പുറത്തു കോച്ഛുന്ന തണുപ്പ്,കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടി തോന്നി.രാത്രി വളരെ വൈകി ആണു ഉറങ്ങാന്‍ കിടന്നത്.റൂമില്‍ മുഴുവന്‍ പുസ്തകങ്ങള്‍.ധനശാസ്ത്രത്തില്‍ പി.ച്ച്.ഡി എടുക്കുവാനുള്ള പുറപ്പാടിലാണ് ശ്രുതി .
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മറുനാടന്‍ മലയാളി.
ശ്രുതീ...അമ്മയുടെ നീട്ടിയുള്ള വിളി,അമ്മയ്ക്കിപ്പോഴും വിചാരം ഞാനിപ്പോഴും ചേര്‍പ്പുളശ്ശേരിയില്‍ ആണെന്നാ..ഇനി എഴുന്നേറ്റില്ലങ്കില്‍ അതിനു ശകാരം കേള്‍ക്കണം.
യേസ്.....ചൂടുചായയുമായി അമ്മ മുന്നില്‍.ചായ വാങ്ങി മൊത്തി കുടിച്ച് ജനലിലൂടെ പുറത്തേക്കു നോക്കി.മഞ്ഞു മൂടി കിടക്കുന്ന വഴിത്താരകള്‍.ഒരു ചിത്രകാരന്റെ ഭാവന പോലെ നില്‍ക്കുന്നു.സിറ്റിംഗ് റൂമിലെ ടി.വിയില്‍ നിന്നു മലയാളം കേള്‍ക്കുന്നു..അച്ഛനാകണം.മലയാളം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന സാധാ നാട്ടിന്‍ പുറത്തുകാരന്‍.
ഗുഡ് മോര്‍ണിംഗ് ഡാഡ്....ഗുഡ് മോര്‍ണിംഗ്.എന്താ നല്ല സന്തോഷത്തിലാണല്ലോ?യേസ് ഞാന്‍ സന്തോഷവാനാണ്.ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി.
പാലക്കാട്ടുകാരന്‍ ഒരു പയ്യന്റെ സിനിമ ഏഷ്യാ അമേരിക്കന്‍ ഫിലിം ഫെസ്റ്റ്വലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കാണാന്‍ പോകണം. ഡാഡ്...ഇറ്റ്സ് ആര്‍ട്ട് മൂവി...നമുക്കു ദഹിക്കുമോ?
പാലക്കാട് എന്നു കേട്ടപ്പോള്‍ ആദ്യം ഓര്‍മയില്‍ ഓടിവന്നത് ,അച്ച്ഛന്റെ തറവാടും വിക്ടോറിയ കോളേജും ആണ്.
ശ്രുതീ ......മഴ വീണയുടെ വിളി കേള്‍ക്കുന്നു.അമ്മാവന്റെ മകള്‍ ആണ്.സമപ്രായം ,കേരളം അവളിലൂടെയാണു കണ്ടത് എന്നു പറഞ്ഞാല്‍ അതിശയോക്തി ഇല്ല.
ബാല്യത്തില്‍ കേരളം എന്നും അത്ഭുതങ്ങളുടെ നാടായിരുന്നു.പാറ്റയെയും ഗൗളിയെയും കണ്ടാല്‍ പേടിച്ചു അമ്മയുടെ സാരിയുടെ കീഴില്‍ ഒളിച്ചിരിക്കും.
പാമ്പിനെ കാണാന്‍ ആയിരുന്നു ഇഷ്ടം പേടിയേ ഇല്ല.വീണയുമൊത്ത് മഴയില്‍ കളിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം.ഒരിക്കല്‍ ഒരു കുട്ടിയെ കണ്ടുമുട്ടി.കറുത്ത കുട്ടി ഞാനാദ്യമായായിരുന്നു ഒരു കറുത്ത കുട്ടിയെ കാണുന്നത്.വെളുമ്പന്മാരുടെ നാട്ടില്‍ നിന്നാണല്ലോ എന്റെ വരവ്...അവന്റെ സൗഹ്രിദം ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.മണ്ണപ്പം ഉണ്ടാക്കാന്‍ പുന്നയില വച്ചു കറി
ഉണ്ടാക്കാന്‍ അവന്‍ എന്നെ പഠിപ്പിച്ചു.എന്റെ ഹീറോ ആയി അവന്‍.ഒരിക്കല്‍ നീര്‍ക്കോലിയെ തല്ലി കൊന്നു കയറില്‍ കെട്ടി തന്നു...അപ്പോള്‍ അവന്‍ എന്റെ മനസ്സില്‍ അര്‍നോള്‍ഡ് ഷുവാസ്നേഗര്‍ ആയി വളര്‍ന്നു വന്നു.
കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം അവനെ കല്ല്യാണം കഴിക്കണം എന്നായിരുന്നു.
ബാല്യത്തിന്റെ ഓരോ ചാപല്യങ്ങളെ..
രണ്ടുമാസത്തെ വെക്കേഷന്‍ അതാണു ഞാനും കേരളവുമായുള്ള ബന്ധം മടക്കയാത്രയില്‍ എന്റെ അത്ഭുതങ്ങള്‍ അവസാനിക്കുന്നു....
എന്താ മോളെ രാവിലെ ഒരാലോചന...മുടിയിഴയില്‍ തലോടി അച്ഛന്‍.സദാസമയവും പുസ്തകത്തിന്റെ ഇടയില്‍ ആയതുകൊണ്ടാ നീ ഒന്നു പുറത്തിറങ്ങി നടക്ക്..ഒന്നു ഫ്രഷ് ആകും.
അമേരിക്കയിലെ പ്രശസ്തമായ് ഫൈനാന്‍സ് മാഗസിനായ സ്മാര്‍ട്ട് മണി എടുത്ത് മറിച്ചു നോക്കി.അറിയാതെ മനസ്സ് പാലക്കാട്ടേക്കു പോകുന്നു.ബിസിനസ്സിന്റെ ഏറ്റക്കുറിച്ചല്‍ ആണച്ഛനെ
ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്,ശ്രുതി ഡിഗ്രി നാട്ടില്‍ ചെയ്യട്ടെ അമ്മയ്ക്കും മറിച്ച് ഒരു അഭിപ്രായമില്ലായിരുന്നു.പെട്ടന്നുള്ള പറിച്ചു നടല്‍ എനിക്കു താരതമ്യം ചെയ്യാന്‍
ബുദ്ദിമുട്ടായിരുന്നു,പിന്നെ വീണ ഉള്ളതു മാത്രമായിരുന്നു എനിക്കു സമാധാനം.പെട്ടന്നു മൊബൈല്‍ റിംഗ് ചെയ്തു.എന്റെ പ്രീയ കൂട്ടുകാരി ക്രിസ്റ്റീന ഒരു സിനിമാഭ്രാന്തി എന്നെങ്കിലും
തന്റേതായ ഒരു സിനിമ ഹോളിവുഡില്‍ ഉണ്ടാക്കണം എന്നാഗ്രഹം ഉള്ളില്‍ കൊണ്ടു നടക്കുന്നവള്‍.ഏഷ്യാ അമേരിക്ക ഫിലിം ഫെസ്റ്റിവലില്‍ നീയും വരണം ഒരു ഇന്ത്യന്‍ ചിത്രം സ്പെഷ്യലി കേരള ചിത്രം നല്ല അഭിപ്രായം ആണ്.
നീയും കൂടെ ഉണ്ടെങ്കില്‍ എനിക്ക് ഒരു ഹെല്പാണ്.അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഫെസ്റ്റിവലില്‍ എത്തി.
സിനിമയുടെ ബ്രോഷറില്‍ സംവിധായകനെക്കുറിച്ചും സിനിമയെക്കുറിച്ചും ആധികാരികമായി പറഞ്ഞിട്ടുണ്ടായിരുന്നു.ക്യാമ്പസ് മധുരസ്മരണയിലൂടെ ചിത്രം തുടങ്ങി.....
മഴയുടെ സാന്ദ്രതാളത്തില്‍ വിക്ടോറിയ കോളേജ് പുനര്‍ജനിച്ചു സിനിമയിലും,ശ്രുതിയുടെ മനസ്സിലും....
വിക്ടോറിയ കോളേജിന്റെ കവാടം എസ്.ഫ്.ഐയുടേയും,കെ.എസ്.യു വിന്റെ ഒക്കെ ബാനറുകള്‍ കെട്ടിയിരിക്കുന്നു.കുട്ടികള്‍ നടന്നു വരികയാണ്....ഹേയ്...ഇംപോര്‍ട്ട് മല്ലൂ...
നീട്ടിയ വിളിയില്‍ അവള്‍ തിരിഞ്ഞു നോക്കി...സീനിയേര്‍സിന്റെ റാഗിംഗിന്റെ തുടക്കം,മീനു എന്ന മീനാക്ഷി ആണ് അവരുടെ നേതാവ് പിന്നെക്കുറെ ചെക്കന്മാരും അവള്‍ പറയുന്നത് മാത്രമേ ചെക്കന്‍മാര്‍ കേള്‍ക്കൂ.
നീയാണല്ലേ കോളേജിലെ ഇമ്പോര്‍ട്ട് മല്ലു.നീ അങ്ങ് സുന്ദരി ആണല്ലോ?മദാമ്മേ നിന്റെ സൈസ് എത്രയാ...?
മിഴിച്ചു നിന്ന എന്നോട് നിന്റെ ബ്രായുടെ??? അവള്‍ ചോദ്യം പൂരിപ്പിച്ചു.
അവളുടെ മസ്തിഷ്കം ചൂടുപിടിക്കുകയായിരുന്നു.നിനക്ക് അറിയണമോ എന്റെ സൈസ്? നാളെവാ ഞാന്‍ കാണിച്ചു തരാം...അവളുടെ ഉത്തരത്തിനു മുന്നില്‍ അവര്‍ പതറി.പിറ്റേന്ന് കോളേജിന്റെ മുന്നിലെ ഇടവഴിയില്‍ വച്ച് മീനു
തടുത്തു നിര്‍ത്തി,കൂടെ മെല്ലിച്ച ഒരു ചെറുപ്പക്കാരനും ഒകെ ഞാന്‍ കാണിക്കാം പക്ഷെ ഞാന്‍ കാണിച്ചാല്‍ നീയും കാണിക്കണം നിന്റെ സൈസ്...എന്റെ ആവശ്യത്തിനു മുന്നില്‍ അവള്‍ ഒന്നു പതറി..
.വഴിയില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഒക്കെ ഞങ്ങള്‍ക്കു മുന്നില്‍ കൂടി എന്താ നടക്കുന്നത് എന്ന് സാകൂതം വീക്ഷിച്ചു.ശ്രുതി ചുരിദാറിന്റെ ടോപ്പ് പൊക്കി എല്ലാവരെയും അത്ഭുതപ്പെടുത്തി ഫുള്‍കൈ ടീഷര്ട്ടിനു പൂറത്ത് ബ്രാ.....മീനുവിന്റെ കണ്ണില്‍ നിന്നു കണ്ണീര്‍ പൊടിയാന്‍ തുടങ്ങി.ഇനി നിന്റെ ഓഴം എന്റെ വാക്കുകള്‍ അവളെ കരച്ചിലിന്റെ മൂര്‍ദ്ദന്യത്തില്‍ എത്തിച്ചു .മീനുവിന്റെ ഏങ്ങലടിയില്‍ അവള്‍ക്കും വിഷമ്മം തോന്നി.....മീനു നീ ഇവിടെമാത്രമേ കണ്ടിട്ടുള്ളൂ ഞാനേ....
ഇമ്പോര്‍ട്ടാ...നിന്നെക്കാട്ടില്‍ വലിയ ചട്ടമ്പികളെ കണ്ടിട്ടാ വരുന്നത്.കോളേജില്‍ പെട്ടന്ന് അവള്‍ പ്രസിദ്ദിയായി ...
അങ്ങനെയാണ് അവനെ പരിചയപ്പെടുന്നത്.ലൈബ്രറിയുടെ നീണ്ട ഇടനാഴിയില്‍ വച്ച് പ്രശാന്ത്,സൗമ്യന്‍,മികച്ച ഗസല്‍ ഗായകന്‍,ഹാര്‍മോണ്യം വായിക്കുന്നവന്‍,പ്രാസംഗികന്‍ കോളേജിലെ എല്ലാവരുടെയും കണ്ണീലുണ്ണി...
പെട്ടന്നു തന്നെ ഞങ്ങള്‍ അടുത്തു അഭേദ്യമായ സൗഹ്രിദം.അതിന്റെ അതിര്‍ വരമ്പുകള്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.....
ചിത്രം മനോഹരമായ കലാലയ ജീവിതത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത് മുന്നോട്ടുതന്നെ ...പറയാതെപോകുന്ന ഒരു പ്രണയം സിനിമയുടെ എല്ലാ ഫ്രയിമുകളിലും നിറഞ്ഞു നിന്നു.
ക്ലൈമാക്സിലേക്ക് ചിത്രം നീങ്ങുകയായിരുന്നു....പ്രശാന്ത് വിഷണ്ണനായി നില്‍ക്കുന്നതു കണ്ടു കൊണ്ട് നായിക അവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.എന്താ എന്തു പറ്റി?
എന്റെ കൂടെ ഫെസ്റ്റിവലിനു ഡാന്‍സ് ചെയ്യാം എന്നു പറഞ്ഞ കുട്ടി പിന്‍ മാറി.അവസാന നിമിഷത്തില്‍ ഞാന്‍ എന്താ ചെയ്യുക.എല്ലാം പബ്ലീഷ് ചെയ്തില്ലേ......
ഞാന്‍ മതിയോ.......അതിനു നിനക്കു ഡാന്‍സ് അറിയാമോ?നീ പഠിപ്പിക്കില്ലേ ഇതു ഭരതനാട്യം ഒന്നും അല്ലല്ലോ?കുറവനും കുറത്തിയും ഡാന്‍സ് അല്ലേ....?
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ ഡാന്‍സ് പഠിപ്പിച്ചു.വേദിയില്‍ അവര്‍ കുറവനും കുറത്തിയുമായി ഇഴുകി ചേര്‍ന്നു അവസാനം അവന്റെ കരവലയത്തില്‍ ഒന്നിച്ചപ്പോള്‍
കുട്ടികളില്‍ നിന്നുണ്ടായ നീണ്ട കരഘോഷത്തില്‍ സിനിമ അവസാനിച്ചു....
എന്റെ കഥ തന്നെ എന്നുള്ള ബോധം ശ്രുതിയെ ഗ്രിഹാതുരുത്തത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചു
ഇന്ത്യന്‍ സിനിമ ക്യാമ്പസ് മധുരസ്മരണയിലൂടെ ഒന്നാം സ്ഥാനത്ത് ,...ഞെട്ടലോടെ കണ്ടു സ്വര്‍ണ്ണപതക്കം വാങ്ങുന്ന സംവിധായകനെ അത് ...പ്രശാന്ത് തന്നെ ആയിരുന്നു.
മോഹങ്ങള്‍ക്കു വീണ്ടും ജീവന്‍ വച്ചുവോ?അവന്‍ മെല്ലെ അവളുടെ അടുത്തേയ്ക്കു വന്നു....
അവന്‍ ആ സ്വര്‍ണ്ണ പതക്കം അവളുടെ കഴുത്തിലേക്ക് ഇട്ടു.....
അവിടെ ജീവിതത്തിന്റെ മറ്റൊരു ഫ്രെയിം ആരംഭിക്കുകയായിരുന്നു
2009, ഡിസംബർ 8, ചൊവ്വാഴ്ച
2009, ഡിസംബർ 2, ബുധനാഴ്‌ച
ജീവതാളം.
ഞാന്‍ മറ്റൊരു യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെ സിമിന്റു ബഞ്ചില്‍ ഇരിക്കുകയായിരുന്നു.വണ്ടി വരുവാനിനിയും സമയമുണ്ട്.മനസ് കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ പാഞ്ഞു നടക്കുന്നു.
എല്ലാ ഭാരങ്ങളും ഇറക്കി ഇനി സ്വയം ബലി ഇടണം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കണം അതായിരുന്നു യാത്രയുടെ ഉദ്ദേശം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കിയാല്‍ മതിയാകുമോ?
ശ്രീരാമ പരമ ഹംസന്‍ പറഞ്ഞതുപോലെ നീ ഗംഗയില്‍ ഇറങ്ങുമ്പോള്‍ പാപങ്ങള്‍ ഒരു മരത്തില്‍ കയറി ഇരിക്കും,ഗംഗയില്‍ നിന്നു കയറിയാല്‍ വീണ്ടും നിന്നിലേക്കു വരും എന്ന്.
മനസ്സിന്റെ മായിക വലയം അപ്പോള്‍ ബോംബെയില്‍ ആയിരുന്നു,വീട്ടിന്റെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് ഞാന്‍ ഒരു കൊച്ചു ജോലിയുമായി കഴിയുകയായിരുന്നു.
എന്റെ ഒപ്പം ജോലി ചെയ്യുന്ന സന്ദീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനാ ബാറില്‍ എത്തിയത്.
അലങ്കാര വെളിച്ചത്തില്‍ പാതി നഗ്നയായി ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍.
അതിനിടയില്‍ ഞാനൊരു കൊച്ചു സുന്ദരിയെ കണ്ടു.നീലസാരിയും ചന്ദനക്കുറിയും ഇട്ട് ,
മലയാളിക്കുട്ടിയാണെന്ന് ആരും പറയണ്ട.പിന്നീട് അവളെ പലപ്പോഴായി കണ്ടുമുട്ടി.
ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തുതന്നെയാണ്‍ അവളും താമസിക്കുന്നത്.
ചെറിയ പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം ഞങ്ങള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത വിധം അടുത്തുകൊണ്ടിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ ഇരു വരും കൂടി മഹാലക്ഷ്മി അമ്പലത്തില്‍ പ്രാര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്നവള്‍ ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാമോ?
അവളുടെ ചോദ്യം എന്നെ കുഴക്കി .കുടുംബം വലിയ ചോദ്യ ചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു,
അവള്‍ക്കും എന്നെ പ്പോലെ തന്നെ.താഴെയുള്ള അനുജത്തിമാര്‍ക്കായി ഇവിടെ കഷടപ്പെടുന്നു.
അവളുടെ തിളങ്ങുന്ന കണ്ണും, മാസ്മരികത നിറഞ്ഞ പുഞ്ചിരിയും എന്നെ അതെ എന്നു സമ്മതം മൂളിച്ചു.
അങ്ങനെ മഹാലക്ഷ്മിയുടെ മുന്നില്‍ വച്ചവള്‍ക്കു ഞാന്‍ താലി ചാര്‍ത്തി.രണ്ടു ദിക്കില്‍ നിന്നു വന്നവര്‍ ഇടത്താവളത്തില്‍ ഒന്നിച്ചു.ഒരു ഭാര്യ എന്ന നിലയില്‍ അവള്‍ എന്നെ സന്തുഷ്ടപ്പെടുത്തി.
രാവില്‍ ഞാന്‍ പകര്‍ന്നു കൊടുത്ത ശക്തിയില്‍ അവള്‍ ആഹ്ലാദം കണ്ടു.
സന്തോഷങ്ങളില്‍ പെട്ടന്നാണു കരിനിഴല്‍ വീണത്.ജോലി നഷ്ടപ്പെട്ടു,അവളുടെ ചിലവില്‍ കഴിയുക എന്റെ ആത്മാഭിമാനത്തിനു മങ്ങല്‍ ഏറ്റു.ഒരു പുതിയ ജോലിക്കു വേണ്ടിയുള്ള അലച്ചിലില്‍ ആണ് ഞാന്‍ സമീര്‍ ഭായി കണ്ടുമുട്ടുന്നത്.എന്തും നല്‍കാന്‍ കഴിയുന്ന സമീര്‍ഭായി,
ദുബായിലേക്കു പെണ്‍കുട്ടികളെ മാംസവില്പനയ്ക്കായി കയറ്റി വിടുന്നതില്‍ പ്രമുഖന്‍.
അവന്റെ ചിലവില്‍ ഞാനും തഴച്ചു വളര്‍ന്നു.എന്നെയും വേണീയെയും ഒരുമിച്ചു കണ്ട സമീര്‍ഭായി പറഞ്ഞു നീ അവളെ എനിക്കു വില്‍ക്ക് ലക്ഷങ്ങള്‍ ഞാന്‍ വാങ്ങിതരാം,നിന്റെ പ്രശനങ്ങള്‍ എല്ലാം അവസാനിക്കും.
ആ വാക്കുകള്‍ എന്റെ മനസ്സില്‍ പ്രകമ്പനം കൊള്ളിച്ചു.പണമെന്ന ചെകുത്താന്‍ എന്നെ മനസ്സിനെ കീഴ്പ്പെടുത്താന്‍ തുടങ്ങി.മടങ്ങി റൂമിലെത്തിയ ഞാന്‍ കാണുന്നത് ശര്‍ദ്ദിക്കുന്ന വേണിയെ ആണ്.
എന്തുപറ്റി?എന്റെ ആകാംക്ഷ കണ്ടിട്ടവള്‍ പറഞ്ഞു.ഞാനേ...ഒരമ്മയാകാന്‍ പോകുന്നു.അവളുടെ വാക്കുകള്‍ ഒരു
വെള്ളിടിപോലെ എന്റെ മനസ്സില്‍ കൊണ്ടു.വേണീ...നമുക്കിപ്പോള്‍ വേണോ ഇത്?നമുക്കിത് അബോര്‍ട്ട് ചെയ്യാം..
ഇല്ല ...ഞാന്‍ സമ്മതിക്കില്ല.അവസാനം ഞാനവളെ സമ്മതിപ്പിച്ചു.
കുറച്ചു ദിവസം അവള്‍ക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടമായോ എന്നു തോന്നി ഇടയ്ക്കിടെയുള്ള പൊട്ടികരച്ചില്‍..ഞാനവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേണീ നിനക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ട് ദുബായില്‍...എന്നും ഈ ബാറില്‍ കഴിഞ്ഞാല്‍ മതിയോ?
നീ പോയിട്ട് എനിക്കും ഒരു വിസ സങ്കടിപ്പിച്ചു താ...അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
ഞാനവളെ സമീര്‍ഭായിക്കു കൈമാറി.അവള്‍ ദുബായിലേക്കു ഫ്ലെറ്റുകയറുമ്പോള്‍ ഞാന്‍ പ്രതിഫല തുക എണ്ണുന്നതിരക്കില്‍ ആയിരുന്നു.
എന്റെ കുഞ്ഞിനെ കണ്ടോ..???
ഭ്രാന്തിയുടെ ശബ്ദമായിരുന്നു എന്നെ ചിന്തകളെ തച്ചുടച്ചത്.ഫ്ലാറ്റ്ഫോമിലൂടെ ഓടുന്ന ഒരു യുവതിയെ ആണ്.
എന്താണെന്നു സംഭവിച്ചത് എന്നു തിരിയുന്നതിനു മുന്‍പേ വടക്കു നിന്നു വന്ന വണ്ടി അവളെയും കവര്‍ന്നെടുത്ത് യാത്രയായി.ആരവങ്ങളും ,ആക്രോശങ്ങള്‍ക്കും ഒടുവില്‍ ഞാനാ ഭ്രാന്തിയുടെ മുഖം കണ്ടു........
അത് വേണിയായിരുന്നു.
അപ്പോഴും ആ കടന്നുപോയ വണ്ടിയുടെ താളം എന്റെ നെഞ്ചിടുപ്പാണന്നു തോന്നി.
എല്ലാ ഭാരങ്ങളും ഇറക്കി ഇനി സ്വയം ബലി ഇടണം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കണം അതായിരുന്നു യാത്രയുടെ ഉദ്ദേശം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കിയാല്‍ മതിയാകുമോ?
ശ്രീരാമ പരമ ഹംസന്‍ പറഞ്ഞതുപോലെ നീ ഗംഗയില്‍ ഇറങ്ങുമ്പോള്‍ പാപങ്ങള്‍ ഒരു മരത്തില്‍ കയറി ഇരിക്കും,ഗംഗയില്‍ നിന്നു കയറിയാല്‍ വീണ്ടും നിന്നിലേക്കു വരും എന്ന്.
മനസ്സിന്റെ മായിക വലയം അപ്പോള്‍ ബോംബെയില്‍ ആയിരുന്നു,വീട്ടിന്റെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് ഞാന്‍ ഒരു കൊച്ചു ജോലിയുമായി കഴിയുകയായിരുന്നു.
എന്റെ ഒപ്പം ജോലി ചെയ്യുന്ന സന്ദീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനാ ബാറില്‍ എത്തിയത്.
അലങ്കാര വെളിച്ചത്തില്‍ പാതി നഗ്നയായി ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍.
അതിനിടയില്‍ ഞാനൊരു കൊച്ചു സുന്ദരിയെ കണ്ടു.നീലസാരിയും ചന്ദനക്കുറിയും ഇട്ട് ,
മലയാളിക്കുട്ടിയാണെന്ന് ആരും പറയണ്ട.പിന്നീട് അവളെ പലപ്പോഴായി കണ്ടുമുട്ടി.
ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തുതന്നെയാണ്‍ അവളും താമസിക്കുന്നത്.
ചെറിയ പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം ഞങ്ങള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത വിധം അടുത്തുകൊണ്ടിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ ഇരു വരും കൂടി മഹാലക്ഷ്മി അമ്പലത്തില്‍ പ്രാര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്നവള്‍ ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാമോ?
അവളുടെ ചോദ്യം എന്നെ കുഴക്കി .കുടുംബം വലിയ ചോദ്യ ചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു,
അവള്‍ക്കും എന്നെ പ്പോലെ തന്നെ.താഴെയുള്ള അനുജത്തിമാര്‍ക്കായി ഇവിടെ കഷടപ്പെടുന്നു.
അവളുടെ തിളങ്ങുന്ന കണ്ണും, മാസ്മരികത നിറഞ്ഞ പുഞ്ചിരിയും എന്നെ അതെ എന്നു സമ്മതം മൂളിച്ചു.
അങ്ങനെ മഹാലക്ഷ്മിയുടെ മുന്നില്‍ വച്ചവള്‍ക്കു ഞാന്‍ താലി ചാര്‍ത്തി.രണ്ടു ദിക്കില്‍ നിന്നു വന്നവര്‍ ഇടത്താവളത്തില്‍ ഒന്നിച്ചു.ഒരു ഭാര്യ എന്ന നിലയില്‍ അവള്‍ എന്നെ സന്തുഷ്ടപ്പെടുത്തി.
രാവില്‍ ഞാന്‍ പകര്‍ന്നു കൊടുത്ത ശക്തിയില്‍ അവള്‍ ആഹ്ലാദം കണ്ടു.
സന്തോഷങ്ങളില്‍ പെട്ടന്നാണു കരിനിഴല്‍ വീണത്.ജോലി നഷ്ടപ്പെട്ടു,അവളുടെ ചിലവില്‍ കഴിയുക എന്റെ ആത്മാഭിമാനത്തിനു മങ്ങല്‍ ഏറ്റു.ഒരു പുതിയ ജോലിക്കു വേണ്ടിയുള്ള അലച്ചിലില്‍ ആണ് ഞാന്‍ സമീര്‍ ഭായി കണ്ടുമുട്ടുന്നത്.എന്തും നല്‍കാന്‍ കഴിയുന്ന സമീര്‍ഭായി,
ദുബായിലേക്കു പെണ്‍കുട്ടികളെ മാംസവില്പനയ്ക്കായി കയറ്റി വിടുന്നതില്‍ പ്രമുഖന്‍.
അവന്റെ ചിലവില്‍ ഞാനും തഴച്ചു വളര്‍ന്നു.എന്നെയും വേണീയെയും ഒരുമിച്ചു കണ്ട സമീര്‍ഭായി പറഞ്ഞു നീ അവളെ എനിക്കു വില്‍ക്ക് ലക്ഷങ്ങള്‍ ഞാന്‍ വാങ്ങിതരാം,നിന്റെ പ്രശനങ്ങള്‍ എല്ലാം അവസാനിക്കും.
ആ വാക്കുകള്‍ എന്റെ മനസ്സില്‍ പ്രകമ്പനം കൊള്ളിച്ചു.പണമെന്ന ചെകുത്താന്‍ എന്നെ മനസ്സിനെ കീഴ്പ്പെടുത്താന്‍ തുടങ്ങി.മടങ്ങി റൂമിലെത്തിയ ഞാന്‍ കാണുന്നത് ശര്‍ദ്ദിക്കുന്ന വേണിയെ ആണ്.
എന്തുപറ്റി?എന്റെ ആകാംക്ഷ കണ്ടിട്ടവള്‍ പറഞ്ഞു.ഞാനേ...ഒരമ്മയാകാന്‍ പോകുന്നു.അവളുടെ വാക്കുകള്‍ ഒരു
വെള്ളിടിപോലെ എന്റെ മനസ്സില്‍ കൊണ്ടു.വേണീ...നമുക്കിപ്പോള്‍ വേണോ ഇത്?നമുക്കിത് അബോര്‍ട്ട് ചെയ്യാം..
ഇല്ല ...ഞാന്‍ സമ്മതിക്കില്ല.അവസാനം ഞാനവളെ സമ്മതിപ്പിച്ചു.
കുറച്ചു ദിവസം അവള്‍ക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടമായോ എന്നു തോന്നി ഇടയ്ക്കിടെയുള്ള പൊട്ടികരച്ചില്‍..ഞാനവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേണീ നിനക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ട് ദുബായില്‍...എന്നും ഈ ബാറില്‍ കഴിഞ്ഞാല്‍ മതിയോ?
നീ പോയിട്ട് എനിക്കും ഒരു വിസ സങ്കടിപ്പിച്ചു താ...അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
ഞാനവളെ സമീര്‍ഭായിക്കു കൈമാറി.അവള്‍ ദുബായിലേക്കു ഫ്ലെറ്റുകയറുമ്പോള്‍ ഞാന്‍ പ്രതിഫല തുക എണ്ണുന്നതിരക്കില്‍ ആയിരുന്നു.
എന്റെ കുഞ്ഞിനെ കണ്ടോ..???
ഭ്രാന്തിയുടെ ശബ്ദമായിരുന്നു എന്നെ ചിന്തകളെ തച്ചുടച്ചത്.ഫ്ലാറ്റ്ഫോമിലൂടെ ഓടുന്ന ഒരു യുവതിയെ ആണ്.
എന്താണെന്നു സംഭവിച്ചത് എന്നു തിരിയുന്നതിനു മുന്‍പേ വടക്കു നിന്നു വന്ന വണ്ടി അവളെയും കവര്‍ന്നെടുത്ത് യാത്രയായി.ആരവങ്ങളും ,ആക്രോശങ്ങള്‍ക്കും ഒടുവില്‍ ഞാനാ ഭ്രാന്തിയുടെ മുഖം കണ്ടു........
അത് വേണിയായിരുന്നു.
അപ്പോഴും ആ കടന്നുപോയ വണ്ടിയുടെ താളം എന്റെ നെഞ്ചിടുപ്പാണന്നു തോന്നി.
Labels:
ചെറുകഥ
ബന്ധനം
ബന്ധനം, ബന്ധനം തീരാത്ത നൂലാമാല
എവിടെ തുടങി എവിടേയ്ക്ക്ന്നറിയാതെ,
ബന്ധനത്തിന്‍ അര്‍ത്തവ്യത്യാസം തേടുന്ന ഞാനല്ലോ മര്‍ത്യപുത്രന്‍.
പിടയുന്ന മനസും, കാലിടറിയ ജീവിതവും കൂട്ടി -
കലര്‍ത്തി പൊയ് മുഖവുമായി യാത്ര തുടരവേ ...
ചിലരോതി സ്നേഹമാണീ ബന്ധനം .
കടപ്പടിന്‍ വ്യഖ്യാനമത്രെ ബന്ധനമെന്നു മറ്റുപലരും.
സത്യമേതന്നറിയാതെ ദിശതെറ്റി പായും ഞാന്‍,
പിറന്നു വീണപ്പോള്‍ മുലപ്പാലില്‍ തീര്‍ത്ത ബന്ധനം
അതത്ത്രേ തുടക്കമെന്നും വളര്‍ന്നപ്പോള്‍ ചരടില്‍ തീര്‍ത്ത ബാന്ധവവും
അതിന്‍ സമഭാവങളത്രെ.
കാലാന്ധരത്തില്‍ മറ്റൊരു ഖഡ്ഗമായി നിലയുറപ്പിക്കുബോഴും ..
ഇതിനൊരു മോചനമുണ്ഡോ ? ഞാനോതി പലവുരു -
ബന്ധനത്തില്‍ നിന്നു മോചിതയാവാന്‍ ഇച്ചയുണ്ഡീ പുത്രനു.. പക്ഷേ.....
ഖോഷയാത്രപോല്‍ താന്ധനങള്‍ എന്‍ ശിരസ്സില്‍.
സ്വയം പ്രാപ്തിക്കു കഴിവില്ലന്നോതി യമനും -
നിനക്കു മോചനം എന്‍ കൈകളില്‍ മാത്രം.
പിന്നെയും മരീചികപോല്‍ ബന്ധനത്തിന്‍ വിളയാട്ടം.
എവിടെ തുടങി എവിടേയ്ക്ക്ന്നറിയാതെ,
ബന്ധനത്തിന്‍ അര്‍ത്തവ്യത്യാസം തേടുന്ന ഞാനല്ലോ മര്‍ത്യപുത്രന്‍.
പിടയുന്ന മനസും, കാലിടറിയ ജീവിതവും കൂട്ടി -
കലര്‍ത്തി പൊയ് മുഖവുമായി യാത്ര തുടരവേ ...
ചിലരോതി സ്നേഹമാണീ ബന്ധനം .
കടപ്പടിന്‍ വ്യഖ്യാനമത്രെ ബന്ധനമെന്നു മറ്റുപലരും.
സത്യമേതന്നറിയാതെ ദിശതെറ്റി പായും ഞാന്‍,
പിറന്നു വീണപ്പോള്‍ മുലപ്പാലില്‍ തീര്‍ത്ത ബന്ധനം
അതത്ത്രേ തുടക്കമെന്നും വളര്‍ന്നപ്പോള്‍ ചരടില്‍ തീര്‍ത്ത ബാന്ധവവും
അതിന്‍ സമഭാവങളത്രെ.
കാലാന്ധരത്തില്‍ മറ്റൊരു ഖഡ്ഗമായി നിലയുറപ്പിക്കുബോഴും ..
ഇതിനൊരു മോചനമുണ്ഡോ ? ഞാനോതി പലവുരു -
ബന്ധനത്തില്‍ നിന്നു മോചിതയാവാന്‍ ഇച്ചയുണ്ഡീ പുത്രനു.. പക്ഷേ.....
ഖോഷയാത്രപോല്‍ താന്ധനങള്‍ എന്‍ ശിരസ്സില്‍.
സ്വയം പ്രാപ്തിക്കു കഴിവില്ലന്നോതി യമനും -
നിനക്കു മോചനം എന്‍ കൈകളില്‍ മാത്രം.
പിന്നെയും മരീചികപോല്‍ ബന്ധനത്തിന്‍ വിളയാട്ടം.
Labels:
കവിത
ഷാഹിനയുടെ ആത്മകഥ
ഞാന്‍ഷാഹിന,മലബാറിന്റെ ആഡ്യതയില്‍ വളര്ന്ന സുന്ദരി(അതു തീരുമാനിക്കേണ്ടത് നിങ്ങളാണ്).എല്ലാ സൗഭാഗ്യങ്ങളോടും ജനിച്ച്
വളര്ന്നവള്‍.ഞാനും ആത്മകഥയെഴുതുവാന്പോകുന്നു.ഞാന്‍ പ്രശസ്തയല്ല.ലൈഗികതൊഴിലാളിയോ,ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയവളോ അല്ല,വെറും നാട്ടുമ്പുറത്തുകാരി എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.മാധ്യമങ്ങളുടെ
സെന്സേഷനെക്കുറിച്ചോ എനിക്കറിവില്ല.എന്റെ ആത്മസംത്രിപ്തി മാത്രമാണ് ലക്ഷ്യം.
ഞാനൊരു എഴുത്തുകാരിയല്ല,എങ്കിലും കഥയെഴുതുമ്പോള്സാഹിത്യം,ആലങ്കാരികത,അതിശയോക്തി എന്നിവ വേണ്ടേ?എങ്ങനെയാണ്
തുടങ്ങുക.ചെറുപ്പത്തില്‍ബാപ്പ പറഞ്ഞു തന്ന കാര്യം ഓര്മ വന്നു.ഒരു എഴുത്തുകാരന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ്
"ആയിരത്തൊന്ന് രാവുകള്‍" അതിലെ കഥാപാത്ര സ്രിഷ്ടിയും ഒരു കഥയെ മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതും എല്ലാം....
എഴുതാന്‍ തുടങ്ങുന്ന ഒരു വ്യക്തിക്കുകിട്ടുന്ന ബാലപാഠമാണ് ഈ ക്രിതി എന്ന് ബാപ്പ വിശ്വസിച്ചിരുന്നു.
ബാപ്പായെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ആയിരത്തൊന്ന് രാവുകളിലൂടെ കണ്ണോടിച്ചു.
വെളിപാടു വന്നപോലെ ഞാന്‍ പേനയെടുത്ത് എഴുതാന്‍ തുടങ്ങി.
ഞാന്‍ എല്ലാ കാലത്തും കരഞ്ഞിരുന്നു.ആവശ്യത്തിനും,അനാവശ്യത്തിനും.ആദ്യമായി കരഞ്ഞത്
എന്തിനാണെന്ന് ഓര്മയില്ല
ഉമ്മയുടെ വാക്കകളില്‍ ഇങ്ങനെയായിരുന്നു,നിന്നെ പ്രസവിച്ചു കഴിഞ്ഞപ്പോള്ഞാന്‍ അസുഖങ്ങള്മൂലം പരിതാവമായ അവസ്ഥയില്‍
ആയിരുന്നു.നിന്നെ മുലയൂട്ടുവാന്പോലും എനിക്കു കഴിഞ്ഞില്ല.അയല്‍പക്കത്തെ ഖദീജുമ്മയായിരുന്നു
നിന്നെ മുലയൂട്ടിച്ചത്.അവരുടെ മകന്‍
സുധീറിനുപോലും കൊടുക്കാതെ അല്ലെങ്കില്‍കരഞ്ഞ് അവനെ ഭയപ്പെടുത്തിയിരുന്നു.
പിന്നെയും ഞാന്പല ഘട്ടങ്ങളിലും കരഞ്ഞിരുന്നു.പൂമ്പാറ്റയ്ക്കും,കളിക്കോപ്പിനും,പുത്തനുടുപ്പിനും എല്ലാം...........
ബാപ്പ ഒരു പുരോഗമനചിന്താഗതിക്കാരനും സമൂഹത്തിലെ ഉന്നതനുമായ വ്യക്തിയായിരുന്നു.ആയതിനാലും ചുറ്റുവട്ടത്തെ
മറ്റ് പെണ്‍കുട്ടികളെക്കാള്‍
അധികം സ്വാതന്ത്രം തന്നിരുന്നു.ഞാന്‍ വളരുകായായിരുന്നു,അതിനനുസരിച്ച് എന്റെ സൗന്ദര്യവും.
സുധീര്‍ എന്റെ മനസ്സില്‍ അനുരാഗത്തിന്റെ
ആദ്യത്തെ വിത്തെറിഞ്ഞു,അത് പൂത്തു തളിര്‍ത്തു പക്ഷെ വിളവെടുക്കാന്‍ കഴിഞ്ഞില്ല.എത്ര പുരോഗമനവാദിആയാലും
മകള്‍ വഴിപിഴയ്ക്കുന്നിടത്ത്
എന്ത് ആദര്‍ശം അല്ലേ?പക്ഷെ ബാപ്പായ്ക്കു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന മറുപടി ഉണ്ടായിരുന്നു.
ഖദീജുമ്മായുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ഞാനും സുധീറും സഹോദരി ,സഹോദരന്‍മാരാണെന്ന്‍ ബാപ്പായുടെ വിശ്വാസം
.അങ്ങനെ എനിക്കു വീണ്ടും കരയുവാന്‍ അവസരം ഉണ്ടായി.
എന്റെ കരച്ചിലുകള്‍ക്കു താല്‍ക്കാലിക വിരാമം ഉണ്ടായി.എന്റെ വിവാഹം നിശ്ചയിച്ചു.വരന്‍ സമൂഹത്തിലെ ഉന്നതകുലജാതന്‍ അബ്ദുള്ള ഹാജിയുടെമകന്‍ റസാഖ്
.വിവാഹം കഴിഞ്ഞു,വരന്റെ ഗ്രിഹം എന്നെ ആനന്ദത്താല്‍ വീര്‍പ്പുമുട്ടിച്ചു.സ്നേഹസമ്പന്നനായ ഭര്‍ത്താവ് ആദ്യനാളുകളില്‍
ശരീരത്തെയും,മനസ്സിനെയും ഒരുപോലെ ആനന്ദമയമാക്കി.മാസങ്ങള്‍ക്കുശേഷം ആ അത്യാര്‍ത്തി കണ്ടില്ല.എന്റെ കാണാന്‍ കൊതിച്ച
ഭാഗങ്ങള്‍ കണ്ടുതീര്‍ന്നതിന്റെ വ്യസനമോ.........കരച്ചിലുകളുടെ സ്ഥാനത്ത് നീണ്ട നെടുവീര്‍പ്പുകള്‍ ഉതിര്‍ന്നു വീണു.
ഇതിന്റെ ഇടയില്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു.അങ്ങനെ എനിക്കും ഓമനിക്കാന്‍ ഒരു മകള്‍ ഉണ്ടായി.എന്റെ പ്രശനങ്ങള്‍ ഒരളവുവരെ അവള്‍ മൂലം സാധൂകരിച്ചു.
.
എഴുതിയ ചില വരികള്‍ വെട്ടിയിട്ട് ഇങ്ങനെ ചിന്തിച്ചു.ആത്മകഥയല്ലേ അതില്‍ വെള്ളം ചേര്‍ക്കണമോ?
സത്യം സത്യമായി പറയട്ടെ.
വീണ്ടും എഴുതുവാന്‍ തുടങ്ങി.റസാഖിന് എന്തു പറ്റി,മനസ്സിനെ അലട്ടിയ പ്രശനം പലാവര്‍ത്തി ചോദിച്ചു.ഇക്കാ എന്താണു നിങ്ങള്‍ക്കു
പറ്റിയത്? എന്നോടു സംസാരിച്ചിട്ടോ,മകളെ ഓമനിച്ചിട്ടോ നാളെത്രയായി?എന്നോടെങ്കിലും പറയൂ?ഏയ് ഒന്നുമില്ല
ചിരിക്കാന്‍ ശ്രമിച്ചിട്ടു വിഫലമായ മുഖവുമായി ഓടിമറഞ്ഞു
രാത്രിയുടെ ഏതോയാമത്തില്‍ അടക്കം പറച്ചിലില്‍ ഞെട്ടിയുണര്‍ന്നു തന്റെ ഭര്‍ത്താവ് ഛെ....................
മീശപോലും കിളിര്‍ക്കാത്ത സുന്ദരനായ ഒരു ചെക്കനുമായി..............രതിവേഴ്ച. വായിച്ചു മാത്രം കേട്ടിട്ടുള്ള സാഹിത്യകാരന്മാരുടെ ഭാഷയില്‍
പറയുന്ന സ്വവര്‍ഗരതിയോ ഇത്.എന്റെ നെടുവീര്‍പ്പ് കരച്ചിലിലേക്ക് വഴി മാറി.പിന്നെയും പലവട്ടം കാണാന്‍ ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടു.
എന്തായിരിക്കും റസാഖിന്റെ മാറ്റത്തിനു കാരണം?ഭാര്യ എന്ന നിലയില്‍ ഞാന്‍ പരാജയമായിരുന്നുവോ?പക്ഷെ സ്ത്രീ എന്ന നിലയില്‍ എന്റെ
വികാര വിചാരങ്ങള്‍ അടിച്ചമര്‍ത്തിയില്ലേ?
പിന്നെയും നാളുകള്‍ പിന്നിട്ടു.മകള്‍ എന്നോളം എത്തി.അവള്‍ സ്വയം തിരിച്ചറിഞ്ഞു,ബാപ്പായെയും,ഉമ്മായെയും.
ഒരു നാളില്‍ ഭര്‍ത്താവുകൊണ്ടു വരാറുള്ള ചെക്കന്റെ ഒപ്പം മകള്‍ കിടക്കറ പങ്കിട്ടപ്പോള്‍ മൂകസാക്ഷിയായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.
വീണ്ടും ഞാന്‍ കരഞ്ഞു,ഇതിനു വലിയ ഒരു കാരണം ഉണ്ടായിരുന്നു.എന്റെ കുടുംബത്തിന്റെ അപചയം ഓര്‍ത്ത്.
രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നു പേപ്പറുകളില്‍ വീണു.
ഞാന്‍ ചിന്തിച്ചു എന്റെ കഥ അച്ചടിച്ചു വരണമെങ്കില്‍ നല്ല പ്രസാധകനെ വേണം ,പ്രസാധകനാകട്ടെ കഥയ്ക്കു നല്ല എരിവും പുളിയും വേണം
അതല്ലങ്കില്‍ മതനിന്ദയോ,മതസ്പര്‍ദ്ദയോ പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വാചകങ്ങള്‍ വേണം എന്നാലല്ലേ വില്‍പന നന്നായി
നടക്കുകയുള്ളൂ.ഇതൊന്നുമില്ലാത്ത എന്റെ ആത്മകഥ അപൂര്‍ണമായി നിലകൊള്ളട്ടെ.
എഴുതിയ ഇത്രയും ഭാഗം എന്നെപ്പോലെ നിസ്സഹായയായ അനേകം ഭാര്യമാര്‍ക്കു സമര്‍പ്പിക്കട്ടെ..............
വളര്ന്നവള്‍.ഞാനും ആത്മകഥയെഴുതുവാന്പോകുന്നു.ഞാന്‍ പ്രശസ്തയല്ല.ലൈഗികതൊഴിലാളിയോ,ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയവളോ അല്ല,വെറും നാട്ടുമ്പുറത്തുകാരി എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.മാധ്യമങ്ങളുടെ
സെന്സേഷനെക്കുറിച്ചോ എനിക്കറിവില്ല.എന്റെ ആത്മസംത്രിപ്തി മാത്രമാണ് ലക്ഷ്യം.
ഞാനൊരു എഴുത്തുകാരിയല്ല,എങ്കിലും കഥയെഴുതുമ്പോള്സാഹിത്യം,ആലങ്കാരികത,അതിശയോക്തി എന്നിവ വേണ്ടേ?എങ്ങനെയാണ്
തുടങ്ങുക.ചെറുപ്പത്തില്‍ബാപ്പ പറഞ്ഞു തന്ന കാര്യം ഓര്മ വന്നു.ഒരു എഴുത്തുകാരന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ്
"ആയിരത്തൊന്ന് രാവുകള്‍" അതിലെ കഥാപാത്ര സ്രിഷ്ടിയും ഒരു കഥയെ മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതും എല്ലാം....
എഴുതാന്‍ തുടങ്ങുന്ന ഒരു വ്യക്തിക്കുകിട്ടുന്ന ബാലപാഠമാണ് ഈ ക്രിതി എന്ന് ബാപ്പ വിശ്വസിച്ചിരുന്നു.
ബാപ്പായെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ആയിരത്തൊന്ന് രാവുകളിലൂടെ കണ്ണോടിച്ചു.
വെളിപാടു വന്നപോലെ ഞാന്‍ പേനയെടുത്ത് എഴുതാന്‍ തുടങ്ങി.
ഞാന്‍ എല്ലാ കാലത്തും കരഞ്ഞിരുന്നു.ആവശ്യത്തിനും,അനാവശ്യത്തിനും.ആദ്യമായി കരഞ്ഞത്
എന്തിനാണെന്ന് ഓര്മയില്ല
ഉമ്മയുടെ വാക്കകളില്‍ ഇങ്ങനെയായിരുന്നു,നിന്നെ പ്രസവിച്ചു കഴിഞ്ഞപ്പോള്ഞാന്‍ അസുഖങ്ങള്മൂലം പരിതാവമായ അവസ്ഥയില്‍
ആയിരുന്നു.നിന്നെ മുലയൂട്ടുവാന്പോലും എനിക്കു കഴിഞ്ഞില്ല.അയല്‍പക്കത്തെ ഖദീജുമ്മയായിരുന്നു
നിന്നെ മുലയൂട്ടിച്ചത്.അവരുടെ മകന്‍
സുധീറിനുപോലും കൊടുക്കാതെ അല്ലെങ്കില്‍കരഞ്ഞ് അവനെ ഭയപ്പെടുത്തിയിരുന്നു.
പിന്നെയും ഞാന്പല ഘട്ടങ്ങളിലും കരഞ്ഞിരുന്നു.പൂമ്പാറ്റയ്ക്കും,കളിക്കോപ്പിനും,പുത്തനുടുപ്പിനും എല്ലാം...........
ബാപ്പ ഒരു പുരോഗമനചിന്താഗതിക്കാരനും സമൂഹത്തിലെ ഉന്നതനുമായ വ്യക്തിയായിരുന്നു.ആയതിനാലും ചുറ്റുവട്ടത്തെ
മറ്റ് പെണ്‍കുട്ടികളെക്കാള്‍
അധികം സ്വാതന്ത്രം തന്നിരുന്നു.ഞാന്‍ വളരുകായായിരുന്നു,അതിനനുസരിച്ച് എന്റെ സൗന്ദര്യവും.
സുധീര്‍ എന്റെ മനസ്സില്‍ അനുരാഗത്തിന്റെ
ആദ്യത്തെ വിത്തെറിഞ്ഞു,അത് പൂത്തു തളിര്‍ത്തു പക്ഷെ വിളവെടുക്കാന്‍ കഴിഞ്ഞില്ല.എത്ര പുരോഗമനവാദിആയാലും
മകള്‍ വഴിപിഴയ്ക്കുന്നിടത്ത്
എന്ത് ആദര്‍ശം അല്ലേ?പക്ഷെ ബാപ്പായ്ക്കു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന മറുപടി ഉണ്ടായിരുന്നു.
ഖദീജുമ്മായുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ഞാനും സുധീറും സഹോദരി ,സഹോദരന്‍മാരാണെന്ന്‍ ബാപ്പായുടെ വിശ്വാസം
.അങ്ങനെ എനിക്കു വീണ്ടും കരയുവാന്‍ അവസരം ഉണ്ടായി.
എന്റെ കരച്ചിലുകള്‍ക്കു താല്‍ക്കാലിക വിരാമം ഉണ്ടായി.എന്റെ വിവാഹം നിശ്ചയിച്ചു.വരന്‍ സമൂഹത്തിലെ ഉന്നതകുലജാതന്‍ അബ്ദുള്ള ഹാജിയുടെമകന്‍ റസാഖ്
.വിവാഹം കഴിഞ്ഞു,വരന്റെ ഗ്രിഹം എന്നെ ആനന്ദത്താല്‍ വീര്‍പ്പുമുട്ടിച്ചു.സ്നേഹസമ്പന്നനായ ഭര്‍ത്താവ് ആദ്യനാളുകളില്‍
ശരീരത്തെയും,മനസ്സിനെയും ഒരുപോലെ ആനന്ദമയമാക്കി.മാസങ്ങള്‍ക്കുശേഷം ആ അത്യാര്‍ത്തി കണ്ടില്ല.എന്റെ കാണാന്‍ കൊതിച്ച
ഭാഗങ്ങള്‍ കണ്ടുതീര്‍ന്നതിന്റെ വ്യസനമോ.........കരച്ചിലുകളുടെ സ്ഥാനത്ത് നീണ്ട നെടുവീര്‍പ്പുകള്‍ ഉതിര്‍ന്നു വീണു.
ഇതിന്റെ ഇടയില്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു.അങ്ങനെ എനിക്കും ഓമനിക്കാന്‍ ഒരു മകള്‍ ഉണ്ടായി.എന്റെ പ്രശനങ്ങള്‍ ഒരളവുവരെ അവള്‍ മൂലം സാധൂകരിച്ചു.
.
എഴുതിയ ചില വരികള്‍ വെട്ടിയിട്ട് ഇങ്ങനെ ചിന്തിച്ചു.ആത്മകഥയല്ലേ അതില്‍ വെള്ളം ചേര്‍ക്കണമോ?
സത്യം സത്യമായി പറയട്ടെ.
വീണ്ടും എഴുതുവാന്‍ തുടങ്ങി.റസാഖിന് എന്തു പറ്റി,മനസ്സിനെ അലട്ടിയ പ്രശനം പലാവര്‍ത്തി ചോദിച്ചു.ഇക്കാ എന്താണു നിങ്ങള്‍ക്കു
പറ്റിയത്? എന്നോടു സംസാരിച്ചിട്ടോ,മകളെ ഓമനിച്ചിട്ടോ നാളെത്രയായി?എന്നോടെങ്കിലും പറയൂ?ഏയ് ഒന്നുമില്ല
ചിരിക്കാന്‍ ശ്രമിച്ചിട്ടു വിഫലമായ മുഖവുമായി ഓടിമറഞ്ഞു
രാത്രിയുടെ ഏതോയാമത്തില്‍ അടക്കം പറച്ചിലില്‍ ഞെട്ടിയുണര്‍ന്നു തന്റെ ഭര്‍ത്താവ് ഛെ....................
മീശപോലും കിളിര്‍ക്കാത്ത സുന്ദരനായ ഒരു ചെക്കനുമായി..............രതിവേഴ്ച. വായിച്ചു മാത്രം കേട്ടിട്ടുള്ള സാഹിത്യകാരന്മാരുടെ ഭാഷയില്‍
പറയുന്ന സ്വവര്‍ഗരതിയോ ഇത്.എന്റെ നെടുവീര്‍പ്പ് കരച്ചിലിലേക്ക് വഴി മാറി.പിന്നെയും പലവട്ടം കാണാന്‍ ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടു.
എന്തായിരിക്കും റസാഖിന്റെ മാറ്റത്തിനു കാരണം?ഭാര്യ എന്ന നിലയില്‍ ഞാന്‍ പരാജയമായിരുന്നുവോ?പക്ഷെ സ്ത്രീ എന്ന നിലയില്‍ എന്റെ
വികാര വിചാരങ്ങള്‍ അടിച്ചമര്‍ത്തിയില്ലേ?
പിന്നെയും നാളുകള്‍ പിന്നിട്ടു.മകള്‍ എന്നോളം എത്തി.അവള്‍ സ്വയം തിരിച്ചറിഞ്ഞു,ബാപ്പായെയും,ഉമ്മായെയും.
ഒരു നാളില്‍ ഭര്‍ത്താവുകൊണ്ടു വരാറുള്ള ചെക്കന്റെ ഒപ്പം മകള്‍ കിടക്കറ പങ്കിട്ടപ്പോള്‍ മൂകസാക്ഷിയായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.
വീണ്ടും ഞാന്‍ കരഞ്ഞു,ഇതിനു വലിയ ഒരു കാരണം ഉണ്ടായിരുന്നു.എന്റെ കുടുംബത്തിന്റെ അപചയം ഓര്‍ത്ത്.
രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നു പേപ്പറുകളില്‍ വീണു.
ഞാന്‍ ചിന്തിച്ചു എന്റെ കഥ അച്ചടിച്ചു വരണമെങ്കില്‍ നല്ല പ്രസാധകനെ വേണം ,പ്രസാധകനാകട്ടെ കഥയ്ക്കു നല്ല എരിവും പുളിയും വേണം
അതല്ലങ്കില്‍ മതനിന്ദയോ,മതസ്പര്‍ദ്ദയോ പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വാചകങ്ങള്‍ വേണം എന്നാലല്ലേ വില്‍പന നന്നായി
നടക്കുകയുള്ളൂ.ഇതൊന്നുമില്ലാത്ത എന്റെ ആത്മകഥ അപൂര്‍ണമായി നിലകൊള്ളട്ടെ.
എഴുതിയ ഇത്രയും ഭാഗം എന്നെപ്പോലെ നിസ്സഹായയായ അനേകം ഭാര്യമാര്‍ക്കു സമര്‍പ്പിക്കട്ടെ..............
Labels:
ചെറുകഥ
2009, ഡിസംബർ 1, ചൊവ്വാഴ്ച
ശിവേട്ടന്‍
ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണര്‍ന്നു.കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ
ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു
എന്ന്‍ മാത്രം.
ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു.കത്തുന്ന ചിതകള്‍,ശവശരീരം ദഹിപ്പിക്കാനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിതകള്‍
ചിതാഭസ്മം നിമഞജനം ചെയ്യാനെത്തിയ ആള്‍ക്കാര്‍,എല്ലാ ജനങ്ങളിലും വിഷാദം നിഴലിച്ചു നില്‍ക്കുന്നു.കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു.കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.
സായാഹ്നങ്ങളില്‍ വീണ്ടും ഭാംഗിന്റെ ലഹരിയില്‍ അമരുക ഇതായിരുന്നു എന്റെ ദിനചര്യ.പ്രയാണത്തിന്റെ മറ്റൊരുനാള്‍ ഗംഗയുടെ
ഓരങ്ങളില്‍ വച്ചു കണ്ടു മുട്ടിയ ചെറുപ്പക്കാരനെ ഏതോമുജ്ജമ്മത്തില്‍ കണ്ടതുപോലെ,എന്തിനെന്നറിയാത്ത ഒരടുപ്പം,ആ ചെറുപ്പക്കാരനിലേക്കു
വലിച്ചടുപ്പിക്കുന്ന ആ മിത്ത് എന്തെന്നറിയാതെ ഞാന്‍ നിസ്സഹായനായി.
മടിച്ചു മടിച്ച് ഞാനാരാഞ്ഞു, കുട്ടി നീ ആരാണ്? എവിടെ നിന്നു വരുന്നു?ആരോ എന്നെ നിന്നിലേക്കടിപ്പിക്കുന്നു.........
എന്റെ പേര് വിഷ്ണു,അച്ഛന്‍ ശിവദാസന്‍,താമസം ബോംബെയിലെ ഏതോ സ്ഥലത്തിനെ പേരു പറഞ്ഞു.ശിവദാസന്‍ എന്ന പേര്
ഭൂതകാലത്തിന്റെ ഭാണ്ഡം തുറക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
ശിവേട്ടന്‍ അതായിരുന്നു ഞങ്ങള്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്.ബോംബെയിലെ ശിവേട്ടന്റ ഫ്ലാറ്റ് ഞങ്ങള്‍ക്ക് ഒരിടത്താവളം ആയിരുന്നു.
ശനിയാഴ്ച വൈകുന്നേരം തുടങ്ങുന്ന ഉത്സവം തീരുമ്പോള്‍ ഞായറാഴ്ച പാതിരാത്രി കഴിയും.എന്നെപ്പോലെ പല ആള്‍ക്കാരും അവിടെ
സന്നിഹിതരായിരുന്നു.ഞങ്ങള്‍ പലതിനെപ്പറ്റിയും ചര്‍ച്ചചെയ്യുമായിരുന്നു.ലോകത്തെ കാണാന്‍ പഠിപ്പിച്ചത് ശിവേട്ടന്‍ ആണന്നു പറഞ്ഞാല്‍
അതില്‍ അതിശയോക്തിയില്ല.അത്രയ്ക്കു അഗാധമായ വിജ്ഞാനമുള്ള മനുഷ്യന്‍ ആയിരുന്നു.
ഞാന്‍ ശിവേട്ടനെ കണ്ടു മുട്ടുന്നത് ചെമ്പൂരിലെ ഒരു ഡാന്‍സ് ബാറില്‍ വച്ചായിരുന്നു.സ്റ്റേജില്‍ നിറഞ്ഞാടുന്ന മീന എന്ന പെണ്‍കുട്ടിയെ
നോട്ടുമാല അണിയിക്കുന്ന തിരക്കിന്റെ ഇടയില്‍ ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ അവളുടെ നിതംബത്തില്‍ കൈ അമര്‍ന്നു.ജനങ്ങള്‍ കണ്ടതിന്റെ
വിഷമമാണോ അവള്‍ പെട്ടന്നു പതിവ്രതയായി.എന്റെ ചുറ്റും കൂടിയ സെക്ക്യൂരിറ്റിക്കാരില്‍ നിന്നു രക്ഷപെടാനാകാതെ ഞാന്‍ കുതറിയ
വേളയിലായിരുന്നു.മറാത്തി ഭാഷ പച്ചവെള്ളം പോലെ സംസാരിച്ച് ആരെയു കൂസാത്ത ഒരു മനുഷ്യന്‍ എന്നെ അവരില്‍ നിന്നു
രക്ഷപെടുത്തിയത്.അതായിരുന്നു ശിവേട്ടന്‍.
ശിവേട്ടനെ ഞാന്‍ അടുത്തറിഞ്ഞു.ബോംബെയിലെ ഒരു വലിയ കമ്പനിയുടെ നാഡി എന്നു നമുക്കു വിശേഷിപ്പിക്കാം.എന്തിനു ഏതിനും
ശിവേട്ടന്റെ സാന്നിധ്യം അവിടെ ആവശ്യമായിരുന്നു.ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.അമ്മാവന്മാരുടെയും ചില അദ്യുഭയകാംക്ഷികളുടെ
യും സഹായത്തോടെ പഠിച്ചു.ഒരു പ്രായമായപ്പോള്‍ നാടുവിട്ടു.സ്വ പ്രയത്നം കൊണ്ട് വളര്‍ന്നു,ഈ നിലയില്‍ എത്തി.വിവാഹം കഴിച്ചിട്ടില്ല
സുഹ്രുത്ത് ബന്ധം അതായിരുന്നു അയാളുടെ ശക്തി.
മറുനാടന്‍ മലയാളി ആപേര് ശിവേട്ടന്റെ കാര്യത്തില്‍ അര്‍ത്തവത്തായിരുന്നു.ആര്‍ക്കും എന്തു സഹായത്തിനും എപ്പോഴും ഒരു കൈ ഉണ്ടാകും.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു ശിവേട്ടാ താങ്കള്‍ ഏതെങ്കിലും പെണ്‍കുട്ടിയെ പ്രണയിച്ചിട്ടുണ്ടോ?ഞാനോ !! ഒരിക്കലുമില്ല.പിന്നെ പ്രണയം
അത് ഒരു പെണ്ണിനോടുതന്നെ വേണമെന്നില്ലല്ലോ. നിങ്ങള്‍ ഒക്കെയില്ലെ ,എന്റെ ജോലി,പുസ്തകങ്ങള്‍ ഇതിനോട് എല്ലാം എനിക്കു പ്രണയമാണ്.
ശിവേട്ടനോടു കൂടിയതിനുശേഷം എനിക്കും മാറ്റങ്ങള്‍ ഉണ്ടായി.എന്റെ ലഹരിയോടുള്ള ആസക്തി കുറഞ്ഞു വന്നു. പകരം സാമൂഹികമായ
പല പ്രവര്‍ത്തനത്തിനും ശിവേട്ടന്റെ പിന്നാളാകാന്‍ കഴിഞ്ഞു.ഒരു സഹോദരന്റെ സ്ഥാനം അദ്ധേഹം എനിക്കു നല്‍കി.
ഒരു വൈകുന്നേരം അന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.വാര്‍ത്തയുടെ ഇന്‍സൈറ്റില്‍
ഒരു സ്ത്രീയുടെയും,പിഞ്ചുബാലന്റെയും ചിത്രം .ചിത്രം കണ്ട് ശിവേട്ടന്‍ ആക അക്ഷോഭ്യനായിരുന്നു.ഇതു കണ്ട് ഞാന്‍ ചോദിച്ചു എന്താ ശിവേട്ടാ പെട്ടന്നൊരു ഭാവപര്‍ച്ച?
എന്നെ പോലെ മറ്റൊരു കുട്ടിയും അനാഥമാകാന്‍ പോകുന്നു.എനിക്ക് സഹിക്കാനാവതില്ല.
കാലവര്‍ഷം ബോംബെയും കുളിരണിയിച്ചു .രാത്രിയിലെ ടെലഫോണ്‍ ശബ്ദം എന്നെ ഉണര്‍ത്തി.മറുവശത്ത്ശിവേട്ടന്‍ ,
നാളെ കാലത്ത് നീ റയില്‍വേ സ്റ്റേഷനില്‍ വരിക,ജയന്തി ജനതയില്‍ ഞാനുണ്ടാകും.എന്നെ അത്ഭുതപ്പെടുത്തി എപ്പോഴാണു പോയത്.ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടു
രണ്ടാഴ്ചയാകാറായി.രാവിലെ തന്നെ ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി.മഴയുടെ ആലസ്യത്തില്‍ ബോംബെ ഉണരാന്‍ വിമുഖത കാട്ടി നില്‍ക്കുന്നു
.ജയന്തി ജനത അരമണിക്കൂര്‍ താമസിച്ചാണ് പ്ലാറ്റ്ഫോമില്‍ എത്തിയത്.ശിവേട്ടനെ തിരഞ്ഞ് എന്റെ കണ്ണുകള്‍ നാലുപാടും പരതി.
ഒരു ചെറിയ കുടയുടെ കീഴില്‍ കുട്ടിയെ ഒക്കത്തിരുത്തി ഒരു പെണ്ണിന്റെ കൈയും പിടിച്ച് ശിവേട്ടന്‍ വരുന്നു.ആ
വാര്‍ത്തയിലെ പെണ്ണായിരുന്നവള്‍.
ശിവേട്ടാ ......... വാക്കുകള്‍ എനിക്ക് ഇടമുറിഞ്ഞു.എടാഞാനിവളെ കൂട്ടി കൊണ്ട്പോന്നു.ഇന്നു മുതല്‍ ഇവള്‍ എന്റെ
ഭാര്യയും,ഇത് എന്റെ മകനും ആണ്.എന്തു പറയണമെന്നറിയാതെ ഞാന്‍ വിവശനായി.
ശിവേട്ടന്റെ മനസ്സിന്റെ നന്മയെ ഞാന്‍ മനസാല്‍ അഭിനന്ദിച്ചു..മറ്റുചിലര്‍ കുറ്റപ്പെടുത്തി,ചിലര്‍ അദ്ധേഹത്തെ ആദര്‍ശപുരുഷനാക്കി
ശിവേട്ടന്‍ ചെയ്തത് തെറ്റോ,ശരിയോ എന്ന്‍ എനിക്കു നിര്‍വചിക്കാന്‍ കഴിയുമായിരുന്നില്ല.
സുഹ്രുത്തുക്കള്‍ക്ക് ഇടത്താവളം നഷ്ടമായതുകൊണ്ട് പലരും അകന്നു തുടങ്ങി.
പഴയ്തുപോലെ ശിവേട്ടനെ കിട്ടാതായി.എങ്കിലും ഞാന്‍
സന്തോഷവാനായിരുന്നു,അദ്ധേഹം ഒരു കുടുംബമായി കണ്ടതില്‍.
എന്നിലും മാറ്റങ്ങള്‍ ഉണ്ടായി,മാനസിക പിരിമുറുക്കത്തിന്റെ ഒടുവില്‍ ഞാന്‍ ബോംബെ വിട്ടു.യാത്രപറയുമ്പോള്‍ ശിവേട്ടന്‍ എന്റെ
കൈകളില്‍ അമര്‍ത്തിപിടിച്ചു.നീ എവിടെയാണെങ്കിലും എന്നെ ഓര്‍മയുണ്ടായിരിക്കണം.വാക്കുകളിലെ വിറയല്‍ ഞാന്‍ ശരിക്കും തൊട്ടറിഞ്ഞു.
പിന്നീടത്തെയാത്രയില്‍ ലഹരിപദാര്‍ത്തങ്ങള്‍ വീണ്ടും സജീവമായി.എപ്പോഴൊ ശിവേട്ടനെ ഞാന്‍ മറന്നു..
യാഥാര്‍ത്ത്യത്തിന്റെ നെറുകയില്‍ എത്താന്‍ പിന്നെയും കുറെ സമയം എടുത്തു.ഞാന്‍ സാകൂതം ആ ചെറുപ്പക്കാരനെ നോക്കി.
ശിവേട്ടന്‍........... അച്ഛന്‍ മരിച്ചു .ഹ്രിദയസ്തംഭനമായിരുന്നു.അച്ഛന്റെ ആഗ്രഹംപോലെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാന്‍ എത്തിയതാണു ഞാന്‍.
അമ്മ.....ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞോ.......ഗദ്ഗദനായി അവന്‍ പറഞ്ഞു അമ്മ നേരത്തെ തന്നെ അച്ഛനെ ഉപേക്ഷിച്ചുപോയി
കമ്പനിയിലെ ജോലി ഇടയ്ക്കു നക്ഷപ്പെട്ടു.കുടുംബം നടത്താന്‍ പെടുന്നപാട് ഞങ്ങളെ അറിയിച്ചില്ല പഷെ അമ്മ അറിഞ്ഞിരുന്നു എന്നു
വേണം അനുമാനിക്കാന്‍ അച്ഛന്റെ ഒരു സുഹ്രുത്തിനൊപ്പം എങ്ങോട്ടോ പോയി.
അച്ഛന്‍ തളര്‍ന്നില്ല എന്നെ പഠിപ്പിച്ചു.സ്വന്തം മകനെപ്പോലെ വളര്‍ത്തി.ഒരിക്കല്‍ എന്നെപ്പറ്റിയും പറഞ്ഞു കൊടുത്തിരുന്നു.
വിഷ്ണു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ അവനെ കണ്ടെത്തണം ,എന്റെ പിറക്കാതെപോയ സഹോദരനാണവന്‍.
ക്രാന്തദര്‍ശിയായ ആമനുഷ്യന്റെ അവസ്ഥ ഇങ്ങനെയാകേണ്ടതായിരുന്നോ.........?
വിഷ്ണു ചിതാഭസ്മവുമായി ഗംഗയുടെ നൈര്‍മല്ല്യതയിലേക്കിറങ്ങി.ശിവേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാനും രണ്ടിറ്റു കണ്ണീര്‍ അര്‍പ്പിച്ചു.
ഇനി എന്ത്...........?വിഷ്ണുവിന്റെ കാല്‍പ്പാടുകള്‍ ഞാനും പിന്തുടര്‍ന്നു.
ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു
എന്ന്‍ മാത്രം.
ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു.കത്തുന്ന ചിതകള്‍,ശവശരീരം ദഹിപ്പിക്കാനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിതകള്‍
ചിതാഭസ്മം നിമഞജനം ചെയ്യാനെത്തിയ ആള്‍ക്കാര്‍,എല്ലാ ജനങ്ങളിലും വിഷാദം നിഴലിച്ചു നില്‍ക്കുന്നു.കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു.കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.
സായാഹ്നങ്ങളില്‍ വീണ്ടും ഭാംഗിന്റെ ലഹരിയില്‍ അമരുക ഇതായിരുന്നു എന്റെ ദിനചര്യ.പ്രയാണത്തിന്റെ മറ്റൊരുനാള്‍ ഗംഗയുടെ
ഓരങ്ങളില്‍ വച്ചു കണ്ടു മുട്ടിയ ചെറുപ്പക്കാരനെ ഏതോമുജ്ജമ്മത്തില്‍ കണ്ടതുപോലെ,എന്തിനെന്നറിയാത്ത ഒരടുപ്പം,ആ ചെറുപ്പക്കാരനിലേക്കു
വലിച്ചടുപ്പിക്കുന്ന ആ മിത്ത് എന്തെന്നറിയാതെ ഞാന്‍ നിസ്സഹായനായി.
മടിച്ചു മടിച്ച് ഞാനാരാഞ്ഞു, കുട്ടി നീ ആരാണ്? എവിടെ നിന്നു വരുന്നു?ആരോ എന്നെ നിന്നിലേക്കടിപ്പിക്കുന്നു.........
എന്റെ പേര് വിഷ്ണു,അച്ഛന്‍ ശിവദാസന്‍,താമസം ബോംബെയിലെ ഏതോ സ്ഥലത്തിനെ പേരു പറഞ്ഞു.ശിവദാസന്‍ എന്ന പേര്
ഭൂതകാലത്തിന്റെ ഭാണ്ഡം തുറക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
ശിവേട്ടന്‍ അതായിരുന്നു ഞങ്ങള്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്.ബോംബെയിലെ ശിവേട്ടന്റ ഫ്ലാറ്റ് ഞങ്ങള്‍ക്ക് ഒരിടത്താവളം ആയിരുന്നു.
ശനിയാഴ്ച വൈകുന്നേരം തുടങ്ങുന്ന ഉത്സവം തീരുമ്പോള്‍ ഞായറാഴ്ച പാതിരാത്രി കഴിയും.എന്നെപ്പോലെ പല ആള്‍ക്കാരും അവിടെ
സന്നിഹിതരായിരുന്നു.ഞങ്ങള്‍ പലതിനെപ്പറ്റിയും ചര്‍ച്ചചെയ്യുമായിരുന്നു.ലോകത്തെ കാണാന്‍ പഠിപ്പിച്ചത് ശിവേട്ടന്‍ ആണന്നു പറഞ്ഞാല്‍
അതില്‍ അതിശയോക്തിയില്ല.അത്രയ്ക്കു അഗാധമായ വിജ്ഞാനമുള്ള മനുഷ്യന്‍ ആയിരുന്നു.
ഞാന്‍ ശിവേട്ടനെ കണ്ടു മുട്ടുന്നത് ചെമ്പൂരിലെ ഒരു ഡാന്‍സ് ബാറില്‍ വച്ചായിരുന്നു.സ്റ്റേജില്‍ നിറഞ്ഞാടുന്ന മീന എന്ന പെണ്‍കുട്ടിയെ
നോട്ടുമാല അണിയിക്കുന്ന തിരക്കിന്റെ ഇടയില്‍ ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ അവളുടെ നിതംബത്തില്‍ കൈ അമര്‍ന്നു.ജനങ്ങള്‍ കണ്ടതിന്റെ
വിഷമമാണോ അവള്‍ പെട്ടന്നു പതിവ്രതയായി.എന്റെ ചുറ്റും കൂടിയ സെക്ക്യൂരിറ്റിക്കാരില്‍ നിന്നു രക്ഷപെടാനാകാതെ ഞാന്‍ കുതറിയ
വേളയിലായിരുന്നു.മറാത്തി ഭാഷ പച്ചവെള്ളം പോലെ സംസാരിച്ച് ആരെയു കൂസാത്ത ഒരു മനുഷ്യന്‍ എന്നെ അവരില്‍ നിന്നു
രക്ഷപെടുത്തിയത്.അതായിരുന്നു ശിവേട്ടന്‍.
ശിവേട്ടനെ ഞാന്‍ അടുത്തറിഞ്ഞു.ബോംബെയിലെ ഒരു വലിയ കമ്പനിയുടെ നാഡി എന്നു നമുക്കു വിശേഷിപ്പിക്കാം.എന്തിനു ഏതിനും
ശിവേട്ടന്റെ സാന്നിധ്യം അവിടെ ആവശ്യമായിരുന്നു.ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.അമ്മാവന്മാരുടെയും ചില അദ്യുഭയകാംക്ഷികളുടെ
യും സഹായത്തോടെ പഠിച്ചു.ഒരു പ്രായമായപ്പോള്‍ നാടുവിട്ടു.സ്വ പ്രയത്നം കൊണ്ട് വളര്‍ന്നു,ഈ നിലയില്‍ എത്തി.വിവാഹം കഴിച്ചിട്ടില്ല
സുഹ്രുത്ത് ബന്ധം അതായിരുന്നു അയാളുടെ ശക്തി.
മറുനാടന്‍ മലയാളി ആപേര് ശിവേട്ടന്റെ കാര്യത്തില്‍ അര്‍ത്തവത്തായിരുന്നു.ആര്‍ക്കും എന്തു സഹായത്തിനും എപ്പോഴും ഒരു കൈ ഉണ്ടാകും.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു ശിവേട്ടാ താങ്കള്‍ ഏതെങ്കിലും പെണ്‍കുട്ടിയെ പ്രണയിച്ചിട്ടുണ്ടോ?ഞാനോ !! ഒരിക്കലുമില്ല.പിന്നെ പ്രണയം
അത് ഒരു പെണ്ണിനോടുതന്നെ വേണമെന്നില്ലല്ലോ. നിങ്ങള്‍ ഒക്കെയില്ലെ ,എന്റെ ജോലി,പുസ്തകങ്ങള്‍ ഇതിനോട് എല്ലാം എനിക്കു പ്രണയമാണ്.
ശിവേട്ടനോടു കൂടിയതിനുശേഷം എനിക്കും മാറ്റങ്ങള്‍ ഉണ്ടായി.എന്റെ ലഹരിയോടുള്ള ആസക്തി കുറഞ്ഞു വന്നു. പകരം സാമൂഹികമായ
പല പ്രവര്‍ത്തനത്തിനും ശിവേട്ടന്റെ പിന്നാളാകാന്‍ കഴിഞ്ഞു.ഒരു സഹോദരന്റെ സ്ഥാനം അദ്ധേഹം എനിക്കു നല്‍കി.
ഒരു വൈകുന്നേരം അന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.വാര്‍ത്തയുടെ ഇന്‍സൈറ്റില്‍
ഒരു സ്ത്രീയുടെയും,പിഞ്ചുബാലന്റെയും ചിത്രം .ചിത്രം കണ്ട് ശിവേട്ടന്‍ ആക അക്ഷോഭ്യനായിരുന്നു.ഇതു കണ്ട് ഞാന്‍ ചോദിച്ചു എന്താ ശിവേട്ടാ പെട്ടന്നൊരു ഭാവപര്‍ച്ച?
എന്നെ പോലെ മറ്റൊരു കുട്ടിയും അനാഥമാകാന്‍ പോകുന്നു.എനിക്ക് സഹിക്കാനാവതില്ല.
കാലവര്‍ഷം ബോംബെയും കുളിരണിയിച്ചു .രാത്രിയിലെ ടെലഫോണ്‍ ശബ്ദം എന്നെ ഉണര്‍ത്തി.മറുവശത്ത്ശിവേട്ടന്‍ ,
നാളെ കാലത്ത് നീ റയില്‍വേ സ്റ്റേഷനില്‍ വരിക,ജയന്തി ജനതയില്‍ ഞാനുണ്ടാകും.എന്നെ അത്ഭുതപ്പെടുത്തി എപ്പോഴാണു പോയത്.ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടു
രണ്ടാഴ്ചയാകാറായി.രാവിലെ തന്നെ ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി.മഴയുടെ ആലസ്യത്തില്‍ ബോംബെ ഉണരാന്‍ വിമുഖത കാട്ടി നില്‍ക്കുന്നു
.ജയന്തി ജനത അരമണിക്കൂര്‍ താമസിച്ചാണ് പ്ലാറ്റ്ഫോമില്‍ എത്തിയത്.ശിവേട്ടനെ തിരഞ്ഞ് എന്റെ കണ്ണുകള്‍ നാലുപാടും പരതി.
ഒരു ചെറിയ കുടയുടെ കീഴില്‍ കുട്ടിയെ ഒക്കത്തിരുത്തി ഒരു പെണ്ണിന്റെ കൈയും പിടിച്ച് ശിവേട്ടന്‍ വരുന്നു.ആ
വാര്‍ത്തയിലെ പെണ്ണായിരുന്നവള്‍.
ശിവേട്ടാ ......... വാക്കുകള്‍ എനിക്ക് ഇടമുറിഞ്ഞു.എടാഞാനിവളെ കൂട്ടി കൊണ്ട്പോന്നു.ഇന്നു മുതല്‍ ഇവള്‍ എന്റെ
ഭാര്യയും,ഇത് എന്റെ മകനും ആണ്.എന്തു പറയണമെന്നറിയാതെ ഞാന്‍ വിവശനായി.
ശിവേട്ടന്റെ മനസ്സിന്റെ നന്മയെ ഞാന്‍ മനസാല്‍ അഭിനന്ദിച്ചു..മറ്റുചിലര്‍ കുറ്റപ്പെടുത്തി,ചിലര്‍ അദ്ധേഹത്തെ ആദര്‍ശപുരുഷനാക്കി
ശിവേട്ടന്‍ ചെയ്തത് തെറ്റോ,ശരിയോ എന്ന്‍ എനിക്കു നിര്‍വചിക്കാന്‍ കഴിയുമായിരുന്നില്ല.
സുഹ്രുത്തുക്കള്‍ക്ക് ഇടത്താവളം നഷ്ടമായതുകൊണ്ട് പലരും അകന്നു തുടങ്ങി.
പഴയ്തുപോലെ ശിവേട്ടനെ കിട്ടാതായി.എങ്കിലും ഞാന്‍
സന്തോഷവാനായിരുന്നു,അദ്ധേഹം ഒരു കുടുംബമായി കണ്ടതില്‍.
എന്നിലും മാറ്റങ്ങള്‍ ഉണ്ടായി,മാനസിക പിരിമുറുക്കത്തിന്റെ ഒടുവില്‍ ഞാന്‍ ബോംബെ വിട്ടു.യാത്രപറയുമ്പോള്‍ ശിവേട്ടന്‍ എന്റെ
കൈകളില്‍ അമര്‍ത്തിപിടിച്ചു.നീ എവിടെയാണെങ്കിലും എന്നെ ഓര്‍മയുണ്ടായിരിക്കണം.വാക്കുകളിലെ വിറയല്‍ ഞാന്‍ ശരിക്കും തൊട്ടറിഞ്ഞു.
പിന്നീടത്തെയാത്രയില്‍ ലഹരിപദാര്‍ത്തങ്ങള്‍ വീണ്ടും സജീവമായി.എപ്പോഴൊ ശിവേട്ടനെ ഞാന്‍ മറന്നു..
യാഥാര്‍ത്ത്യത്തിന്റെ നെറുകയില്‍ എത്താന്‍ പിന്നെയും കുറെ സമയം എടുത്തു.ഞാന്‍ സാകൂതം ആ ചെറുപ്പക്കാരനെ നോക്കി.
ശിവേട്ടന്‍........... അച്ഛന്‍ മരിച്ചു .ഹ്രിദയസ്തംഭനമായിരുന്നു.അച്ഛന്റെ ആഗ്രഹംപോലെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാന്‍ എത്തിയതാണു ഞാന്‍.
അമ്മ.....ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞോ.......ഗദ്ഗദനായി അവന്‍ പറഞ്ഞു അമ്മ നേരത്തെ തന്നെ അച്ഛനെ ഉപേക്ഷിച്ചുപോയി
കമ്പനിയിലെ ജോലി ഇടയ്ക്കു നക്ഷപ്പെട്ടു.കുടുംബം നടത്താന്‍ പെടുന്നപാട് ഞങ്ങളെ അറിയിച്ചില്ല പഷെ അമ്മ അറിഞ്ഞിരുന്നു എന്നു
വേണം അനുമാനിക്കാന്‍ അച്ഛന്റെ ഒരു സുഹ്രുത്തിനൊപ്പം എങ്ങോട്ടോ പോയി.
അച്ഛന്‍ തളര്‍ന്നില്ല എന്നെ പഠിപ്പിച്ചു.സ്വന്തം മകനെപ്പോലെ വളര്‍ത്തി.ഒരിക്കല്‍ എന്നെപ്പറ്റിയും പറഞ്ഞു കൊടുത്തിരുന്നു.
വിഷ്ണു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ അവനെ കണ്ടെത്തണം ,എന്റെ പിറക്കാതെപോയ സഹോദരനാണവന്‍.
ക്രാന്തദര്‍ശിയായ ആമനുഷ്യന്റെ അവസ്ഥ ഇങ്ങനെയാകേണ്ടതായിരുന്നോ.........?
വിഷ്ണു ചിതാഭസ്മവുമായി ഗംഗയുടെ നൈര്‍മല്ല്യതയിലേക്കിറങ്ങി.ശിവേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാനും രണ്ടിറ്റു കണ്ണീര്‍ അര്‍പ്പിച്ചു.
ഇനി എന്ത്...........?വിഷ്ണുവിന്റെ കാല്‍പ്പാടുകള്‍ ഞാനും പിന്തുടര്‍ന്നു.
Labels:
ചെറുകഥ
ഒരു കൊച്ചു പ്രണയം
രാവിലെ നേരത്തെ തന്നെ ഉണര്‍ന്നു.ഒരു അവധി ദിനം കൂടി,പുറത്തിപ്പോഴേ ചൂട് തുടങ്ങി.കമ്പ്യൂട്ടര്‍ തന്നെ ശരണം.സൈബര്‍ ലോകം അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകം
അതിലേക്കു തന്നെ ഊളിയിട്ടു.ഓര്‍ക്കൂട്ടിന്റെ പടിവാതിലില്‍ വച്ചു പരിചയപ്പെട്ട ഷൈജു സാം വര്‍ഗ്ഗീസാണു പറഞ്ഞത് എടാ നീ കൂട്ടത്തില്‍ ചേര്.കൂട്ടം... മലയാളികള്‍ക്ക് മറ്റൊരു വീട്.
ദു:ഖവും,സന്തോഷവും പങ്കു വയ്ക്കുവാനുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ്.അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കൂട്ടത്തില്‍ ഭാഗഭാക്കായി.
ആദ്യമൊക്കെ സൗഹ്രിദത്തിന്റെ നേര്‍ത്ത കാറ്റിന്റെ തലോടലായിരുന്നു പിന്നീട് അത് അധികരിച്ചു സുഖമുള്ള ഒരു കാറ്റായി മാറി.ബ്ലോഗുകളും,ഡിസ്ക്കഷനും എന്റെ ജീവിതത്തില്‍ ഒരു പുതിയ മുഖം തന്നു.എന്നോ മറന്ന എഴുത്തിനെ പുനര്‍ജീവിപ്പിച്ചു.ഒരു ദിനം അനില്‍ കുമാര്‍ സി.പിയുടെ ഒരു ബ്ലോഗ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വലതു വശത്തുള്ള ലേറ്റസ്റ്റ് ആക്ടിവിറ്റീസിലൂടെ താഴേക്കു പോകുന്ന ഒരു മുഖം ശ്രദ്ദയില്‍ പെട്ടു.
സൈനുദ്ദീന്‍ ഖുറൈഷിയുടെ കവിതവായിച്ചു കമന്റു ചെയ്ത ഒരു പെണ്‍കുട്ടി.....
അപര്‍ണ....ആപേരില്‍ ഞാന്‍ ക്ലിക്ക് ചെയ്തു.
ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം,പാപിയാമെന്നെ നീ കാക്കുമാറാകണം.....
ശ്രീ നാരായണാ യു.പി.സ്കൂളിലെ ഈശ്വരപ്രാര്‍ത്തന പാടുന്നത് അപര്‍ണയും മൂന്നു കുട്ടികളും.എന്റെ കണ്ണുകള്‍ അപര്‍ണയുടെ ചുണ്ടുകളില്‍ ആയിരുന്നു,ചുണ്ടിന്റെ അറ്റത്തുള്ള
കറുത്ത മറുക് വലിയ കണ്ണുകള്‍ എല്ലാം ഞാന്‍ ആരാധിക്കാന്‍ തുടങ്ങി.
സുദീപ് നീ എന്താ സ്വപ്നം കാണുകയാണോ? ടീച്ചറുടെ ശബ്ദം എന്നെ ഉണര്‍ത്തി.
അടുത്ത ക്ലാസുകളില്‍ പടിക്കുന്ന കുട്ടികള്‍ അതിലുപരി രണ്ടുക്ലാസിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്നെയും അപര്‍ണയെയും ടീച്ചറുമാരുടെ കണ്ണിലുണ്ണികളാക്കി.
എന്റെ മനസ്സില്‍ അപര്‍ണ എന്തൊക്കയോ ആകുകയായിരുന്നു.പ്രണയമാണോ...?
ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
വായനയില്‍ ആയിരുന്നു എന്നും താല്പര്യം ഇളയ അമ്മാവന്‍ ഒരു ബുദ്ദിജീവി ആയിരുന്നു.വീട്ടില്‍ എമ്പാടും പുസ്തകങ്ങള്‍.അമ്മാവന്റെ പ്രോത്സാഹനം അങ്ങനെ വായന നിത്യ സംഭവമായി.
മാത്രുഭൂമിയും,കലാകൗമുദിയും ആയിരുന്നു എന്റെ ഇഷ്ട് വീക്കിലികള്‍.അര്‍ഥങ്ങള്‍ അറിയാത്തത് അമ്മാവന്‍ പറഞ്ഞു തരും.കലാകൗമുദിയിലെ ഒരു ചെറുകഥയാണ് എന്നെ
ഒരു പ്രേമലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്.പല പുസ്തകത്തിലെ വരികള്‍ കൂട്ടി ചേര്‍ത്ത് ഞാനുമെഴുതി ഒരു പ്രേമ ലേഖനം.അവളറിയാതെ അവളുടെ ബുക്കില്‍ ഞാനത് വച്ചു.
പിന്നീടുള്ള ദിനങ്ങളില്‍ എന്റെ മനസ്സ് പെരുമ്പറകൊട്ടുകയായിരുന്നു.മൂന്നാമത്തെ ദിനം അവളുടെ മുഖത്ത് നാണത്താല്‍ കുതിര്‍ന്ന പുഞ്ചിരി.ഞാനൊരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി.
ഇഗ്ലീഷ് ടീച്ചറിന്റ ക്ലാസ് നടക്കുമ്പോള്‍ ആണ് പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്കു വിളിപ്പിച്ചത്.
എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഓഫീസില്‍ എത്തി.
സ്കൂളിലെ മിക്ക ടീച്ഛറുമാരുണ്ടവിടെ,ഹെഡ് മിസ്ട്രസ്സിന്റെ കൈവശം ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത്.
സുദീപ് നീ എഴുതിയതാണോ ഈ കത്ത്,എന്റെ വടിവൊത്ത സുന്ദരമായ കൈ അക്ഷരം ടീച്ചര്‍മാര്‍ക്കെല്ലാം പരിചിതമാണ്.വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു അതേ.
ടീച്ചര്‍ ഉറക്കെ ആ കത്തു വായിച്ചു,ഭൂമി വിണ്ടു കീറി ഉള്ളിലേക്കുപോയ സീതയായി മാറിയിരുന്നെങ്കില്‍ എന്നാശിച്ചു.
വായിച്ഛിട്ടു ടീച്ചര്‍ ഒട്ടും ഗൗരവം വിടാതെ എന്നെ അടുത്തേക്കു വിളിപ്പിച്ചു.സുദീപ് നിന്റെ എഴുത്ത് മനോഹരമായിരിക്കുന്നു,നല്ല ഭാഷ.നിന്നില്‍ ഞാന്‍ നല്ലൊരു സാഹിത്യകാരനെ
കാണുന്നു.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.ഒപ്പം ഒരു ഉപദേശവും ഇപ്പോള്‍ പഠിക്കുക.
ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത് എങ്ങനെ ടീച്ചറുടെ കൈവശമെത്തി അവളോടു ചോദിക്കുകതന്നെ.
അപര്‍ണേ...ഓയ്...നനവൂറിയ കണ്ണുകളോടെ അവള്‍ ചോദിച്ചു എന്തേ...?ആ കത്ത് ടീച്ചറുടെ കൈവശം എന്തിനാകൊടുത്തത്?ഞാനല്ല കൊടുത്തത് വിതുമ്പുന്ന ശബ്ദത്തില്‍ അവള്‍
പറഞ്ഞു എന്റെ ബുക്കില്‍ നിന്നു എങ്ങനയോ താഴെ പോയതാ അത് കിട്ടിയത് ശോഭന ടീച്ചറുടെ മകന്‍ ഉല്ലാസിനാ..അവനാ കൊടുത്തത്.സ്കൂളില്‍ പെട്ടന്നു തന്നെ പ്രസിദ്ദിയായി ഞാന്‍ കത്തെഴുതിയ വിവരം
വീട്ടില്‍ അറിയുമോ എന്നതായിരുന്നു എന്റെ ഭയം.
അഛന്റെ ചൂരല്‍ കണ്ടാല്‍ തന്നെ ഭയമാകും പിന്നെ തല്ലിന്റെ കാര്യം പറയണോ?
എന്റെ അമ്മാവന്റെ മകള്‍ എന്നോടൊപ്പമാണ് പഠിക്കുന്നത് ,സ്കൂളില്‍ എന്നെ സംബന്ധിച്ച എന്തു കാര്യവും അമ്മയോടു പറഞ്ഞാലേ അവള്‍ക്കു സമാധാനം ആകൂ.നാലുമണിക്കു ബെല്‍ അടിച്ചു.
എന്റെ കാലുകള്‍ക്ക് ബലക്കുറവ് നടന്നിട്ടും നടന്നിട്ടും വീട് എത്തുന്നില്ല ഓര്‍മയില്‍ അഛന്റെ ചൂരല്‍ വടി ..
അമ്മ പൂമുഖവാതിലില്‍ തന്നെയുണ്ടായിരുന്നു.അമ്മയുടെ മുഖത്ത് ഒരു കുസ്രുതി ഓടികളിക്കുന്നുവോ..
കൈകാല്‍ കഴുകി അമ്മ കാപ്പി എടുത്ത് വച്ചു..മോനെ......?എന്താ അമ്മേ ഞാന്‍ അമ്മയെ നോക്കി.
നിനക്കിപ്പോഴേ കല്ല്യാണം വേണമോ?ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അമ്മേ ഒരു പൊട്ടികരച്ചിലില്‍ അമ്മയുടെ ദേഹത്തേക്കു വീണു.അമ്മയുടെ കൈകള്‍ സാവധാനം എന്റെ മുടിയിഴകളിലൂടെ തലോടി.സ്നേഹത്തിന്റെ സുരക്ഷയുടെ വലയത്തില്‍ ഞാന്‍ അമര്‍ന്നിരുന്നു.
കമ്പ്യൂട്ടറിന്റെ സ്ക്റീനില്‍ അവളുടെ പ്രോഫൈല്‍ തെളിഞ്ഞു വന്നു.അതിലെ വരികള്‍ ഇങ്ങനെയായിരുന്നു.ഞാന്‍ നടന്ന വഴിത്താരകളില്‍ തണലു തേടി അലഞ്ഞു വന്നതോ ഈ പൂമരത്തണലില്‍.
ഫ്രെന്‍ഡ് റിക്വസ്റ്റിന്റെ മെസ്സേജില്‍ ഇങ്ങനെ എഴുതി..ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.
വര്‍ഷങ്ങളുടെ മാറ്റത്തില്‍ ഓര്‍മയുണ്ടാകുമോ എന്നെ.പേരെങ്കിലും ഓര്‍ക്കാതിരിക്കുമോ?
മെയില്‍ തുറക്കുമ്പോള്‍ തന്നെ അപര്‍ണ കമന്റെഴുതിയതിന്റെ അറിയിപ്പുവന്നിരിക്കുന്നു.കൂട്ടത്തിലെ എന്റെ പ്രോഫൈലില്‍ അവള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഓര്‍മകള്‍ മരിക്കുന്നില്ല...ജീവിച്ചു തന്നെയിരിക്കും.എന്റെ മെയില്‍ ഐ.ഡി ഇതാണ്.
മെയിലുകളില്‍ കൂടി ഞങ്ങള്‍ മറ്റൊരു കുട്ടിക്കാലം സ്രിഷ്ടിച്ചു.ഇപ്പോള്‍ അവള്‍ ഇംഗ്ലണ്ടില്‍ പ്രൊഫസറാണ്. വിവാഹവും കഴിഞ്ഞിട്ടില്ല.
അമ്മയുടെ ചോദ്യം മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നതുകൊണ്ട് മറ്റൊരു പ്രണയാഭ്യര്‍ത്തന നടത്തുവാനും കഴിയുന്നില്ല.
ഓഫീസിലെ തിരക്കു പിടിച്ച് ദിനത്തില്‍ അവളുടെ ഫോണ്‍ വരുന്നത്.
സുദീ എന്നാ നാട്ടിലേക്ക്?ഓണത്തിനു പോകും....താനോ..ഞാനും ഉണ്ടാകും അപ്പോള്‍.
കൂട്ടത്തിന്റെ കേരളാ മീറ്റില്‍ വരുമോ....?എന്തിനാ..?ഓര്‍മയുടെ കുട്ടിക്കാലം ചികയാമല്ലോ പിന്നെ...പിന്നെ ഒന്നു കാണുകയും ആവാം.
വരാം ശബ്ദം പതറിയോ....താങ്ക്യൂ..അവളുടെ ശബ്ദം കൂടുതല്‍ മധുരിമയുള്ളതായി മാറി.
കൂട്ടം കേരളാ മീറ്റ് ദിവസം വന്നെത്തി.പേരുകൊണ്ടു പരിചിതമായ സുഹ്രുത്തുക്കള്‍ എല്ലാവരും വന്നു കൊണ്ടിരിക്കുന്നു.എന്റെ കണ്ണുകള്‍ അവളെ തേടി അലയുകയായിരുന്നു.
പച്ച സാരിയുടെ തിളക്കത്തില്‍ അവള്‍ വന്നെത്തി,കട്ടി ഫ്രെയിമുള്ള കണ്ണാടിവച്ചതൊഴിച്ചാല്‍ അവള്‍ക്കു യാതൊരു മാറ്റവും ഇല്ല.
സുദീ......വാക്കുകള്‍ ഇടമുറിഞ്ഞപ്പോള്‍ ഞാന്‍ അവളോടുചോദിച്ചു നടന്ന വഴിത്താരകളില്‍ കാണാതെപോയ തണല്‍തേടി എത്തിയതോ......ഈ കൂട്ടം മീറ്റില്‍.
എന്റെ നര്‍മ്മത്തില്‍ ഞങ്ങള്‍ രണ്ടാളും പൊട്ടിചിരിച്ചു.
പൂമരത്തണലില്‍ എന്നോടൊപ്പം കൂടാമോ...എന്നത്തേക്കും....??
ഞാന്‍ നീട്ടിയ കൈകളില്‍ അവളുടെ കൈ അമര്‍ന്നു.
ഹാളിനകത്തുവച്ച സ്പീക്കറില്‍ നിന്നു കൂട്ടം മീറ്റ് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് വരുന്നുണ്ടായിരുന്നു.
അപ്പോള്‍.....
അതിലേക്കു തന്നെ ഊളിയിട്ടു.ഓര്‍ക്കൂട്ടിന്റെ പടിവാതിലില്‍ വച്ചു പരിചയപ്പെട്ട ഷൈജു സാം വര്‍ഗ്ഗീസാണു പറഞ്ഞത് എടാ നീ കൂട്ടത്തില്‍ ചേര്.കൂട്ടം... മലയാളികള്‍ക്ക് മറ്റൊരു വീട്.
ദു:ഖവും,സന്തോഷവും പങ്കു വയ്ക്കുവാനുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ്.അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കൂട്ടത്തില്‍ ഭാഗഭാക്കായി.
ആദ്യമൊക്കെ സൗഹ്രിദത്തിന്റെ നേര്‍ത്ത കാറ്റിന്റെ തലോടലായിരുന്നു പിന്നീട് അത് അധികരിച്ചു സുഖമുള്ള ഒരു കാറ്റായി മാറി.ബ്ലോഗുകളും,ഡിസ്ക്കഷനും എന്റെ ജീവിതത്തില്‍ ഒരു പുതിയ മുഖം തന്നു.എന്നോ മറന്ന എഴുത്തിനെ പുനര്‍ജീവിപ്പിച്ചു.ഒരു ദിനം അനില്‍ കുമാര്‍ സി.പിയുടെ ഒരു ബ്ലോഗ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വലതു വശത്തുള്ള ലേറ്റസ്റ്റ് ആക്ടിവിറ്റീസിലൂടെ താഴേക്കു പോകുന്ന ഒരു മുഖം ശ്രദ്ദയില്‍ പെട്ടു.
സൈനുദ്ദീന്‍ ഖുറൈഷിയുടെ കവിതവായിച്ചു കമന്റു ചെയ്ത ഒരു പെണ്‍കുട്ടി.....
അപര്‍ണ....ആപേരില്‍ ഞാന്‍ ക്ലിക്ക് ചെയ്തു.
ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം,പാപിയാമെന്നെ നീ കാക്കുമാറാകണം.....
ശ്രീ നാരായണാ യു.പി.സ്കൂളിലെ ഈശ്വരപ്രാര്‍ത്തന പാടുന്നത് അപര്‍ണയും മൂന്നു കുട്ടികളും.എന്റെ കണ്ണുകള്‍ അപര്‍ണയുടെ ചുണ്ടുകളില്‍ ആയിരുന്നു,ചുണ്ടിന്റെ അറ്റത്തുള്ള
കറുത്ത മറുക് വലിയ കണ്ണുകള്‍ എല്ലാം ഞാന്‍ ആരാധിക്കാന്‍ തുടങ്ങി.
സുദീപ് നീ എന്താ സ്വപ്നം കാണുകയാണോ? ടീച്ചറുടെ ശബ്ദം എന്നെ ഉണര്‍ത്തി.
അടുത്ത ക്ലാസുകളില്‍ പടിക്കുന്ന കുട്ടികള്‍ അതിലുപരി രണ്ടുക്ലാസിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്നെയും അപര്‍ണയെയും ടീച്ചറുമാരുടെ കണ്ണിലുണ്ണികളാക്കി.
എന്റെ മനസ്സില്‍ അപര്‍ണ എന്തൊക്കയോ ആകുകയായിരുന്നു.പ്രണയമാണോ...?
ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
വായനയില്‍ ആയിരുന്നു എന്നും താല്പര്യം ഇളയ അമ്മാവന്‍ ഒരു ബുദ്ദിജീവി ആയിരുന്നു.വീട്ടില്‍ എമ്പാടും പുസ്തകങ്ങള്‍.അമ്മാവന്റെ പ്രോത്സാഹനം അങ്ങനെ വായന നിത്യ സംഭവമായി.
മാത്രുഭൂമിയും,കലാകൗമുദിയും ആയിരുന്നു എന്റെ ഇഷ്ട് വീക്കിലികള്‍.അര്‍ഥങ്ങള്‍ അറിയാത്തത് അമ്മാവന്‍ പറഞ്ഞു തരും.കലാകൗമുദിയിലെ ഒരു ചെറുകഥയാണ് എന്നെ
ഒരു പ്രേമലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്.പല പുസ്തകത്തിലെ വരികള്‍ കൂട്ടി ചേര്‍ത്ത് ഞാനുമെഴുതി ഒരു പ്രേമ ലേഖനം.അവളറിയാതെ അവളുടെ ബുക്കില്‍ ഞാനത് വച്ചു.
പിന്നീടുള്ള ദിനങ്ങളില്‍ എന്റെ മനസ്സ് പെരുമ്പറകൊട്ടുകയായിരുന്നു.മൂന്നാമത്തെ ദിനം അവളുടെ മുഖത്ത് നാണത്താല്‍ കുതിര്‍ന്ന പുഞ്ചിരി.ഞാനൊരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി.
ഇഗ്ലീഷ് ടീച്ചറിന്റ ക്ലാസ് നടക്കുമ്പോള്‍ ആണ് പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്കു വിളിപ്പിച്ചത്.
എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഓഫീസില്‍ എത്തി.
സ്കൂളിലെ മിക്ക ടീച്ഛറുമാരുണ്ടവിടെ,ഹെഡ് മിസ്ട്രസ്സിന്റെ കൈവശം ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത്.
സുദീപ് നീ എഴുതിയതാണോ ഈ കത്ത്,എന്റെ വടിവൊത്ത സുന്ദരമായ കൈ അക്ഷരം ടീച്ചര്‍മാര്‍ക്കെല്ലാം പരിചിതമാണ്.വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു അതേ.
ടീച്ചര്‍ ഉറക്കെ ആ കത്തു വായിച്ചു,ഭൂമി വിണ്ടു കീറി ഉള്ളിലേക്കുപോയ സീതയായി മാറിയിരുന്നെങ്കില്‍ എന്നാശിച്ചു.
വായിച്ഛിട്ടു ടീച്ചര്‍ ഒട്ടും ഗൗരവം വിടാതെ എന്നെ അടുത്തേക്കു വിളിപ്പിച്ചു.സുദീപ് നിന്റെ എഴുത്ത് മനോഹരമായിരിക്കുന്നു,നല്ല ഭാഷ.നിന്നില്‍ ഞാന്‍ നല്ലൊരു സാഹിത്യകാരനെ
കാണുന്നു.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.ഒപ്പം ഒരു ഉപദേശവും ഇപ്പോള്‍ പഠിക്കുക.
ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത് എങ്ങനെ ടീച്ചറുടെ കൈവശമെത്തി അവളോടു ചോദിക്കുകതന്നെ.
അപര്‍ണേ...ഓയ്...നനവൂറിയ കണ്ണുകളോടെ അവള്‍ ചോദിച്ചു എന്തേ...?ആ കത്ത് ടീച്ചറുടെ കൈവശം എന്തിനാകൊടുത്തത്?ഞാനല്ല കൊടുത്തത് വിതുമ്പുന്ന ശബ്ദത്തില്‍ അവള്‍
പറഞ്ഞു എന്റെ ബുക്കില്‍ നിന്നു എങ്ങനയോ താഴെ പോയതാ അത് കിട്ടിയത് ശോഭന ടീച്ചറുടെ മകന്‍ ഉല്ലാസിനാ..അവനാ കൊടുത്തത്.സ്കൂളില്‍ പെട്ടന്നു തന്നെ പ്രസിദ്ദിയായി ഞാന്‍ കത്തെഴുതിയ വിവരം
വീട്ടില്‍ അറിയുമോ എന്നതായിരുന്നു എന്റെ ഭയം.
അഛന്റെ ചൂരല്‍ കണ്ടാല്‍ തന്നെ ഭയമാകും പിന്നെ തല്ലിന്റെ കാര്യം പറയണോ?
എന്റെ അമ്മാവന്റെ മകള്‍ എന്നോടൊപ്പമാണ് പഠിക്കുന്നത് ,സ്കൂളില്‍ എന്നെ സംബന്ധിച്ച എന്തു കാര്യവും അമ്മയോടു പറഞ്ഞാലേ അവള്‍ക്കു സമാധാനം ആകൂ.നാലുമണിക്കു ബെല്‍ അടിച്ചു.
എന്റെ കാലുകള്‍ക്ക് ബലക്കുറവ് നടന്നിട്ടും നടന്നിട്ടും വീട് എത്തുന്നില്ല ഓര്‍മയില്‍ അഛന്റെ ചൂരല്‍ വടി ..
അമ്മ പൂമുഖവാതിലില്‍ തന്നെയുണ്ടായിരുന്നു.അമ്മയുടെ മുഖത്ത് ഒരു കുസ്രുതി ഓടികളിക്കുന്നുവോ..
കൈകാല്‍ കഴുകി അമ്മ കാപ്പി എടുത്ത് വച്ചു..മോനെ......?എന്താ അമ്മേ ഞാന്‍ അമ്മയെ നോക്കി.
നിനക്കിപ്പോഴേ കല്ല്യാണം വേണമോ?ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അമ്മേ ഒരു പൊട്ടികരച്ചിലില്‍ അമ്മയുടെ ദേഹത്തേക്കു വീണു.അമ്മയുടെ കൈകള്‍ സാവധാനം എന്റെ മുടിയിഴകളിലൂടെ തലോടി.സ്നേഹത്തിന്റെ സുരക്ഷയുടെ വലയത്തില്‍ ഞാന്‍ അമര്‍ന്നിരുന്നു.
കമ്പ്യൂട്ടറിന്റെ സ്ക്റീനില്‍ അവളുടെ പ്രോഫൈല്‍ തെളിഞ്ഞു വന്നു.അതിലെ വരികള്‍ ഇങ്ങനെയായിരുന്നു.ഞാന്‍ നടന്ന വഴിത്താരകളില്‍ തണലു തേടി അലഞ്ഞു വന്നതോ ഈ പൂമരത്തണലില്‍.
ഫ്രെന്‍ഡ് റിക്വസ്റ്റിന്റെ മെസ്സേജില്‍ ഇങ്ങനെ എഴുതി..ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.
വര്‍ഷങ്ങളുടെ മാറ്റത്തില്‍ ഓര്‍മയുണ്ടാകുമോ എന്നെ.പേരെങ്കിലും ഓര്‍ക്കാതിരിക്കുമോ?
മെയില്‍ തുറക്കുമ്പോള്‍ തന്നെ അപര്‍ണ കമന്റെഴുതിയതിന്റെ അറിയിപ്പുവന്നിരിക്കുന്നു.കൂട്ടത്തിലെ എന്റെ പ്രോഫൈലില്‍ അവള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഓര്‍മകള്‍ മരിക്കുന്നില്ല...ജീവിച്ചു തന്നെയിരിക്കും.എന്റെ മെയില്‍ ഐ.ഡി ഇതാണ്.
മെയിലുകളില്‍ കൂടി ഞങ്ങള്‍ മറ്റൊരു കുട്ടിക്കാലം സ്രിഷ്ടിച്ചു.ഇപ്പോള്‍ അവള്‍ ഇംഗ്ലണ്ടില്‍ പ്രൊഫസറാണ്. വിവാഹവും കഴിഞ്ഞിട്ടില്ല.
അമ്മയുടെ ചോദ്യം മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നതുകൊണ്ട് മറ്റൊരു പ്രണയാഭ്യര്‍ത്തന നടത്തുവാനും കഴിയുന്നില്ല.
ഓഫീസിലെ തിരക്കു പിടിച്ച് ദിനത്തില്‍ അവളുടെ ഫോണ്‍ വരുന്നത്.
സുദീ എന്നാ നാട്ടിലേക്ക്?ഓണത്തിനു പോകും....താനോ..ഞാനും ഉണ്ടാകും അപ്പോള്‍.
കൂട്ടത്തിന്റെ കേരളാ മീറ്റില്‍ വരുമോ....?എന്തിനാ..?ഓര്‍മയുടെ കുട്ടിക്കാലം ചികയാമല്ലോ പിന്നെ...പിന്നെ ഒന്നു കാണുകയും ആവാം.
വരാം ശബ്ദം പതറിയോ....താങ്ക്യൂ..അവളുടെ ശബ്ദം കൂടുതല്‍ മധുരിമയുള്ളതായി മാറി.
കൂട്ടം കേരളാ മീറ്റ് ദിവസം വന്നെത്തി.പേരുകൊണ്ടു പരിചിതമായ സുഹ്രുത്തുക്കള്‍ എല്ലാവരും വന്നു കൊണ്ടിരിക്കുന്നു.എന്റെ കണ്ണുകള്‍ അവളെ തേടി അലയുകയായിരുന്നു.
പച്ച സാരിയുടെ തിളക്കത്തില്‍ അവള്‍ വന്നെത്തി,കട്ടി ഫ്രെയിമുള്ള കണ്ണാടിവച്ചതൊഴിച്ചാല്‍ അവള്‍ക്കു യാതൊരു മാറ്റവും ഇല്ല.
സുദീ......വാക്കുകള്‍ ഇടമുറിഞ്ഞപ്പോള്‍ ഞാന്‍ അവളോടുചോദിച്ചു നടന്ന വഴിത്താരകളില്‍ കാണാതെപോയ തണല്‍തേടി എത്തിയതോ......ഈ കൂട്ടം മീറ്റില്‍.
എന്റെ നര്‍മ്മത്തില്‍ ഞങ്ങള്‍ രണ്ടാളും പൊട്ടിചിരിച്ചു.
പൂമരത്തണലില്‍ എന്നോടൊപ്പം കൂടാമോ...എന്നത്തേക്കും....??
ഞാന്‍ നീട്ടിയ കൈകളില്‍ അവളുടെ കൈ അമര്‍ന്നു.
ഹാളിനകത്തുവച്ച സ്പീക്കറില്‍ നിന്നു കൂട്ടം മീറ്റ് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് വരുന്നുണ്ടായിരുന്നു.
അപ്പോള്‍.....
Labels:
ചെറുകഥ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)