പേജുകള്‍‌

2010, മേയ് 18, ചൊവ്വാഴ്ച

സക്കീര്‍ഭായിയുടെ ബ്ലോഗര്‍മീറ്റ്

ടേയ്....സേതുവേ...നമ്മുടെ കാട്ടാക്കടക്കാരന്‍റെ പാട്ട് എടുത്തിടൂ.....രംഗം ഒന്നു കൊഴുക്കട്ടെ....
ഏതാ ഭായ്,മുരുകന്‍ കാട്ടാക്കട...ങാ അതുതന്നെ.അതുപാട്ടല്ലാ ഭായ്..കവിതയാ..
എന്തായാലും നീ അങ്ങോട്ട് പിടിപ്പിക്ക്.രേണുകേ,രാഗരേണുകേ....
അതല്ലടേയ്....ചുവപ്പന്മാരുടെ പാട്ട്...രക്തസാക്ഷി..
“അവനവനു വേണ്ടി അല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി“
മുരുകന്‍ കാട്ടാക്കടയുടെ മുഴങ്ങുന്ന ശബ്ദം ഓഡിറ്റോറിയത്തില്‍ മുഴങ്ങി.എല്ലായിടത്തും നിറഞ്ഞ സാന്നിധ്യമായി സക്കീര്‍ ഭായി.ഒരു ഇരട്ടപ്പേര്‍കൂടി ഉണ്ട്”കോളാമ്പി സക്കീര്‍“മൈക്ക് കണ്ടാല്‍ പിന്നെ അതിനു മുന്നില്‍ നിന്നു മാറുകയില്ല.ആരെങ്കിലും വലിച്ചു പിടിച്ചു കൊണ്ടു പോകണം.അങ്ങനെ വീണപേരാണ്.

പ്രശസ്തനാവണം എന്നു മോഹിച്ചു എത്തപ്പെട്ട പുലിമട സൌദി അറേബ്യ ആയിരുന്നു.ഉള്ളിലുള്ള വികാര വിചാരങ്ങളെ തളച്ചിടാന്‍ കഴിയാത്തതു കൊണ്ട് സാമൂഹിക സംഘടനയില്‍ അംഗമായി.പ്രവാസ സമൂഹത്തില്‍ പഞ്ഞമില്ലാത്ത സംഘടന കളില്‍ സ്വന്തം മക്കളുടെ കഴിവ് മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയില്‍ എന്തു ഹീനപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്ത ആള്‍ക്കാരെ കൊണ്ടു നിറഞ്ഞ ഇടം കണ്ടു മടുത്തിട്ടും,ഇവിടെ തന്‍റെ ഭാവി ശോചനീയമല്ല എന്ന തിരിച്ചറിവ് പഴയകാല എസ്.എഫ്.ഐ നേതാവിനെ മറ്റൊരു സംഘടന രൂപീകരിക്കുന്നതില്‍ കൊണ്ടെത്തിച്ചു.

തന്‍റെ സംഘടനയുടെ ആദ്യ സംരഭമാണ് ഇന്നു നടക്കാന്‍ പോകുന്നത് “ബ്ലോഗര്‍ മീറ്റ്”.ഈ വര്‍ഷത്തെ മികച്ച ബ്ലോഗറായി തിരഞ്ഞെടുത്ത ഉണ്ണിമാഷിനു സ്വീകരണം.
ആനുകാലിക പ്രസ്ദ്ദീകരണങ്ങളില്‍ എഴുതുന്നവരുടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നും എല്ലാവരും ബ്ലോഗിലേക്ക് ചേക്കേറി.പഴയകാല കോട്ടയം അച്ചായന്മാരെ അനുസ്മരിപ്പിക്കും വിധം.കൊക്കോയ്ക്കു വിലയേറിയപ്പോള്‍ റബ്ബര്‍ വെട്ടികളഞ്ഞ് കൊക്കോ പിടിപ്പിച്ചവര്‍ പില്‍ക്കാലത്ത് റബ്ബറിലേക്കു തന്നെ മടങ്ങി വന്നതു പോലെ നമുകും പ്രത്യാശിക്കാം ....
കഴിഞ്ഞമാസമായിരുന്നു സക്കീര്‍ഭായിയുടെ സംഘടന നിലവില്‍ വന്നത്.പത്രത്തില്‍ ഫോട്ടോയും ,പേരും,മൊബൈല്‍ നമ്പറും വന്നപ്പോള്‍ ആഹ്ലാദം തോന്നി,അങ്ങനെ താനും പ്രശസ്തനായതില്‍...

അപ്രതീക്ഷിതമാണ് ഒരു ഫോണ്‍കാള്‍...
സക്കീര്‍ സാര്‍.....അതെ ആരാണ്?
സാറേ ഞാന്‍ നാരായണന്‍. ഏതു നാരായണന്‍ എന്താ നിങ്ങളുടെ പ്രശ്നം? സക്കിര്‍ഭായി പൊടുന്നനെ രാഷ്ട്രീയക്കാരനായി മാറി.
സാറേ ഞാനീ നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്...നാരായണന്‍ പതുക്കെ എങ്കിലും ദൃഡമായ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി.എന്തുപറ്റി?
എന്നെ സ്പോണ്‍സര്‍ പീഡിപ്പിക്കുകയാണ് ഭക്ഷണം കൂടി തരുന്നില്ല.ഇതു കേട്ടമാത്രയില്‍ സക്കീര്‍ഭായിയുടെ രക്തം തിളച്ചു ഉറങ്ങി കിടന്ന വിപ്ലവകാരി സടകുടഞ്ഞെഴുന്നേറ്റു,തന്‍റെ സഹോദരന്‍ അതും ഈ മണലാരണ്യത്തില്‍ പീഡിപ്പിക്കപ്പെടുന്നു...ഇല്ല ഇതനുവദിക്കാനാവില്ല...വികാരത്താല്‍ സക്കീര്‍ഭായിക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല....
മറുഭാഗത്ത് നാരായണന്‍ തേങ്ങുന്നുവോ?നിമിഷങ്ങള്‍ക്കുള്ളില്‍ സക്കീര്‍ഭായസമനില വീണ്ടെടുത്തു.
പറയൂ നാരായണാ ഞാന്‍ നിനക്കെന്താ ചെയ്യേണ്ടത്?
സാറേ എനിക്കു നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് മാത്രം മതി....ഞാന്‍ നാട്ടിലേക്ക് പൊയ്ക്കോളാം.
എന്താ നിന്‍റെ പ്രശ്നം അതു പറയ്?സാറേ നാട്ടില്‍വച്ച് ഏജന്‍റു പറഞ്ഞ ശമ്പളം ഇവിടെ കിട്ടുന്നില്ല.
അതു ചിലപ്പോള്‍ ഇവിടെ കിട്ടുകയില്ല നാരായണാ...അതെല്ലാം നിസ്സാരകാര്യമാ....
ഭക്ഷണം,താമസം......ഇതെല്ലാം കിട്ടുന്നുണ്ട് സാറേ.....പിന്നെ?
ഏജന്‍റു പറഞ്ഞ ശമ്പളം തരാഞ്ഞതു കൊണ്ട് ഞാന്‍ ജോലിക്ക് കയറിയില്ല.അതിന്‍റെ പ്രതികാരമായിട്ട് അവര്‍ ഭക്ഷണം പോലും തരുന്നില്ല,അല്ല നാരായണാ താന്‍ എത്ര രൂപ കൊടുത്തു ഈ വിസയ്ക്ക്....
ഒരു നിമിഷം ശങ്കിച്ചു നാരായണന്‍ പറഞ്ഞു ഇതു ഫ്രീയാണു സാറേ,എന്‍റെ സുഹൃത്തു ഏജന്‍റു സങ്കടിപ്പിച്ചു തന്നതാ....വിസ ഫ്രീ ആയി കിട്ടിയതും പോരാ ശമ്പളം പോരാന്നോ?
അല്ല തന്നെ കൂടാതെ ആരുമില്ലേ അവിടെ?ഉണ്ട് സാര്‍...എന്‍റെ നാട്ടുകാര്‍ ആണ്,അവര്‍ക്കൊന്നും ഈ പ്രശ്നമില്ല,സക്കീര്‍ഭായി മൌനി ആയി.
ശരി നാളെ വിളിക്കാം എന്നു പറഞ്ഞു ഫോണ്‍കട്ടു ചെയ്തു.
അടുത്ത ദിവസം നേരം പുലരുന്നതേ ഉള്ളായിരുന്നു,പ്രഭാതത്തിലെ ഉറക്കത്തിന്‍റെ സുഖ നിര്‍വൃതിയില്‍ ലയിച്ചു കിടക്കുകയായിരുന്നു,
അപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്...
ഹലോ.....
സാറേ ഞാനാ നാരായണന്‍...
പൈസ റെഡി ആയോ? മറുഭാഗത്തെ ചോദ്യത്തില്‍ സക്കീര്‍ഭായ് ഒന്നമ്പരന്നു.ഇവനെന്താ എന്‍റെ അളിയനോ?രാവിലെ വന്നുകയറുന്ന ഓരോ മാരണങ്ങളേ.....
ശാന്തനായി ഇങ്ങനെ പറഞ്ഞു നാരായണാ നീ നേരെ ബാങ്കിലേക്കു പൊയ്ക്കോ? അവിടെ ചെന്നു സക്കീര്‍ഭായി പറഞ്ഞതാണ് എന്നു പറഞ്ഞാല്‍ അവര്‍ പൈസതരും.സക്കീര്‍ഭായിയുടെ മറുപടിയില്‍ മറുഭാഗത്തു നിന്നു യാതൊരു പ്രതികരണവും ഇല്ലായിരുന്നു.മൊബൈല്‍ കട്ട് ചെയ്തതിന്‍റെ ട്യൂണ്‍ മാത്രം ഒരു സിംഫണിയായി കാതില്‍ വന്നലിഞ്ഞു.പ്രവാസികളുടെ പേരു കളയാന്‍ ആയി ഇറങ്ങിതിരിച്ചവര്‍.യാഥാര്‍ഥ്യ സമയത്ത് എങ്ങനെ ഒരാളെ സഹായിക്കാന്‍ കഴിയും.

ആദ്യ സംരഭം എട്ടുനിലയില്‍ ചീറ്റി പോയതിന്‍റെ വിഷമം മാറി വരുമ്പോള്‍ ആയിരുന്നു ,പത്രത്തില്‍ വന്ന വാര്‍ത്ത.പ്രശസ്ത ബ്ലോഗര്‍ ഉണ്ണിമാഷിനു സൌദിയിലെ മലയാളി സങ്കടനയുടെ പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്,അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത് തന്‍റെ അടുത്തു തന്നെ താമസം.പിന്നെ ഒട്ടും അമാന്തിച്ചില്ല പുതിയ പദ്ദതിയുമായി സക്കീര്‍ഭയി മുന്നിട്ടിറങ്ങി.
“ബ്ലോഗര്‍മീറ്റ്”പുതുമയുള്ള സംരഭം.....ആഹാ....ചുണ്ടില്‍ പഴയ ഒരു മൂളിപാട്ടു കടന്നു പോയി.
പ്രശസ്തി തേടി ഇനി എവിടെയും പോകണ്ട......
ഓഡിറ്റോറിയം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.ഹെന്‍റെ ഉമ്മോ ...ഇത്രയും ബ്ലോഗര്‍മാരോ?
പേരുകേട്ടാല്‍ നമ്മള്‍ ഞെട്ടിപോകും,മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ബ്ലോഗര്‍മാരുടെ പേര് ഇത്ര വൃത്തി ഹീനമോ?മണ്‍കടം,പൊട്ടക്കലം,ടൈപ്പിസ്സ്റ്റ്.......
മുന്നിലെ നിരയില്‍ വന്‍പുലികള്‍ കൈയടക്കിയിരിക്കുന്നു......വള്ളീക്കുന്നം,നീര്‍വിളാകന്‍,മുല്ലവള്ളി...
എന്നു വേണ്ട സര്‍വ്വ ഘിലാടികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.ബുള്‍ഗാന്‍ താടി വച്ച ഉണ്ടക്കണ്ണനെയും കണ്ടു കൈകളില്‍ പമ്മന്‍ പുസതകം ,വലിയ പരിചയം ഇല്ല.
ഉണ്ണിമാഷ് ഇതുവരെ എത്തിയിട്ടില്ല,സമയം പിന്നെയും കടന്നു പോകുന്നു.സക്കീര്‍ ഭായി പുറത്തേക്കുള്ള വാതിലില്‍ കണ്ണും നട്ടിരിക്കുകയാണ്.ആരെല്ലാമോ എന്തെല്ലാമോ ചോദിക്കുന്നു.മറുപടി പറയാന്‍ കഴിയാതെ സക്കീര്‍ഭായി വിളറി പൂണ്ടിരിക്കുന്നു.
പ്രീയപ്പെട്ടവരെ ഉണ്ണിമാഷ് ഏതാനും നിമിഷിത്തനുള്ളില്‍ വരുന്നതാണ്.നാലാമത്തെ തവണയാണ് മൈക്കിലൂടെ അനൌണ്‍സ്മെന്‍റ് മുഴങ്ങുന്നത്.
ഉണ്ണിമാഷിന്‍റെ മൊബൈലും ഓഫിലാണ്...എന്താ ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുമ്പോഴാണു ഒരു ഫോണ്‍ വരുന്നത്....
സക്കീര്‍ഭായി ഞാനാ ഉണ്ണി മാഷ്......സാറേ എവിടെ? എല്ലാവരും കാത്തു നില്‍ക്കുന്നു....
സക്കീര്‍ഭായി ഞാന്‍ അകത്താ....എന്തിന്‍റെ അകത്ത്? സാറേ തെളിച്ചു പറയ്?
സക്കീര്‍ഭായി ഉത്കണ്ട ഉച്ചസ്ഥായില്‍ എത്തി.
സക്കീര്‍ഭായി പോലീസ് എന്നെ പിടിച്ചിരിക്കുകയാണ്.എന്‍റെ വാഹനം നോ എന്‍ട്രിയിലൂടെ കടന്നു പോയി,പോലീസിന്‍റെ മുന്നില്‍ തന്നെ പെട്ടു.....ഉണ്ണിമാഷ് പറഞ്ഞു നിര്‍ത്തി.
അള്ളോ.....കഷ്ടകാലം കഴുതപ്പുറത്തേറിയാണോ വരവ്?
ഓഡിറ്റോറിയത്തില്‍ വന്നെത്തിയ ബ്ലോഗര്‍മാരോട് എന്തു പറയണം എന്നറിയാതെ തരിച്ചിരുന്നു.
എവിടെ നിന്നോ വീണു കിട്ടിയ ആത്മവിശ്വാസവുമായി സക്കീര്‍ഭായി മൈക്കിനു മുന്നിലെത്തി.മൈക്ക് കണ്ടാല്‍ അതിനു മുന്നില്‍ നിന്നു മാറാത്ത സക്കീര്‍ഭായി അന്നാദ്യമായി ഭയന്നു......
പ്രീയപ്പെട്ട....സുഹൃത്തുക്കളെ.....ബ്ലോഗര്‍മാരെ.....
ചില പ്രത്യേക കാരണങ്ങളാല്‍ ഉണ്ണിമാഷിനു......
പറഞ്ഞു മുഴുമിപ്പിക്കാന്‍ ഇടവരുത്തുന്നതിനു മുന്‍പേ ബുള്‍ഗാന്‍ താടിക്കാരന്‍ എന്തോ എടുത്ത് വലിച്ചെറിഞ്ഞു.......ഉമ്മോ..........ചീമുട്ട?
അതിനു പിന്നാലെ ആക്രോശവും.....ഫ !! നായിന്‍റെ മോനേ........
മുഖത്തു പതിച്ച ഭാരമുള്ള വസ്തു എന്തെന്നറിയാന്‍ തപ്പി നോക്കി......സിഗരട്ട് പായ്ക്കറ്റ്.......
ബൂഫിയായിലെ പാതിരാത്രി വരെയുള്ള ജോലികഴിഞ്ഞു ഒന്നു നടു നിവര്‍ത്താന്‍ നോക്കുമ്പോഴാ അവന്‍റെ ഒടുക്കത്തെ പ്രസംഗം....അടുത്ത ബെഡ്ഡില്‍ കിടക്കുന്ന മലപ്പുറത്തുകാരന്‍ കാക്കയാണ്.....
പിന്നെയും എന്തോ പിറുപിറുത്ത് അയാള്‍ തിരിഞ്ഞു കിടന്നു......
തന്‍റെ സ്വപ്നങ്ങള്‍,സ്വപ്നങ്ങള്‍ മാത്രമായി അവശേഷിപ്പിച്ചു കൊണ്ട് ബ്ലാങ്കറ്റ് തലയ്ക്കു മുകളിലേക്ക് വലിച്ചിട്ട് മെല്ലെ കണ്ണടച്ചു കിടന്നു.......
പ്രശസ്തനായേക്കാവുന്ന പുലരിക്കായി.........