പേജുകള്‍‌

2014, ഡിസംബർ 20, ശനിയാഴ്‌ച

ഒരു ന്യൂ ജനറേഷന്‍ നാടകം (ചെറുകഥ )

ജാലകം
"തലയ്ക്കു മീതെ ശ്യൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ ?"
പ്രശസ്ത നാടക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി  അയാള്‍ അതിന്റെ  ലക്ഷ്യസ്ഥാനം നോക്കി നടന്നു ,വര്‍ഷങ്ങള്‍ നീണ്ട അയാളുടെ നാടകത്തിനോടുള്ള അഭിനിവേശം ,ഏറ്റവും കൂടുതല്‍
പരീക്ഷണങ്ങളും ,പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായ മറ്റൊരു കലാരൂപമില്ല എന്ന് തന്നെ പറയാം .നാടകത്തിന്റെ കുതിപ്പും ,കിതപ്പും കണ്ടിരുന്നു അയാള്‍ ഇന്ന് ജീവിക്കാന്‍ മറ്റൊരുവന്റെ കണക്ക് പുസ്തകത്തില്‍ തല താഴ്ത്തി ഇരിക്കുമ്പോഴും അയാളുടെ ജീവിതം എന്നും നാടകമായിരുന്നു .
ദൂരെ നിന്ന് അയാള്‍ കേട്ടു,അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു ,
                                            ചിത്രം വരച്ചത്  :ഡോ.സുനീഫ് ഹനീഫ്  ലബ്ബ 

"കൊല്ലം സംഘ ചേതനയുടെ" പതിനാറാമത് നാടകം  കാലന്‍ കണ്ട കേരളം .   കര്‍ട്ടന്‍ മെല്ലെ പൊങ്ങി , രംഗപടത്തിന്റെയും ,ലൈറ്റിംഗും നാടകത്തിനെ മറ്റൊരു ദിശയിലേക്ക് കൂട്ടി കൊണ്ടുപോയി ...

രാവിലത്തെ വട്ട മേശ സമ്മേളനവും കഴിഞ്ഞ്‌ ദൈവം തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും മുന്‍പ്‌ ഒന്ന് നീട്ടി വിളിച്ചു ,കാലോ ...

രാത്രിയിലെ സു ദീര്‍ഘമായ യാത്രയും കഴിഞ്ഞ്‌ പുലര്‍ച്ചയ്ക്ക് ആയിരുന്നു വന്നത് ,ഉടനെ തന്നെ കട്ടന്‍ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ച് ,ഗ്യാസ്‌ തീര്‍ന്ന വിവരം അപ്പോള്‍ മാത്രമാണ് അറിയുന്നത് ,ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് ദൈവത്തിങ്കല്‍ നിന്ന് വിളി കേട്ടത് ഉടനെ അങ്ങോട്ടേയ്ക്ക് ഒരു ഓട്ടമായിരുന്നു .

സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരുടെ പേരുവിവരം സുപ്രീംകോടതിക്ക് കൈമാറിയ പോലെ ഒരു നീണ്ട ലിസ്റ്റ്‌ ഏല്‍പ്പിച്ചു .
ഇന്ന് മരണമടയാന്‍ പോകുന്നവരുടെ ഒരു ഫുള്‍ ബയോഡാറ്റ...

തന്റെ സന്തത സഹചാരിയും വാഹനവുമായ പോത്തും ,നീണ്ട കയറും കൈയിലെടുത്ത് കേരളത്തിലേക്ക്‌ യാത്ര തിരിച്ചുപ്പോള്‍  തന്നെ തന്റെ സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ മാപ്പില്‍ കേരളം സെറ്റ് ചെയ്തിരുന്നു .
കേരളത്തിന്റെ വശ്യ ഭംഗി കണ്ടു മുന്നോട്ടു നീങ്ങിയപ്പോള്‍ ഒരു ആശങ്ക തനിക്ക് വഴി തെറ്റിയോ ?
മുന്നില്‍ കണ്ട ചെറുപ്പക്കാരനോട്‌ ചോദിച്ചു സുഹൃത്തെ ദാമോദരന്‍ മകന്‍ പ്രദീപിനെ അറിയുമോ ?
പ്രദീപ്‌ ഏതു പ്രദീപ്‌ ?മൂപ്പില്‍സേ നിങ്ങള്‍ ഏതു നാട്ടുകാരനാ ?ഫേസ്ബുക്കിലെ പേര് അറിയുമോ?
പ്രദീപ്‌ നമ്പൂതിരി ,പ്രദീപ്‌ നായര്‍ ,പ്രദീപ്‌ മേനോന്‍ ,പ്രദീപ്‌ വാര്യര്‍ ഇതില്‍ ഏതാ നമ്മുടെ കക്ഷി ?
കാലന്‍ ഒന്ന് കുഴങ്ങി ഇത്രയും വലിയ അഗ്നി പരീക്ഷയോ?ഇതെന്താ ഇങ്ങനെ ?
ജാതി കോമരങ്ങള്‍ തകര്‍ത്താടിയ നാട്ടില്‍ നിന്ന് ഇതിനെ ഒരു കാലത്ത്‌ പറിച്ചെറിഞ്ഞതല്ലേ ?
ഇപ്പോള്‍ വീണ്ടും ജാതി ചേര്‍ത്ത പേരോ ?
അതെ, മൂപ്പരെ നവ ലിബറല്‍ മാധ്യമങ്ങളില്‍ ജാതി കൂടി ചേര്‍ത്ത പേരിനെ ഒരു സ്റ്റാറ്റസ്‌ സിംബല്‍ ഉണ്ടാകൂ ...
ബൈ ദ ബൈ ആരാ നമ്മള്‍ മനസ്സിലായില്ല ?ചെറുപ്പക്കാരന്‍ ചോദിച്ചു ...
നോം ...കാലന്‍ സാക്ഷാല്‍ യമാരാജാവ്‌ ...
ഹായ്‌ ...കാലന്‍ തന്റെ കയ്യിലെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു ,ഒന്ന് ചേര്‍ന്ന് നിന്നെ
ഒരു സെല്‍ഫി  പ്ലീസ്‌ ...
അപ്പോഴേക്കും ക്യാമറ ചലിച്ചു കഴിഞ്ഞിരുന്നു .ഇന്ന് ഞാന്‍ ഒരു ആയിരം ലൈക്ക്‌ വാങ്ങും ...
ചെറുപ്പക്കാരന്‍ ധൃതിയില്‍ നടന്നു നീങ്ങുന്നത് വെറുതെ നോക്കി നിന്നു .

പിന്നെ മുന്നോട്ട് നീങ്ങി അടുത്ത വളവു തിരിഞ്ഞില്ല ദാ വരുന്നു ഒരു കൂട്ടം ആള്‍ക്കാര്‍ ...
തൊപ്പി വച്ചതും ,കടുക്കന്‍ ഇട്ടവരും പിന്നെ ഏതോ കൊടിക്കൂറ ദേഹത്ത്‌ പുതച്ചവരും ,
എന്താ എന്ന് ചോദിക്കുമ്പോഴേക്കും അടി വീണു കഴിഞ്ഞിരുന്നു .ഉത്തരമില്ലാത്ത പ്രഹരം ...
നേതാവെന്ന് തോന്നിയ ഒരാള്‍ പറഞ്ഞു ഞങ്ങള്‍ സദാചാരക്കാര്‍ ,നമ്മുടെ സംസ്ക്കാരത്തിന്‍റെ കാത്തു സൂക്ഷിപ്പുകാര്‍ ...
എടൊ ...കിളവാ തന്റെ പോത്തിനെ ഞങ്ങള്‍ കൊണ്ടു പോകുന്നു .നാളത്തെ ചുംബന സമരത്തിനെ എതിര്‍ക്കാന്‍ ഈ പോത്തും കൂടി വേണം .തിരിച്ചു സംസാരിക്കാന്‍ ശേഷി ഇല്ലായിരുന്നു .അവര്‍ പോകുന്നതും നോക്കി നിന്നു .
അവശനായ കാലന്‍ ഇത്തിരി വെള്ളത്തിനായി കണ്ണുകള്‍ നാല് പാടും പരതി.

അപ്പോള്‍ ദൂരെ നിന്ന് ആരൊക്കെയോ വളരെ വേഗം നടന്നടുക്കുന്ന ശബ്ദം കേട്ടു ഭയവിഹ്വലനായി  ചോദിച്ചു ആരാ നിങ്ങളൊക്കെ ?
ഞങ്ങള്‍ നെല്‍ ,റബ്ബര്‍ കര്‍ഷകന്‍ ,ഞാന്‍ അടച്ച ബാറിലെ തൊഴിലാളി ,ഞാന്‍ കോര്‍പ്പറേറ്റ്‌കള്‍ കാട് കയ്യേറി ആട്ടിപായിച്ച ആദിവാസി പിന്നെയും ഓരോരുത്തര്‍ പലതും പുലമ്പുന്നു ...
നിനക്കെന്തിനാ ഈ കയര്‍ ?അത് ഞങ്ങള്‍ക്കുള്ളതാണ്...ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു
കയര്‍ ബലം പ്രയോഗിച്ചു കൈക്കലാക്കി അവരും നടന്നകന്നു ...

ഒരടി പോലും മുന്നോട്ടു നടക്കാനാകാതെ അടുത്ത് കണ്ട കല്ലില്‍ ഇരുന്നു ,ക്ഷീണം കാരണം മെല്ലെ കണ്ണുകള്‍ അടഞ്ഞു .

ശക്തിയായ പ്രകാശം കണ്ണുകളിലേക്ക് അടിച്ചപ്പോഴാണ് കണ്ണ് തുറന്നത്‌,ക്യാമറ കണ്ണുമായി ഒരു ചെറുപ്പക്കാരന്‍ വട്ടം ചുറ്റുന്നു ,നീളം കുറഞ്ഞ തടിച്ച പെണ്‍കുട്ടി പറയുന്നത് അവ്യക്തമായി കാതുകളില്‍ വീഴുന്നുണ്ടായിരുന്നു ,
പീഡിപ്പിച്ചു റോഡില്‍ തള്ളിയിരിക്കുന്ന പേരറിയാത്ത മനുഷ്യന്റെ അടുത്ത് നിന്നും ക്യാമറമാന്‍ റോണിക്കൊപ്പം  റാണി  ....ന്യൂസ് ...

പ്രഭോ !!!ഈ ഭ്രാന്തമാരില്‍ നിന്ന് എന്നെ രക്ഷിക്കു ...
വാട്സപ്പില്‍ ദൈവത്തിനു മെസ്സെജയച്ചു  മറുപടിക്കായി കാത്തിരുന്നു .

നാടകം തീര്‍ന്നത് അയാള്‍ അറിഞ്ഞില്ല ,ഒരു കാലത്ത്‌ പ്രേക്ഷകനെ കൂടി വെറുപ്പിക്കുന്ന കൃതൃമം പിടിപ്പിച്ച  സംഭാക്ഷണങ്ങളും,കേട്ട് കേള്‍വി കൂടിയില്ലാത്ത പുരാണ കഥകള്‍ക്ക് പകരം ഇന്നിന്റെ കഥ പ്രേക്ഷകരോട് സംവദിക്കുന്ന പുതിയ ശൈലിക്ക്  പ്രേക്ഷകര്‍ ഉണ്ടെന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ സന്തോഷവാനാക്കി .
നാടകം മരിക്കുന്നില്ല ,നിറഞ്ഞ സദസ്സിന്റെ കരഘോഷം അതിനു തെളിവായിരുന്നു ,അയാള്‍ അവര്‍ക്കിടയിലൂടെ നടന്നു തെരുവില്‍ അപ്രത്യക്ഷനായി ...

2014, ജൂൺ 10, ചൊവ്വാഴ്ച

നഗരക്കാഴ്ചകള്‍... (ചെറുകഥ)


ജാലകം

                                                  ചിത്രം  : കടപ്പാട് ഗൂഗിൾ
      
ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ
വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു.
ഇതിനെല്ലാം
 വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന “നഗര കാഴ്ചകള്‍“.
തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്.
ഡിക്
ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന
താരമായത്
 പെട്ടന്നായിരുന്നു.

നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി അലഞ്ഞു തിരിഞ്ഞു 

നടക്കും ദിനം തോറും,
നഗരം ലോകകപ്പ് ഫുട്ബോള്‍ ലഹരിയില്‍,പാതിരാത്രിയില്‍പോലും ആര്‍പ്പു വിളികള്‍ കേള്‍ക്കാം .

ബ്രസീലിൽ വിസില്‍
 മുഴങ്ങുമ്പോള്‍ പന്തുരുളുന്നത് ഇങ്ങ് കൊച്ചു കേരളത്തില്‍
ആണെന്നു തോന്നി
 പോകും....

നഗരക്കാഴ്ചയുടെ പുതിയ എപ്പിസോഡ് തുടങ്ങുകയാണ്.ടിവിയില്‍ ഇപ്പോള്‍ കാണുന്ന


ദൃശ്യം കൂട്ടിയിട്ടിരിക്കുന്ന പന്തുകള്‍.ഒരു പന്തും കൈയിലേന്തി ദീപ്തി
മറുകൈയില്‍ മൈക്കുമായി ഇപ്പോള്‍ പ്രേക്ഷകരോടായി പറഞ്ഞു തുടങ്ങുകയാണ്.....
പ്രിയമുള്ളവരെ ഇന്നത്തെ നഗരകാഴ്ചയില്‍ ഞാന്‍ നിങ്ങള്‍ക്കായി
പരിചയപ്പെടുത്തുന്നു “സാരംഗി”......
ഇവര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ അലയൊലിയുമായി എത്തിയവര്‍,ഇവരുടെ ജീവിതം നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്നു....
ഈ പന്തുകള്‍ വില്പനയാണ് ഇവരുടെ ഏകവരുമാനം......ദീപ്തിയുടെ വാക്കുകള്‍ പിന്നില്‍ നിന്നു കേട്ടു.....
ഒരു നിമിഷം ക്യാമറയുടെ ഫോക്കസ് മാറി ,സ്ലോമോഷനില്‍ ഒരു പെണ്‍കുട്ടി
പന്തുകള്‍ക്കിടയിലൂടെ നടന്നു വരുന്നു.ക്ലോസപ്പ് ഷോട്ടില്‍ ഇപ്പോള്‍
പെണ്‍കുട്ടിയുടെ മുഖമാണ് ,ഗോതമ്പിന്‍റെ നിറവും ,നീളമുള്ള മൂക്കുമായി ഒരു കുട്ടി,
ചുവന്ന കല്ലുവച്ച മൂക്കുത്തി ക്യാമറയുടെ ലൈറ്റില്‍ കൂടുതല്‍
തിളങ്ങി.....
സാരംഗി ക്യാമറയ്ക്കു മുന്നില്‍ മനസുതുറന്നു.....പഞ്ചാബില്‍ നിന്ന് കേരളത്തില്‍ പന്തുകള്‍ വില്‍ക്കാന്‍ എത്തിയതാണ്അച്ഛന്‍റെ തൊഴിലാണ് മരണശേഷം
ആണു സാരംഗി ഈ തൊഴിലുമായി ഇറങ്ങുന്നത്.അമ്മയും അനുജനുമടങ്ങുന്ന കുടുംബം ഈ വരുമാനത്തില്‍ കഴിയുന്നു..
ഇന്നവള്‍ സന്തോഷവതിയാണ് ദിവസവും മുന്നൂറു മുതല്‍ നാനൂറു രൂപവരെ കിട്ടുന്നു.....
ക്യാമറ അമ്മയുടെ നേരെ നീങ്ങി....
ബേഠി ....ഈ സീസണ്‍ കഴിഞ്ഞാല്‍ സാരംഗിയുടെ വിവാഹം നടത്തണം.ലോകകപ്പിന്‍റെ ഫൈനലിനു മുന്‍പേ ഇവളുടെ മുറചെറുക്കന്‍ കൂടുതല്‍ പന്തുകളുമായി വരും,അവന്‍റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.....
അതു പറയുമ്പോള്‍ സാരംഗിയുടെ കണ്ണുകള്‍ കൂടുതല്‍ പ്രകാശം,നുണക്കുഴി തെളിഞ്ഞു വന്നു....
അനുജനു പറയാനുള്ളത് ദീദിയുടെ കല്യാണത്തെക്കുറിച്ചുള്ള സങ്കല്പ്മായിരുന്നു.ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ഉത്സവമാക്കും ഈ വിവാഹം..
സന്തുഷ്ടമായ ഒരു കുടുംബത്തിനെ പരിചയപ്പെടുത്തി നഗരകാഴ്ചയുടെ അന്നത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കി.


ഇന്നു അർജന്റീനയുടെ
 മത്സരമാണ്,ദീപ്തിയുടെ ഇഷ്ട ടീം ആണ്.കളി കണ്ടിട്ടു വേണം ഉറങ്ങാന്‍.ലാപ്ടോപ്പ് ഓഫ് ചെയ്ത് ടി.വിയുടെ റിമോട്ടില്‍ വിരലമര്‍ത്തി...
ഏഞ്ജൽ ഡി മരിയയുടെ ഇടതു വിങിലൂടെയൂള്ള മുന്നേറ്റം.ആകാംഷയോടെ എല്ലാ കണ്ണുകളുംപെട്ടന്നാണൂ മെസ്സിയിലേക്കു പാസ് എത്തിയതുമൂന്നു ഡിഫൻഡർമാരെ വെട്ടിച്ച്  മനോഹരമായി ചിപ്പ് ചെയ്തു
പന്ത് ഗോള്‍ പോറ്റിലേക്ക്....പെട്ടന്നായിരുന്നു മൊബൈല്‍ ശബ്ദിച്ചത് തന്‍റെ ക്യാമറമാന്‍ ഹരീഷ് ആയിരുന്നു മറുവശത്ത്...
എന്താ ഹരീഷ്?ഒരു എക്സ്ക്ലൂസീവ്....എന്താണ്?താന്‍ വേഗം റെഡിയാക് ഞാന്‍ വണ്ടിയുമായി വരാം...
മെസ്സി അടിച്ച പന്ത് ഗോളായോ എന്നു പോലും നോക്കാന്‍ തുനിഞ്ഞില്ല.
സതീഷിന്‍റെ ബൈക്കിന്‍റെ പിന്നില്‍ പോകുമ്പോഴും ആശങ്കയായിരുന്നു അവളുടെ മനസ്സു മുഴുവനും.ബൈക്ക് നിന്നത് മുനസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആയിരുന്നു..
ഫ്ലഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ സ്റ്റേഡിയം നിറയെ പോലീസുകാര്‍,കമഴ് ന്നു കിടക്കുന്ന ഒരു ശരീരം.മറ്റൊരു മത്സരം കഴിഞ്ഞ മൈതാനം പോലെ ആ ശരീരത്തില്‍ പലയിടത്തും കീറി മുറിഞ്ഞിരിക്കുന്നു.നഗ്നത മറയ്ക്കാനായി പലതരം ജേഴ്സികള്‍.....
വീശിയടിച്ച കാറ്റില്‍ ആ ശരീരത്തില്‍ കിടന്ന അര്‍ജന്‍റീനിയന്‍ ജേര്‍സി മെല്ലെ വഴിമാറി.......ഈശ്വരാ....തിളങ്ങുന്ന ചുവന്ന മൂക്കുത്തി.....


പോലീസിന്‍റെ ഭാഷ്യം ഇങ്ങനെ ആയിരുന്നു.നഗരകാഴ്ചയില്‍ സാരംഗിയെ കണ്ട ചെറുപ്പക്കാര്‍ അവളെ തട്ടികൊണ്ടു വരികയായിരുന്നു.സ്റ്റേഡിയത്തില്‍ വച്ചവളെ മാനഭംഗപ്പെടുത്തി കൊന്നതാണ്.....
ലാറ്റിനമേരിക്കന്‍ മാന്ത്രികതയും,യൂറോപ്യന്‍ വേഗതയും,ആഫ്രിക്കന്‍ ടാക്ലിംഗും എല്ലാം ആ പെണ്‍കുട്ടിയില്‍......
ദീപ്തിയുടെ ചുണ്ടുകള്‍ വരണ്ടു കുഴഞ്ഞു വീണു പോകാതിരിക്കാന്‍ ഹരീഷിന്‍റെ കൈകളില്‍ അമര്‍ത്തി പിടിച്ചു......
പിറ്റേദിവസത്തെ “നഗരകാഴ്ചയുടെ പുതിയ എപ്പിസോഡില്‍ ദീപ്തിയുണ്ടായിരുന്നില്ല,പകരം മറ്റൊരു പെണ്‍കുട്ടി...
ക്ലോസപ്പില്‍ വെള്ളതുണിയില്‍ പൊതിഞ്ഞ ശരീരം..........

ചാനല്‍ സംസ്ക്കാരത്തില്‍ അറിയാതെ വീണു പോയ ഇര.....
ഇന്നത്തെ മുഖം നാളത്തെ എക്സ്ക്ലൂസീവ്