പേജുകള്‍‌

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

തിരക്കഥ (ചെറുകഥ)

അയാള്‍ എഴുതികൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ഒരാവര്‍ത്തി വായിച്ചു.എഴുത്തിന്‍റെ പുരോഗതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.അടുത്ത കാലത്തൊന്നും ഇതുപോലെ വരികള്‍ അനര്‍ഗളമായി തന്നെ തേടി
എത്തിയിട്ടില്ല.അയാള്‍ അറിയപെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു.കഴിഞ്ഞ രണ്ടു
സിനിമകള്‍ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ നിരൂപകര്‍ വിരല്‍ ചൂണ്ടിയത്
കഥയുടെ കെട്ടുറുപ്പില്ലായ്മയിലേക്കായിരുന്നു.

പുതിയ ചിത്രങ്ങള്‍ ഒന്നുമില്ല ,വ്യത്യസ്ഥത,വ്യത്യസ്ഥത എന്നു ഓരോ സം‌വിധായകരും മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു......
എന്താണു വ്യത്യസ്ഥത?

നേരത്തെ ആണെങ്കില്‍ തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ,പഴയ
ഇംഗ്ലീഷ് ചിത്രങ്ങളില്‍ നിന്നു കോപ്പി അടിച്ചാല്‍ മതിയായിരുന്നു.ഇന്നു
ആധുനിക യുഗത്തില്‍ വിരല്‍തുമ്പിലാണെല്ലോ ലോകം....
.
തന്‍റെ സുഹൃത്തും,പ്രശസ്തനായ സം‌വിധായകനുമായ വിനുവിനുവേണ്ടി എഴുതുന്ന
സ്ക്രിപ്റ്റ് ആണിത്,കച്ചവട സിനിമയില്‍ നിന്നു വ്യതിചലിച്ചു നല്ല സിനിമ എന്ന
ലക്ഷ്യത്തോടുകൂടി എഴുതുകയാണ്.....തങ്ങള്‍ രണ്ടാളും ഒന്നിച്ചപ്പോഴൊക്കെ
സിനിമ വന്‍ വിജയമായിരുന്നു.പ്രേക്ഷകര്‍ ഇതിലും പ്രതീക്ഷിക്കുന്നു
ധാരാളം........
അയാള്‍ കഥ എഴുതുന്നത് ഒരു പ്രത്യേക ശൈലിയില്‍ ആയിരുന്നു.എപ്പോഴും കഥാപാത്രങ്ങളോട് നിരന്തരം സം‌വദിച്ചു കൊണ്ടിരിക്കും....
ആധുനിക കാലഘട്ടത്തിന്‍റെ നായകന്‍ പേപ്പറില്‍ നിന്നിറങ്ങി അയാളുടെ മുന്നില്‍
വന്നു നിന്നു,എന്നിട്ടു പറഞ്ഞു ,എനിക്കിത്തിരി മദ്യം വേണം...

ഞാനെന്തിനു നിനക്ക് മദ്യം തരണം?

നിങ്ങളാണ് എന്‍റെ സൃഷ്ടാവ്,എനിക്കു എന്തെങ്കിലും തരാന്‍ ഉള്ള അവകാശം
താങ്കള്‍ക്കു മാത്രം ആണ്.വേഗം തരൂ......എനിക്ക് ആത്മഹത്യ
ചെയ്യാനുള്ളതാണ്...

ആത്മഹത്യയോ?അതെന്തിന്?
ബാങ്കില്‍ നിന്നെടുത്ത ലോണ്‍ ,ബ്ലേഡുകാരില്‍ നിന്നു വാങ്ങിയ പണം ഇതൊന്നും
തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ല,അപമാനങ്ങളെ ഞാന്‍ ഭയക്കുന്നു...

അതിനു ആത്മഹത്യ ചെയ്യണോ?ഭീരുക്കള്‍ അല്ലേ സാധാരണ അതു ചെയ്യാറുള്ളത്?

അല്ല,അല്ല.....ഏറ്റവുമധികം ധൈര്യം വേണ്ടത് ആത്മഹത്യ ചെയ്യാനാണ്....പിന്നെ ഇതല്ലേ ഇപ്പോള്‍ നമ്മുടെ നാട്ടിലെ ട്രെന്‍ഡ്....
അല്ല സൃഷ്ടാവേ എന്‍റെ ആത്മഹത്യ എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്?

നീ ഇതെല്ലാം അറിയുന്നത് എന്തിനാ?
എന്‍റെ മരണം നേരത്തെ തന്നെ എല്ല്ലാവരെയും ഇ മെയില്‍ മുഖാന്തരം അറിയിക്കണം ഒരു വ്യത്യസ്ഥത ഒക്കെ വേണ്ടേ?
ഒരു സെലിബ്രറ്റിക്കു കിട്ടുന്നതുപോലെ ഒരു യാത്ര അയപ്പ് എനിക്കും വേണം
അയാള്‍ അപ്പോള്‍ മാത്രമാണ് ചിന്തിച്ചത്.തന്‍റെ
കഥാപാത്രത്തിന്‍റെ മരണം...
ചിന്തകള്‍ പല വഴിക്ക് നീങ്ങി തുടങ്ങി ,കൃത്യമായ ഒരു ദിശയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല,തളര്‍ച്ച ശരീരമാകമാനം ,രണ്ടു ദിവസമായുള്ള ഉറങ്ങാതെയുള്ള എഴുത്ത്
കഥാപാത്രങ്ങളുമായുള്ള നിരന്തര സം‌വാദം തന്‍റെ ശക്തി ക്ഷയിച്ചിരിക്കുന്നു.
തന്‍റെ കഥാപാത്രം ആവശ്യപ്പെട്ടതു പോലെ തനിക്കും ലഹരി ആവശ്യമായി വന്നിരിക്കുന്നു.
റമ്മിന്‍റെ കുപ്പിയുടെ മൂടി ഊരി വായിലേക്ക് കമഴ് ത്തി,
ദാഹം തീരുന്നില്ല......
അടങ്ങാത്ത അഭിനിവേശം ,സിരകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.ഒരു പെണ്ണിന്‍റെ സാന്നിധ്യം തനിക്കാവശ്യമാണ് ഈ രാത്രിയില്‍.....
സാര്‍ ഇവളെ രാവിലെ തന്നെ വിടണം,എന്‍ജിനീയറിംഗിനു പടിക്കുന്നതാ
പരിചാരകന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ നോക്കി,മെലിഞ്ഞ
ശരീരമാണെങ്കിലും കണ്ണുകളില്‍ ഏതോ നിഗൂഡത ഒളിഞ്ഞിരിക്കുന്നു.റം ഒരു
ഗ്ലാസില്‍ ഒഴിച്ച് അവള്‍ക്കു നേരെ നീട്ടി....
ഇതെന്താ താങ്കളുടെ രക്തമാണോ?
ചുവന്ന നിറത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു.

അയാളുടെ വിരലുകള്‍ അവളുടെ അധരങ്ങളില്‍ തുടങ്ങി ശരീരമാസകലം ചലിച്ചു തുടങ്ങി....
സൃഷ്ടാവേ താങ്കള്‍ ഇതുവരെ പറഞ്ഞില്ല എന്‍റെ മരണത്തെക്കുറിച്ച് ....
പിന്നെയും തന്‍റെ കഥാപാത്രം മുന്നില്‍ വന്നു ചോദിക്കാന്‍ തുടങ്ങി
ഒരു നിമിഷം അയാളുടെ ലഹരി കെട്ടുപോയി ,ശരീരം തണുത്തു,
ഉദ്ദരിക്കാനാകാതെ ലിംഗം അവളുടെ കൈകളില്‍ മാംസ പിണ്ഡം പോലെ കുഴഞ്ഞു കൊണ്ടിരുന്നു.
വേദനയോടെയും,വെറുപ്പോടെയും അവള്‍ ചോദിച്ചു ,എന്താ...
നിങ്ങള്‍ക്കെന്നെ ഇഷ്ടമായില്ലേ?
തന്‍റെ കഥാപാത്രം പോലെ അയാള്‍ അവളോട് സം‌വദിച്ചു.നിനക്ക് പണം പോരേ?
എങ്ങനെ ആയാല്‍ എന്താ...?
ത്ഫു...പണം താനൊരു ആണാണോ?ഒരു സ്ത്രീയുടെ വികാരം ശമിപ്പിക്കാന്‍ കഴിയാത്ത താനെങ്ങനെ ലോകത്തിന്‍റെ കണ്ണീരൊപ്പും.....
ഒരു വിഖ്യാത കഥാകാരന്‍..!!
നീട്ടിയ പണം മുഖത്തേക്ക് വലിച്ചെറിഞ്ഞവള്‍ ഇറങ്ങിപോയി....
അയാള്‍ തളര്‍ന്നു,ആദ്യമായി
തന്‍റെ പുരുഷത്വത്തെ അപമാനിച്ചിരിക്കുന്നു,റമ്മിന്‍റെ കുപ്പി കാലി ആയത് അയാള്‍ അറിഞ്ഞില്ല,വെളിപാടുപോലെ അയാള്‍ എഴുതി തുടങ്ങി....

അടച്ചിട്ട മുറിക്കുള്ളില്‍ കഥാപാത്രം പരതുകയായിരുന്നു....ഒരു കസേരയെടുത്ത് ഫാനിന്‍റെ ചുവട്ടിലേക്ക് നീക്കിയിട്ടു .കിടക്ക വിരി ഫാനില്‍ കൊളുത്തി മറ്റേഅറ്റത്ത്
ഒരു കുടുക്കുണ്ടാക്കി കഴുത്തിലേക്ക് ഇട്ടു....അയാള്‍ എഴുത്ത്
ഒന്നു നിര്‍ത്തി..അതുവരെ എഴുതിയ കാര്യങ്ങള്‍ ഓരോ ഫ്രെയിമിലേക്കെന്നവണ്ണം
മനസ്സില്‍ പകര്‍ത്തി....ഇനി ഒരു ഡയലോഗ് പ്രേക്ഷകരെ തീയറ്ററില്‍
പിടിച്ചിരുത്താന്‍ ഇത് ആവശ്യമാണ്....
കുടുക്ക് കഴുത്തിലേക്കിട്ട് ഇങ്ങനെ പറഞ്ഞു... ഞാന്‍ ആധുനിക സമൂഹത്തിന്‍റെ പ്രതിനിധി അടിസ്ഥാനമില്ലാതെ
പണിതുയര്‍ത്തിയ ചീട്ടുകൊട്ടാരത്തിലെ രാജ കുമാരന്‍,നാളെ എന്നു ചിന്തിക്കാതെ
സുഖലോലുപനായി ഇന്നിനെ സ്നേഹിച്ചവന്‍‍,അപമാനങ്ങളെ ഭയന്നു ഞാന്‍ ആത്മഹത്യ ചെയ്യുന്നു.....
ഗുഡ് ബയി
തൂങ്ങിയാടുന്ന തന്‍റെ കഥാപാത്രം ഒരു ക്ലോസ് അപ്പ് ഷോട്ടില്‍ അയാളുടെ മനസിലേക്ക് വന്നു....
അവള്‍ എറിഞ്ഞുപോയ പണത്തിനു മുകളിലൂടെ നടന്ന്
എഴുതി
പൂര്‍ത്തിയാക്കിയ തിരക്കഥ
മേശപ്പുറത്തു വച്ചു,അതിന്‍റെ സംതൃപ്തിയോടെ അയാള്‍ കട്ടിലിലേക്ക് വീണു....
വാല്‍ക്കഷണം :പിറ്റേന്ന് അയാളെ തേടിയെത്തിയ സം‌വിധായകനു കഥാപാത്രവും ,കഥാകാരനും ഒന്നായി തീര്‍ന്ന വ്യത്യസ്ഥമായ തിരക്കഥ ലഭിച്ചു

4 അഭിപ്രായങ്ങൾ: