പേജുകള്‍‌

2010, ജൂലൈ 18, ഞായറാഴ്‌ച

അഭിനവ ഭ്രാന്തന്‍

എന്‍റെ യാത്രകള്‍ പലപ്പോഴും അവസാനിക്കുന്നത് ദിക്കറിയാത്ത പേരറിയാത്ത സ്ഥലങ്ങളില്‍ ആയിരുന്നു.സുഹൃത്തുക്കള്‍ ചിലപ്പോഴൊക്കെ എന്നെ ഭ്രാന്തനെന്നു വിളിച്ചു.ഞാന്‍ ആ ഭ്രാന്ത് ഇഷ്ടപ്പെടുന്നു,ആസ്വദിക്കുന്നു.ഒരു ദിവസത്തെ എന്‍റെ യാത്ര കരിമ്പനകള്‍ നിറഞ്ഞ കാട്ടു പാതയിലൂടെ ആയിരുന്നു.എന്‍റെ പൂര്‍വ്വികര്‍ നടന്ന വഴിത്താരകള്‍ ,കാലചക്രത്തിന്‍റെ പരിണാമത്തില്‍ കാട്ടു വഴികള്‍ പലതും നാട്ടുവഴി ആയി.എന്നാല്‍ ഇന്നും പൈതൃകങ്ങള്‍ നശിക്കാത്ത ആ വഴിയില്‍ ഞാന്‍ കണ്ടകാഴ്ച എന്നെ വിസ്മയിപ്പിച്ചു.

അയാള്‍ പാടുകയാണോ....അതോ പുലമ്പുകയണോ?പേരറിയാത്ത ആ മനുഷ്യനെ ഞാന്‍ എന്തു പേര്‍ വിളിക്കും?അയാള്‍ അഭിനവ നാറാണത്തു ഭ്രാന്തനോ?
വലിയ പാറകള്‍ കാണുന്നില്ല ഉരുട്ടി കയറ്റാന്‍,അതെല്ലാം വന്‍ മാഫിയകളുടെ കൈവശം ആയി.മലകള്‍ ഇടിച്ചു നിരത്തി ഭൂമാഫിയായും ഇനി ഒരു നാറാണത്തു ഭ്രാന്തനെ വളര്‍ത്തുകയില്ലന്നു പ്രഖ്യാപിച്ചു.
ചെറിയ ഒരു മൊട്ടകുന്നുമാത്രമാണ് എനിക്കു ദര്‍ശിക്കാന്‍ കഴിഞ്ഞത്.അതും ഒരു പുരാതന അമ്പലം അവിടെ നിലനില്‍ക്കുന്നതു കൊണ്ടാകാം.അയാള്‍ അതിന്‍റെ മുകളിലേക്ക് കയറുവാന്‍ ശ്രമിക്കുകയാണ്.
എനിക്കിപ്പോള്‍ അയാളുടെ പുലമ്പല്‍ വ്യക്തമായി കേള്‍ക്കാം.......
ആരു പറഞ്ഞു അമൂല്യമാണു പ്രണയമെന്നു............
ആരു പറഞ്ഞു മനസിനു കുളിരാണു പ്രണയമെന്നു......
ആരു പറഞ്ഞു സ്വാന്തനമാണു പ്രണയമെന്നു.........
എല്ലാം കള്ളം,പച്ചകള്ളം........
അവളുടെ ശരീരം മാത്രമാണ് സത്യം......നഗ്നമേനിയാണ് അതി കേമം

എന്താണ് ഇയാള്‍ ഇങ്ങനെ സംസാരിക്കുന്നത് നഷ്ട പ്രണയത്തിന്‍റെ ചാപല്യങ്ങളാണോ ഇയാളെ ഭ്രാന്തനാക്കിയത്?ആരോടാണു ഒന്നു ചോദിക്കുക,വഴികള്‍ വിജനമാണ്,ചീറിയടിക്കുന്ന കാറ്റില്‍ കരിമ്പനയുടെ ഇലകള്‍ ശീല്‍ക്കാരമുണ്ടാക്കി....
ജിജ്ഞാസ ഉള്ളില്‍ ഒതുക്കാന്‍ കഴിയാതെ ഞാന്‍ അയാളുടെ പിന്നാലെ കൂടി......
ഇപ്പോള്‍ അയാള്‍ അമ്പലത്തിന്‍റെ മുന്നിലെ കല്‍വിളക്കിന്‍റെ സമീപം നിന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്.....

ആരോടാണീ ചോദ്യങ്ങള്‍?ആരുത്തരം നല്‍കും ഈ ചോദ്യങ്ങള്‍ക്ക്?കത്തിതീര്‍ന്ന കരിന്തിരികള്‍ അയാളെ നോക്കി നെടുവീര്‍പ്പ് ഉതിര്‍ക്കുകയാണോ?അയാള്‍ തുടര്‍ന്നു....
പ്രണയിനി അല്ലെങ്കില്‍ നീ ആര്?സൌഹൃദത്തിന്‍റെ ചങ്ങലകള്‍ നീ എന്തിനു പൊട്ടിച്ചെറിഞ്ഞു?
അധരങ്ങളില്‍ ചുംബിച്ചപ്പോള്‍ നീ എന്തേ അരുതേ എന്നു പറഞ്ഞില്ല?
മൌനം സമ്മതമായിട്ടും ഞാനെന്തേ നിന്‍റെ നഗ്ന മേനി കാണാതെ പോയത്?
ഞാന്‍ മണ്ടന്‍ ഹഹഹ ഹ ആന മണ്ടന്‍............നീ മറ്റൊരുവന്‍റെ ഭാര്യയായിട്ടും എന്നെ തിരക്കി എന്തിനു വന്നു?
പ്രണയത്തിന്‍റെ സിന്ദൂര നൂലില്‍ കോര്‍ത്ത എന്‍റെ വിശ്വാസത്തിനു നീ എന്തു വില നല്‍കി?
സുഖമാണു പ്രണയം......വെറും രതിസുഖം എന്നു പറയുന്ന യുവതലമുറയിലെ കണ്ണിയാണു നീ........

പൊട്ടിചിരിച്ചു കൊണ്ട് പിന്നെയും അയാള്‍ കുന്നിറങ്ങാന്‍ തുടങ്ങി.....കാല്പനിക പ്രണയത്തില്‍ നിന്നു ആധുനിക പ്രണയത്തില്‍ എത്തിപ്പെടാതെ

തലമുറകളുടെ വിടവിന്‍റെ ഇടയില്‍ കണ്ണികള്‍ കരുപ്പിടിക്കാന്‍ കഴിയാതെ ഇന്നും അയാള്‍ ആ കുന്നുകള്‍ കയറി ഇറങ്ങുന്നു.

പിന്തിരിഞ്ഞു നടക്കുമ്പോഴും അയാളുടെ വാക്കുകള്‍ എനിക്കു കേള്‍ക്കാമായിരുന്നു......
ആരു പറഞ്ഞു അമൂല്യമാണു പ്രണയമെന്നു............
ആരു പറഞ്ഞു മനസിനു കുളിരാണു
പ്രണയമെന്നു.......
ആരു പറഞ്ഞു സ്വാന്തനമാണു പ്രണയമെന്നു.........
എല്ലാം കള്ളം,പച്ചകള്ളം........
അവളുടെ ശരീരം മാത്രമാണ് സത്യം......നഗ്നമേനിയാണ് അതി കേമം