാനാരെയും കണ്ടില്ല.
ഒരു നിമിഷം ആ മുഖം വിവര്‍ണ്ണമാകുന്നത് ഞാന്‍ ശ്രദ്ദിച്ചു.
മെല്ലെ സഖാവുതുടര്‍ന്നു.എനിക്കെല്ലാവരും ഉണ്ട് ഭാര്യ നേരത്തെ വിട്ടുപിരിഞ്ഞു.മക്കള്‍ എല്ലാവരും നല്ല നിലയില്‍ കഴിയുന്നുപിന്നെന്താ അവര്‍ വരാത്തത്?
എന്റെ ചോദ്യത്തിനു മറുപടിയായി സഖാവു പറഞ്ഞു ഇത് ഒരു ശാപത്തിന്റെ തുടര്‍ച്ചയാണ്?
എന്റെ നാട്ടിലെ അരക്ഷിതാവസ്ഥയാണ് എന്നെ നാടു വിടാന്‍ പ്രേരിപ്പിച്ചത്.ബാപ്പായെയും ഉമ്മായെയും ഉപേക്ഷിച്ചു ഞാന്‍ തെക്കന്‍ കേരളത്തില്‍ കുടിയേറി,
ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി ഞാന്‍ ജീവിതം ആരംഭിച്ചു.എന്റെ ആത്മാര്‍ത്ഥത, കണ്ടതുകൊണ്ടാകാം ഒപ്പം ജോലി ചെയ്തിരുന്ന ആളുടെ മകളെ എനിക്കു വിവാഹം കഴിച്ചു തന്നത്.
അതോടുകൂടി മലബാറുമായുള്ള എന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചു.എന്റെ കുട്ടികളും ഇവിടുത്തെ തൊഴിലാളികളും എന്റെ യാത്രയില്‍ പിന്‍ ബലമേകി.
മൂത്തമകന്‍ വളര്‍ന്നു.ജോലി കിട്ടാ​‍തെ അലഞ്ഞു തിരിയുമ്പോള്‍.
ഗള്‍ഫിലേക്കുപോകാന്‍ വിസയുണ്ടന്ന കാര്യം അറിയുന്നത്.അതിനു പണം വേണം.ഞാന്‍ പലരോടും ചോദിച്ചു എല്ലാവരും കൈ മലര്‍ത്തി.അവസാനം കമ്പനി മാനേജരോടു ചോദിച്ചു.
ഒരു ടാപ്പിംഗ് തൊഴിലാളിയുടെ മകന്‍ അവന്റെ പിതാവിനെ പിന്തുടര്‍ന്നാല്‍ മതി എന്നുള്ള മറുപടി
എന്നെ ക്ഷുഭിതനാക്കി.എന്നിലെ കമ്മ്യൂണിസ്റ്റുകാരന്‍ അതിനു പ്രതിവിധി കണ്ടെത്തി.ജോലി രാജിവെച്ച് ഞാനവനെ ഗള്‍ഫിലേക്കയച്ചു.ഇതാണെന്റെ കുടുംബത്തിനായി ഞാന്‍ നീക്കിവച്ച മൂലധനം.

അവന്റെ ഉയര്‍ച്ച പെട്ടന്നായിരുന്നു.പണം എല്ലാം മാറ്റിമറിച്ചു.ജീവിതനിലവാരത്തിന്റെ ഉയര്‍ച്ച മൂലമോ തൊഴിലാളികളുമായി സമ്പര്‍ക്കമില്ലായ്മ മൂലമോ പാര്‍ട്ടിയും എന്നെ കൈവിട്ടു.
എങ്കിലും മക്കള്‍ സന്തോഷത്തോടെ കഴിയുന്നതില്‍ ഞാന്‍ ചാരിതാര്‍ത്ത്യനായി.അവന്റെ വിവാഹം
കഴിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.എന്റെ വാക്കുകളെക്കാള്‍ പ്രിയം ഭാര്യയുടെയായി അവസാനം അവനും കൈവിട്ടു.
ഞാന്‍ എന്റെ മാതാപിതാക്കളോട് എങ്ങനെ നീതിപുലര്‍ത്തിയോ അതേ പാത മക്കളും പിന്തുടര്‍ന്നു.കാല ചക്രത്തിന്റെ പരിണാമത്തില്‍
ശാപങ്ങള്‍ മാത്രം പിന്തുടരുന്നു.വ്യദ്ദന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ,ഞാനും നിസ്സഹായനായി.
രാത്രിയുടെ അവസാനയാമത്തില്‍ ഞാന്‍ വീണ്ടും ആ നിലവിളികേട്ടു ഹെന്റെ ഉമ്മോ​‍ാ​‍ാ​‍ാ​‍...........................
ആ നിലവിളി അദ്ദേഹത്തിന്റെ ശാപമോചനം ആയിരുന്നു..

കാടു കയറുന്ന ചിന്തകള്‍

സുനയനേ.........സുമുഖീ,സുമവദനേ...സഖീ..........ഉംബായിയുടെ ഗസലിന്റെ അകമ്പടിയില്‍ ഗ്ലാസുകള്‍ വീണ്ടും നിറഞ്ഞു.സന്തോഷങ്ങള്‍ ആഘോഷിച്ചു തീര്‍ക്കുവാനുള്ളതാണ്.
ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ഇന്നലെ രാവില്‍ അടര്‍ന്നു വീണു.ഉംബായിയുടെ ശബ്ദം നേര്‍ത്തു ,നേര്‍ത്തു വന്നു..
എന്റെ ഭൂമിയിലെ നിയോഗം അവസാനിച്ചു.ഞാന്‍ എന്ന യാഥാര്‍ഥ്യം ഇനിയില്ല.അവശേഷിക്കുന്നത് അന്ത്യ വിധി.പരലോകത്തില്‍ യമദേവന്‍ എനിക്കായി കാത്തിരിക്കുന്നു.
ഇപ്പോള്‍ ഗസലിന്റെ ഈരടിയില്ല.ആകാംക്ഷാമുറ്റിയ കുറെ ജനങ്ങള്‍ക്കിടയില്‍ ഞാനും.
ഒരു ജന്മത്തിന്റെ പോസ്റ്റുമോര്‍ട്ടം.നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കുമ്പോള്‍ തുലാസില്‍ ഏതിന്റെ അളവ് കൂടുന്നുവോ അതിനനുസരിച്ച് ശിക്ഷ വിധിക്കുന്നു.
നിശ്ശബ്ദതയെ കീറിമുറിച്ച് യമരാജാവ് എഴുന്നെള്ളി,കൂടെ സന്തത സഹചാരിയായി ചിത്രഗുപ്തനും.പൂമ്പാറ്റ അമര്‍ ചിത്രകഥയില്‍ വായിച്ചിട്ടുള്ളതുപോലേ അല്ല.സുമുഖന്‍,നാട്ടുരാജാക്കന്മാരെപ്പോലെ ചുവന്ന ചേല വാരിചുറ്റിയിരിക്കുന്നു.
ഗൗരവപൂര്‍ണമായ മുഖം.ചിത്രഗുപ്തന്റെ ചിലമ്പിച്ച ശബ്ദം അവിടെ മുഴങ്ങി.
എന്റെ പേരാണല്ലോ വിളിക്കുന്നത്.നമ്മുടെ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ വിളിക്കുന്നതു പോലെ.......
ഞാറയ്ക്കല്‍ ഗോപാലന്‍ മകന്‍ സേതു,വയസ്സ്-28,ജീവിച്ചിരുന്നപ്പോള്‍ നാടിനും ,വീടിനും വേണ്ടാത്തവന്‍,കൊലചെയ്യപ്പെട്ടിരിക്കുന്നു.നമ്മുടെ നാട്ടിലെ മാധ്യമങ്ങളെക്കാള്‍ വലിയ ന്യൂസ് ഏജന്‍സിയോ പരലോകത്തുള്ളത്.ഞാനറിയാത്ത എന്റെ മരണം.....
ഓര്‍മകള്‍ ചികയാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പേ എന്നെ യമരാജാവിനു മുന്നില്‍ ഹാജരാക്കി..
യമരാജന്‍:- എന്താപേര്?
സേതു :- സേതു
യമരാജന്‍:-എന്തുവരെ പഠിച്ചു?
സേതു :- എം.എ.സൈക്കോളജി.
യമരാജന്‍:-മനുഷ്യന്റെ ഉള്‍ക്കഥകള്‍ വരെ മനസ്സിലാക്കാന്‍ പഠിച്ച താന്‍ എങ്ങനെ സമൂഹത്തിനു വെറുക്കപ്പെട്ടവന്‍ ആയി?
സേതു :-ഈ സമൂഹം തന്നെ അതിനു കാരണം.എവിടെയും ശുപാര്‍ശ,മുന്‍ഗണന,സ്വജാതി പരിഗണന,രാഷ്ട്രീയം,സ്വന്തം കാര്യത്തിനു എന്തു
ഹീനപ്രവര്‍ത്തിയും ചെയ്യാന്‍ മടിക്കാത്ത ജനവിഭാഗത്തില്‍ നേര്‍ രേഖയില്‍ മാത്രം സഞ്ചരിക്കുന്നവന്‍ എന്നും വെറുക്കപ്പെട്ടവന്‍ ആയിരിക്കും.

യമരാജന്‍:-നീ കൊലചെയ്യപ്പെട്ടതാണെന്നറിയാമോ? എന്താണു കാരണം?
സേതു :-അറിയില്ല,ഞാനൊന്നും അറിഞ്ഞില്ല.
ചിത്രഗുപ്താ പറഞ്ഞു കൊടുക്കൂ സേതൂ ചരിതം.ഒരു നിമിഷാര്‍ദ്രത്തിന്റെ ഇടവേളയില്‍ ചിത്രഗുപ്തന്‍ പറഞ്ഞു തുടങ്ങി.
അന്നും പതിവു പോലെ സേതു വീട്ടില്‍ നിന്നിറങ്ങി.ഡിഗ്രിയുടെ ഭാരം ഒരു മരീചികയായി,അഭിമാനം ഉപേക്ഷിച്ചു ഒരു ജോലിക്കും
പോകാതെയായിജീവിതപ്രയാണത്തില്‍ എങ്ങുമെത്താതിന്റെ ദു:ഖം സമൂഹത്തിനോടുതന്നെ പകയും,വിദ്വേഷമായി കാരണങ്ങള്‍ ചികയാതെ
ശത്രുക്കളെ സ്രിഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തി.
വഴിയോരത്തില്‍ എന്നോ മറന്ന പ്രണയിനിയെ കണ്ടില്ല എന്നു നടിച്ചു.അവളുടെ തേങ്ങല്‍ കേട്ടില്ല എന്നു വരുത്തി മുന്നോട്ടു നടന്നു.ആധുനിക
സംസ്ക്കാരത്തിന്റെ ബലിയാടായി നില്‍ക്കുന്ന പോസ്റ്റ് ഓഫീസ്.ശുഷ്കിച്ച സഞ്ചിയുമായി പോസ്റ്റുമാന്‍ കാത്തുനില്‍ക്കുന്നു.
സേതുവേ.........നിനക്ക് ഒരു കത്തുണ്ട്.തടിച്ച കവര്‍ അവനു നേരെ നീട്ടി.
വീണ്ടും ആ നശിച്ച ഇന്റര്‍വ്യൂ.........ഓരോ മാസവും ദിനചര്യപോലെ അനുഷ്ടിക്കുന്ന കടമ.ഇത് അങ്ങനെയല്ല എനിക്കു ജോലി കിട്ടിയിരിക്കുന്നു.
രാസപദാര്‍ത്തം ഉണ്ടാക്കുന്ന കമ്പനിയില്‍.സൈക്കോളജി പഠിച്ചവനു എന്തു രാസപദാര്‍ത്തം?ഓരോ വൈരൂധ്യങ്ങളെ !!
ശ്യൂന്യതയായിരുന്നു മുന്നില്‍.പിച്ചക്കാരനു ലോട്ടറി അടിച്ച അവസ്ഥ.അറിയാതെ വന്നെത്തിയ സന്തോഷം എങ്ങനെ പങ്കു വയ്ക്കണം,
ആരുമായി?അപ്പോഴാണു തന്റെ ഒപ്പം ഇതേ ജോലിക്കായി അപേക്ഷിച്ചതും,ഇന്റര്‍വ്യൂവിനു തന്നോടൊപ്പം വന്ന മുരളിയെ കണ്ടുമുട്ടിയത്.
സത്യത്തില്‍ അവനായിരുന്നു കൂടുതല്‍ സാധ്യത ഈ ജോലിക്കു പക്ഷെ എനിക്കു കിട്ടി.വിധി വൈരൂധ്യം എന്നല്ലാതെന്തു പറയാന്‍.
മുരളിയേ.........ഓയ്....എടാ എനിക്കു ജോലികിട്ടി.അളിയാ ചിലവു ചെയ്യണം.കുപ്പി അതാണല്ലോ നമ്മുടെ ഫാഷന്‍.സംസ്ക്കാരത്തിന്റെ പുതിയ മുദ്ര.ഗ്ലാസുകള്‍ കാലിയായി.
മദ്യത്തിനു മുന്നില്‍ എല്ലാവരും സമന്‍മാരാകുന്നു.എന്തൊരു ആതിഥ്യമര്യാദ എല്ലാവര്‍ക്കും.
ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ മുരളി ചേര്‍ത്തുതന്ന വിഷം ഉള്ളില്‍ എത്തി.അവന്‍ നിന്നെ കൊന്നു.എന്തിനെന്നറിയാമോ? അവനു കിട്ടേണ്ട ജോലി നീ തട്ടിയെടുത്തു .
ബലിയാടാകപ്പെട്ട നീയല്ലോ മുന്‍ഗണനയുടെ പ്രതീകം ചിത്രഗുപ്തന്‍ പറഞ്ഞു നിര്‍ത്തി.
യമരാജന്‍:- നിനക്കെന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?വിധി പറയാന്‍ സമയമായി
സേതു :-ഇല്ല ഒന്നും ഇല്ല....
യമരാജന്‍:-മാതാപിതാക്കള്‍ക്കും,സമൂഹത്തിനും വെറുക്കപ്പെട്ട നീ നരകത്തില്‍ മനോരോഗ ചികത്സയ്ക്കു വിധേയമാകാനും,രോഗം
ഭേദമായാല്‍ സ്വര്‍ഗത്തിലേക്കു പോകാനും നാം ഉത്തരവിടുന്നു.

സാര്‍...............ബില്‍,ബാറിലെ പരിചാരകന്റെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.അപ്പോഴും ഉമ്പായിയുടെ ഗസല്‍ പാടിക്കൊണ്ടിരുന്നു.
വീണ്ടും പാടാം സഖി...............നിനക്കായി ഒരു വിരഹഗാനം........................

അവള്‍ എന്റെ അനുജത്തിയായിരുന്നു....

മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്ര ഒരിടത്തു അവസാനിച്ചു.പുതിയ സ്ഥലം,മനസ്സിനിഷ്ടമുള്ള ജോലി.സൗഹ്രിദങ്ങള്‍ ആയിരുന്നു എന്റെ ശക്തി.
ജീവിതം തന്നെ ആയിരുന്നു അതിനുദാഹരണം.അനാഥനായി ജനിപ്പിച്ചു ദൈവം എനിക്കുനല്‍കിയ വലിയ സഹായം.
സൗഹ്രിദത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു.സൗഹ്രിദം കലര്‍പ്പില്ലാതെ രുചിച്ചത് അനാഥ മന്ദിരത്തില്‍ നിന്നായിരുന്നു.
പിന്നീട് പഠിക്കുമ്പോള്‍ സഹപാഠികള്‍ കാണിച്ച സൗഹ്രിദം അനാഥനോടുള്ള സഹതാപം മാത്രമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
അങ്ങനെയാണ് ഇന്റര്‍ നെറ്റിലെ ഓണ്‍ ലൈന്‍ സൗഹ്രിദത്തില്‍ ഞാന്‍ പങ്കാളിയാകുന്നത്.പരസ്പരം അറിയാതെ പറയുന്നതുമാത്രം വിശ്വസിക്കുന്ന ഓണ്‍ ലൈന്‍ സൗഹ്രിദം.

എന്റെ യാത്രയ്ക്കിടയില്‍ സുഹ്രുത്തുക്കളെ വല്ലാതെ മറന്നു.വീണ്ടും കൂട്ടി യോജിപ്പിക്കണം.
മുന്‍പ് ഓര്‍ക്കൂട്ടിലെ ഒരു സ്കാപ്പ് ബുക്കില്‍ കണ്ടതുപോലെ
"ഞാന്‍ എന്റെ കമ്പ്യൂട്ടറിനെ സ്നേഹിക്കുന്നു.സുഹ്രുത്തുക്കള്‍ എല്ലാം അതിനുള്ളിലാണ്" എന്റെയും സ്ഥിതി വിഭിന്നമല്ലായിരുന്നു.
ജോലിയിലെ ആദ്യ ദിനം തന്നെ ഗൂഗിള്‍ ടോക്ക് ഡൗണ്‍ ലോഡ് ചെയ്യാന്‍ ആരംഭിച്ചു.
അവിചാരിതമായാണ് ഓര്‍ക്കൂട്ടിലെ നീണ്ടയിടനാഴിയില്‍ വച്ച് ഒരു +2ക്കാരിയുമായി സൗഹ്രിദം സ്ഥാപിച്ചത്.
ചിരിയുടെ അകമ്പടിയോടെ ടൈപ്പ് ചെയ്യുന്നവള്‍.
ഏട്ടാ എന്നുള്ളവളുടെ വിളിയില്‍ പിറക്കാതെപോയ ഒരു അനുജത്തിയുടെ മുഖം ഞാന്‍ കണ്ടു.
യുവതലമുറയുടെ ഇടയില്‍ നിന്നു പിന്തള്ളപ്പെടാതിരിക്കാന്‍ ചാറ്റിംഗിലെ പുതിയ തന്ത്രങ്ങല്‍ അവളിലൂടെ കരസ്ഥമാക്കി.
മണിക്കൂറുകളോളം ടൈപ്പു ചെയ്യാനുള്ള അവളുടെ കഴിവിനെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു.
ചാറ്റിംഗില്‍ അവള്‍ക്ക് ഒരിക്കലും വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടിരുന്നില്ല.പല കാര്യങ്ങളും ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു പോയി.
വീട്ടിലെ പൂച്ചക്കുട്ടി മുതല്‍ രസതന്ത്രത്തിന്റെ നൂതന സമവാക്യങ്ങള്‍ വരെ എന്നെ പഠിപ്പിച്ചു തന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു മോളുടെ ഒരു ഫോട്ടോ ഏട്ടനയച്ചു തരുമോ?
തൊട്ടടുത്ത മെയിലില്‍ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു.ആരും കൊതിക്കുന്ന ഓമനത്തം നിറഞ്ഞ മുഖം.വലിയ ഉണ്ട
കണ്ണുകള്‍ അതില്‍ കുസ്രുതി നിറഞ്ഞു നില്‍ക്കുന്നു.മറ്റൊരു ദിവസത്തെ ചാറ്റിംഗില്‍ അവള്‍ ഗൗരവത്തില്‍ ആയിരുന്നു.എന്നോടു ചോദിച്ചു ഏട്ടാ സ്വന്തം ജീവിതത്തിനു എന്തെങ്കിലും നിര്‍വചനം നല്‍കാന്‍ കഴിയുമോ?
എനിക്കറിയില്ല മോളെ.ഉത്തരം പെട്ടന്നായിരുന്നു.എന്നാല്‍ എന്റെ ജീവിതത്തിന്റെ നിര്‍വചനം ഇതാണ്.
മാവിന്റെ ഗന്ധം പോലെയാണു ഞാന്‍.മാവിന്റെ ഗന്ധമോ? ഏതു മാവിന്റെ? നിഷ്കളങ്കമായിരുന്നു
എന്റെ ചോദ്യം.ഏട്ടാ മാങ്ങകള്‍ ഉണ്ടാകുന്ന മാവേ..........അവള്‍ വിശദീകരിച്ചു.
ചിലപ്പോള്‍ മാവിനു ജനനത്തിന്റെ ഗന്ധമാണ്.........
കണ്ണിമാങ്ങയുടെ,പൂങ്കുലയുടെ...മറ്റു ചിലപ്പോള്‍ മരണത്തിന്റെ ഗന്ധമാണ് .പട്ടടയില്‍ മാവിന്‍ പശ ഉരുകി മാംസത്തിനും,എല്ലുകള്‍ക്കും മീതെ
ശരീരം ഇല്ലാതാകുമ്പോഴത്തെ ഗന്ധം ഇതു രണ്ടുമില്ലാത്തപ്പോള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു നിറം മാറുന്ന ജീവന്റെ ഗന്ധം.ഈ കുട്ടി എന്താ പറയുന്നത് ഈശ്വരാ......
അവള്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലങ്കിലും പറഞ്ഞ നിര്‍വചനത്തിനെ ഞാനും പിന്തുണച്ചു.
നെറ്റ് പെട്ടന്നു ഡിസ്കണക്ട് ആയതുകാരണം ഒരു ബൈ പോലും പറയാതെ ഓഫ് ലൈനിലേക്ക് അവള്‍ എടുത്തെറിയപ്പെട്ടു
പെട്ടന്നു ഗൂഗിള്‍ ടോക്ക് ഡൗണ്‍ ലോഡ് കപ്ലീറ്റ് ആയതിന്റെ സിഗ്നല്‍ വന്നു.
ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിച്ചു.സെക്കന്റുകള്‍ക്കിടയില്‍
ഗൂഗിള്‍ ടോക്ക് പ്രവര്‍ത്തനം ആരംഭിച്ചുപെട്ടന്നതില്‍ പച്ച നിറം കത്തി .
എന്റെ പ്രിയ സ്നേഹിതന്‍ അബുദാബിയില്‍ നിന്നു ഓണ്‍ ലൈനില്‍.
എന്നെ കാണാത്തതിന്റെ പരിഭവമായിരുന്നു അവനു പറയാന്‍ കൂടുതല്‍.ഒടുവില്‍ അവന്‍ പറഞ്ഞു അളിയാ നീ അറിഞ്ഞോ .........ഒരു മല്ലു ഹോട്ട് ഇറങ്ങിയിട്ടുണ്ട്.
സ്വതസിദ്ദമായ ആകാംക്ഷയില്‍ ഞാന്‍ ചോദിച്ചു എവിടെ അളിയാ.......?
ഞാന്‍ ലിങ്ക് അയച്ചു തരാം.അവന്‍ അയച്ചു തന്ന ലിങ്കില്‍ ഞാന്‍ ക്ലിക്ക് ചെയ്തു.വീഡിയോ സേവ് ചെയ്യാനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടു.സേവു ചെയ്യാന്‍ വേണ്ടി ക്ലിക്ക് ചെയ്തു.
നെറ്റ് സ്ലോ ആയതു കാരണം ഡൗണ്‍ ലോഡ് ആകാന്‍ കുറച്ചു സമയം എടുത്തു.
പ്രത്യക്ഷപ്പെട്ട വീഡിയോവില്‍ ഒരു ഹോട്ടല്‍ റൂമാണ്.കമിതാക്കള്‍ അറിയാതെ എടുത്ത സ്കാന്‍ഡല്‍ വീഡിയോ.......എവിടെയും ആരും സുരക്ഷിതരല്ല.
വീഡിയോവിനു തെളിച്ചക്കുറവ് ശീല്‍ക്കാരങ്ങള്‍ മാത്രം കേള്‍ക്കാം.സ്ഥാനം മാറിയ വസ്ത്രങ്ങള്‍ക്കിടയില്‍ കെട്ടിമറിയുന്ന കമിതാക്കള്‍.
ഒരു നിമിഷാര്‍ദ്രത്തിന്റെ ഇടയില്‍ ഞാനാ പെണ്‍കുട്ടിയുടെ മുഖം കണ്ടു.....
വിശ്വാസം വരാതെ ഞാന്‍ സ്റ്റില്‍ ആക്കി നോക്കി ആ മുഖം ..........
എന്റെ അനുജത്തിയുടേത് ആയിരുന്നു.

ക്രിഷ്ണാ...............എന്റെ ശ്വാസം നിലച്ചുപോയോ.........നിര്‍വികാരനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ......