ചിത്രം : കടപ്പാട് ഗൂഗിൾ
ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ
വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു.
ഇതിനെല്ലാം വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന “നഗര കാഴ്ചകള്‍“.
തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്.
ഡിക്ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന
താരമായത് പെട്ടന്നായിരുന്നു.
നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി അലഞ്ഞു തിരിഞ്ഞു
നടക്കും ദിനം തോറും,
നഗരം ലോകകപ്പ് ഫുട്ബോള്‍ ലഹരിയില്‍,പാതിരാത്രിയില്‍പോലും ആര്‍പ്പു വിളികള്‍ കേള്‍ക്കാം .
ബ്രസീലിൽ വിസില്‍ മുഴങ്ങുമ്പോള്‍ പന്തുരുളുന്നത് ഇങ്ങ് കൊച്ചു കേരളത്തില്‍
ആണെന്നു തോന്നി പോകും....
നഗരക്കാഴ്ചയുടെ പുതിയ എപ്പിസോഡ് തുടങ്ങുകയാണ്.ടിവിയില്‍ ഇപ്പോള്‍ കാണുന്ന
ദൃശ്യം കൂട്ടിയിട്ടിരിക്കുന്ന പന്തുകള്‍.ഒരു പന്തും കൈയിലേന്തി ദീപ്തി
മറുകൈയില്‍ മൈക്കുമായി ഇപ്പോള്‍ പ്രേക്ഷകരോടായി പറഞ്ഞു തുടങ്ങുകയാണ്.....
പ്രിയമുള്ളവരെ ഇന്നത്തെ നഗരകാഴ്ചയില്‍ ഞാന്‍ നിങ്ങള്‍ക്കായി
പരിചയപ്പെടുത്തുന്നു “സാരംഗി”......
ഇവര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ അലയൊലിയുമായി എത്തിയവര്‍,ഇവരുടെ ജീവിതം നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്നു....
ഈ പന്തുകള്‍ വില്പനയാണ് ഇവരുടെ ഏകവരുമാനം......ദീപ്തിയുടെ വാക്കുകള്‍ പിന്നില്‍ നിന്നു കേട്ടു.....
ഒരു നിമിഷം ക്യാമറയുടെ ഫോക്കസ് മാറി ,സ്ലോമോഷനില്‍ ഒരു പെണ്‍കുട്ടി
പന്തുകള്‍ക്കിടയിലൂടെ നടന്നു വരുന്നു.ക്ലോസപ്പ് ഷോട്ടില്‍ ഇപ്പോള്‍
പെണ്‍കുട്ടിയുടെ മുഖമാണ് ,ഗോതമ്പിന്‍റെ നിറവും ,നീളമുള്ള മൂക്കുമായി ഒരു കുട്ടി,
ചുവന്ന കല്ലുവച്ച മൂക്കുത്തി ക്യാമറയുടെ ലൈറ്റില്‍ കൂടുതല്‍
തിളങ്ങി.....
സാരംഗി ക്യാമറയ്ക്കു മുന്നില്‍ മനസുതുറന്നു.....പഞ്ചാബില്‍ നിന്ന് കേരളത്തില്‍ പന്തുകള്‍ വില്‍ക്കാന്‍ എത്തിയതാണ്അച്ഛന്‍റെ തൊഴിലാണ് മരണശേഷം
ആണു സാരംഗി ഈ തൊഴിലുമായി ഇറങ്ങുന്നത്.അമ്മയും അനുജനുമടങ്ങുന്ന കുടുംബം ഈ വരുമാനത്തില്‍ കഴിയുന്നു..
ഇന്നവള്‍ സന്തോഷവതിയാണ് ദിവസവും മുന്നൂറു മുതല്‍ നാനൂറു രൂപവരെ കിട്ടുന്നു.....
ക്യാമറ അമ്മയുടെ നേരെ നീങ്ങി....
ബേഠി ....ഈ സീസണ്‍ കഴിഞ്ഞാല്‍ സാരംഗിയുടെ വിവാഹം നടത്തണം.ലോകകപ്പിന്‍റെ ഫൈനലിനു മുന്‍പേ ഇവളുടെ മുറചെറുക്കന്‍ കൂടുതല്‍ പന്തുകളുമായി വരും,അവന്‍റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.....
അതു പറയുമ്പോള്‍ സാരംഗിയുടെ കണ്ണുകള്‍ കൂടുതല്‍ പ്രകാശം,നുണക്കുഴി തെളിഞ്ഞു വന്നു....
അനുജനു പറയാനുള്ളത് ദീദിയുടെ കല്യാണത്തെക്കുറിച്ചുള്ള സങ്കല്പ്മായിരുന്നു.ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ഉത്സവമാക്കും ഈ വിവാഹം..
സന്തുഷ്ടമായ ഒരു കുടുംബത്തിനെ പരിചയപ്പെടുത്തി നഗരകാഴ്ചയുടെ അന്നത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കി.
ഇന്നു അർജന്റീനയുടെ മത്സരമാണ്,ദീപ്തിയുടെ ഇഷ്ട ടീം ആണ്.കളി കണ്ടിട്ടു വേണം ഉറങ്ങാന്‍.ലാപ്ടോപ്പ് ഓഫ് ചെയ്ത് ടി.വിയുടെ റിമോട്ടില്‍ വിരലമര്‍ത്തി...
ഏഞ്ജൽ ഡി മരിയയുടെ ഇടതു വിങിലൂടെയൂള്ള മുന്നേറ്റം.ആകാംഷയോടെ എല്ലാ കണ്ണുകളുംപെട്ടന്നാണൂ മെസ്സിയിലേക്കു പാസ് എത്തിയതുമൂന്നു ഡിഫൻഡർമാരെ വെട്ടിച്ച് മനോഹരമായി ചിപ്പ് ചെയ്തു
പന്ത് ഗോള്‍ പോറ്റിലേക്ക്....പെട്ടന്നായിരു
എന്താ ഹരീഷ്?ഒരു എക്സ്ക്ലൂസീവ്....എന്താണ്?താന്‍ വേഗം റെഡിയാക് ഞാന്‍ വണ്ടിയുമായി വരാം...
മെസ്സി അടിച്ച പന്ത് ഗോളായോ എന്നു പോലും നോക്കാന്‍ തുനിഞ്ഞില്ല.
സതീഷിന്‍റെ ബൈക്കിന്‍റെ പിന്നില്‍ പോകുമ്പോഴും ആശങ്കയായിരുന്നു അവളുടെ മനസ്സു മുഴുവനും.ബൈക്ക് നിന്നത് മുനസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആയിരുന്നു..
ഫ്ലഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ സ്റ്റേഡിയം നിറയെ പോലീസുകാര്‍,കമഴ് ന്നു കിടക്കുന്ന ഒരു ശരീരം.മറ്റൊരു മത്സരം കഴിഞ്ഞ മൈതാനം പോലെ ആ ശരീരത്തില്‍ പലയിടത്തും കീറി മുറിഞ്ഞിരിക്കുന്നു.നഗ്നത മറയ്ക്കാനായി പലതരം ജേഴ്സികള്‍.....
വീശിയടിച്ച കാറ്റില്‍ ആ ശരീരത്തില്‍ കിടന്ന അര്‍ജന്‍റീനിയന്‍ ജേര്‍സി മെല്ലെ വഴിമാറി.......ഈശ്വരാ....തിളങ്
പോലീസിന്‍റെ ഭാഷ്യം ഇങ്ങനെ ആയിരുന്നു.നഗരകാഴ്ചയില്‍ സാരംഗിയെ കണ്ട ചെറുപ്പക്കാര്‍ അവളെ തട്ടികൊണ്ടു വരികയായിരുന്നു.സ്റ്റേഡിയത്തില്‍
ലാറ്റിനമേരിക്കന്‍ മാന്ത്രികതയും,യൂറോപ്യന്‍ വേഗതയും,ആഫ്രിക്കന്‍ ടാക്ലിംഗും എല്ലാം ആ പെണ്‍കുട്ടിയില്‍......
ദീപ്തിയുടെ ചുണ്ടുകള്‍ വരണ്ടു കുഴഞ്ഞു വീണു പോകാതിരിക്കാന്‍ ഹരീഷിന്‍റെ കൈകളില്‍ അമര്‍ത്തി പിടിച്ചു......
പിറ്റേദിവസത്തെ “നഗരകാഴ്ചയുടെ പുതിയ എപ്പിസോഡില്‍ ദീപ്തിയുണ്ടായിരുന്നില്ല,പകരം മറ്റൊരു പെണ്‍കുട്ടി...
ക്ലോസപ്പില്‍ വെള്ളതുണിയില്‍ പൊതിഞ്ഞ ശരീരം..........
ചാനല്‍ സംസ്ക്കാരത്തില്‍ അറിയാതെ വീണു പോയ ഇര.....
ഇന്നത്തെ മുഖം നാളത്തെ എക്സ്ക്ലൂസീവ്